2017, ജൂൺ 16, വെള്ളിയാഴ്‌ച

ബ്ലാഗ ദിമിത്രോവ - കവിതകള്‍



ബ്ലാഗ ദിമിത്രോവ Blaga Nikolova Dimitrova (1922-2003) അഭിഭാഷകനായ അച്ഛന്റെയും അദ്ധ്യാപികയായ അമ്മയുടെയും മകളായി ബൾഗേറിയയിലെ ബ്യാല സ്ലാറ്റിനയിൽ ജനിച്ചു. 1945ൽ സോഫിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദമെടുത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിമർശിച്ചുവെന്നതിനാൽ അവരുടെ നാലു കവിതാസമാഹാരങ്ങൾക്ക് 70കളിൽ വിലക്കേർപ്പെടുത്തിയിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് ഒരു പത്രപ്രവർത്തകയായി അവർ ആ രാജ്യം സന്ദർശിച്ചിരുന്നു; 1967ൽ അവർ ഒരു വിയറ്റ്നാം പെൺകുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ജോൺ അപ്ഡൈക്കിന്റെ “ബൾഗേറിയൻ കവയിത്രി” എന്ന ചെറുകഥയ്ക്കു പ്രചോദനമായത് ബ്ലാഗ ദിമിത്രോവയാണ്‌. 1992-93 കാലത്ത് അവർ ബൾഗേറിയയുടെ വൈസ് പ്രസിഡന്റുമായിരുന്നു.


കാവ്യാദർശം


ഇനിയൊരു കവിതയെഴുതാനില്ല എന്ന പോലായിരിക്കട്ടെ,
നിങ്ങള്‍ ഓരോ കവിതയെഴുതുന്നതും.
സ്ട്രോൺഷ്യം കൊണ്ടു പൂരിതമായ,
ഭീകരത കൊണ്ടു ദുർവഹമായ,
സൂപ്പർസോണിക് സ്പീഡിൽ പറക്കുന്ന ഈ നൂറ്റാണ്ടിൽ
മരണം വന്നെത്തുന്നതു ഭയാനകമായ വേഗതയിൽ.
ഓരോ വാക്കിനെയും നിങ്ങൾ പറഞ്ഞുവിടൂ,
കൊലമരത്തിനടിയിൽ നിന്നെഴുതുന്ന കത്തു പോലെ,
തടവറയുടെ ചുമരിൽ വരഞ്ഞിട്ടൊരാഹ്വാനം പോലെ.
നുണക്കഥ പറയാൻ ഒരവകാശവുമില്ല നിങ്ങൾക്ക്,
കൊച്ചുതമാശകളൊപ്പിക്കാനവകാശമില്ല.
തെറ്റു തിരുത്താനുള്ള നേരം നിങ്ങൾക്കു കിട്ടില്ല.
ഓരോ കവിതയുമെഴുതൂ,
നിശിതമായി, നിർദ്ദയമായി, ചോര മഷിയാക്കി-
ഇനി മറ്റൊന്നെഴുതാനില്ലെന്നപോലെ.


നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം



ആഹ്ളാദിക്കാൻ മറക്കരുതേ!-
മഴുവിന്റെ പ്രഹരത്തിനടിയിൽ
മുട്ടുകാലിൽ തകർന്നുവീഴുമ്പോൾ
ജ്ഞാനികളായ വൃക്ഷങ്ങളന്യോന്യം മന്ത്രിക്കുന്നു.
ആഹ്ളാദിക്കാൻ മറക്കരുതേ!
നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം,
കാറ്റിനോടെതിരിടുന്ന കാലത്തോളം,
ഉയരങ്ങൾ ശ്വസിക്കുന്ന കാലത്തോളം,
മഴുവുറങ്ങുന്ന കാലത്തോളം.


മരുഭൂമികൾ

ഞാൻ ജനിച്ചതു സ്നേഹത്തിനായിരുന്നു-
അതു കൊടുക്കാനും അതു വാങ്ങാനുമായിരുന്നു.
എന്നിട്ടും എന്റെ ജീവിതം കടന്നുപോയി,
സ്നേഹമെന്തെന്നറിയാതെതന്നെ.
അങ്ങനെ ഞാൻ പൊറുക്കാൻ പഠിച്ചു:

ഞാൻ താണ്ടിയ മരുഭൂമികളോടു പോലും
എനിക്കു വെറുപ്പു തോന്നിയിട്ടില്ല;
അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോടെ
ഞാനവയോടു ചോദിക്കുക മാത്രം ചെയ്തു:

ഏതുദ്യാനങ്ങൾക്കായിട്ടാണു നിങ്ങൾ ജനിച്ചത്?


എന്റെ അമ്മയ്ക്കൊരു താരാട്ട്


ആഴത്തില്‍ വീണ ചുളിവുകള്‍ നീര്‍ത്തി
രാത്രിയിൽ അമ്മയ്ക്കു കിടക്ക വിരിക്കുമ്പോൾ
എല്ലും തൊലിയുമായ അവരുടെ കൈ
ഇരുട്ടിലേക്കെന്നെ വലിച്ചടുപ്പിക്കുന്നു.

സ്വപ്നത്തിലാഴും മുമ്പുള്ള പാതിമയക്കത്തിൽ
വാക്കുകൾ മാഞ്ഞുപോയ മസ്തിഷ്ക്കത്തിൽ നിന്നും
ഒരിടറിയ കുഞ്ഞുശബ്ദം മമ്മായെന്നെന്നെ വിളിക്കുമ്പോൾ
ഞാൻ എന്റെ അമ്മയുടെ അമ്മയാകുന്നു.

ഞാൻ നടുങ്ങിപ്പോകുന്നു,
ഭൂമിയുടെ അച്ചുതണ്ടുലഞ്ഞപോലെ,
ധ്രുവങ്ങൾ സ്ഥാനം മാറിയ പോലെ.
എവിടെയാണു ഞാൻ?
സിദ്ധാന്തം ചമയ്ക്കാനെനിക്കു  നേരമില്ല.

മനക്കലക്കത്തോടെ ഞാനവരെ തുടച്ചെടുക്കുന്നു;
ഒരിക്കൽ അവർ തന്നെ എന്നെ പഠിപ്പിച്ചപോലെ.
മമ്മാ, താനെന്തോ കുറുമ്പു കാട്ടിയെന്ന വേവലാതിയോടെ
അവർ അടക്കം പറയുമ്പോൾ
ജനാലയിലൂടെ പെട്ടെന്നു തണുത്ത കാറ്റു വീശിവരുന്നു.

ചൂടുവെള്ളസഞ്ചി. ഗ്ളാസ്സ്. ഗുളികകൾ.
വിളക്കിന്റെ ഷെയ്ഡു ഞാൻ ചരിച്ചുവയ്ക്കുന്നു.
മമ്മാ, എന്നെ ഒറ്റയ്ക്കാക്കിപ്പോകരുതേ,
എനിക്കിരുട്ടു പേടിയാണ്‌..


വേദനയും പേടിയും കൊണ്ടവർക്കു ഭാരം വച്ചിരിക്കുന്നു,
ഞാനവരെ കോരിയെടുക്കുമ്പോൾ
അവർ തേങ്ങലമർത്തുന്നു.
മഞ്ഞുകാലത്ത് ഒരേ തൊട്ടിലിൽ ചുരുണ്ടുകൂടിയ രണ്ടനാഥക്കുട്ടികൾ.
അവരിലാരാണു ഞാൻ?

രാവിലെ നേരത്തേ വിളിക്കണേ,
ഞാനുറങ്ങിപ്പോയാലോ.
ദൈവമേ, ഞാനെന്തെങ്കിലും മറന്നുവോ?
ആരാണു വൈകുക, അവരോ ഞാനോ?

മമ്മാ, എന്റെ കുഞ്ഞുറങ്ങിക്കോ.
'വാവാവോ, എന്റെ കുഞ്ഞേ...'


സ്ട്രോൺഷ്യം - ടെലിവിഷൻ ട്യൂബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ലോഹം.

Blaga Dimitrova's "Ars Poetica"

Write each of your poems
as if it were your last.
In this century, saturated with strontium,
charged with terrorism,
flying with supersonic speed,
death comes with terrifying suddenness.
Send each of your words
like a last letter before execution,
a call carved on a prison wall.
You have no right to lie,
no right to play pretty little games.
You simply don’t have the time
to correct your mistakes.
Write each of your poems,
tersely, mercilessly,
with blood — as if it were your last.
(Translated from the Bulgarian by Ludmilla G. Popava-Wightman)

As Long as You’re Upright

  • Don’t forget to rejoice! —
  • the wise trees whisper
  • as they crash on failing knees
  • under the ax.
  • Don’t forget to rejoice!
  • As long as you’re upright,
  • as long as you encounter the wind,
  • as long as you breathe the heights.


Deserts

I was born for love--

to give and to receive it.

Yet my life has passed

almost without loving.

So I've learned forgiving:

even the deserts

I have crossed

I feel no scorn for.

I just ask them

with astonished eyes:

What gardens were you born for?

(Translated from the Bulgarian by Heather McHugh)


LULLABY FOR MY MOTHER

In the evening I smooth her sheets,

covered with deep wrinkles.

Her hand,

withered by giving,

pulls me towards the night.

Half asleep, barely able to speak,

she says in a childish voice,

so naturally,

"Mommy!"

I become my mother's mother.

A cataclysm, a reversal

of the earth's axis—

the poles flip over.

What was I doing? I don't have time

for philosophical musings.

I dry her impatiently—

a skill, I've learnt from her.

"Mommy," she whispers, guiltily,

remembering her naughtiness.

Cold air blows in the window.

The heating pad. The glass. The pills.

To adjust the lamp shade.

"Mommy, don't go away!

I am afraid of the dark!"

Who is losing her mind, she or I?

Heavy with pain and fear, crying,

she waits for me to take her

in my arms. Two orphans cuddle

in the winter cradle.

Which am I?

Wake me up early tomorrow!

I am afraid, I'll oversleep!

Dear Lord, is there something

I have forgotten?

Who will be late, she or I?

Mommy, my child, sleep!

Lullaby,

my baby . . .

അഭിപ്രായങ്ങളൊന്നുമില്ല: