2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

സാൽമൻ മസല്ലാ - കിളിക്കൂട്



24278

അവളുടെ കൈപ്പടത്തിൽ
അന്യരൊരു കിളിക്കൂടിന്റെ രേഖകൾ വരച്ചിട്ടു,
അവളുടെ ജീവിതകഥയെ അതിലവർ അടച്ചുമിട്ടു.
കൂട്ടിലടച്ച കിളികളെ വെറുപ്പാണെനിക്ക്,
അറേബ്യയുടെ സന്തതിയായ എനിക്ക്.
ഓരോ വട്ടവും എനിക്കവൾ കൈ തരുമ്പോൾ
ഓരോ രേഖയായി ഞാൻ മായ്ച്ചുകളഞ്ഞു,
കിളികളെ ഞാൻ തുറന്നുവിടുകയും ചെയ്തു.


(Salman Masalha ഹീബ്രു, അറബി ഭാഷകളിലെഴുതുന്ന ഇസ്രേലികവി. ജനനം 1953)

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

ഷിഗേജി ത്‌സുബോയ് - അനക്കമറ്റ രാത്രി

Tsuboi_Sakae_and_Shigeji

ഷിഗേജി ത്‌സുബോയ് Shigeji Tsuboi (1897-1975)- ആധുനികജാപ്പനീസ് കവിതയിലെ പ്രോലിറ്റേറിയൻ കവി. ഡിഗ്രിയെടുക്കാതെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം 1920കളിൽ അനാർക്കിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. ‘ചുവപ്പും കറുപ്പും’ എന്ന കവിതാസമാഹാരം ഇക്കാലത്തിന്റേതാണ്‌. പിന്നീടദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും തൊഴിലാളിവർഗ്ഗസാഹിത്യപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. 1930കളിൽ പലതവണ ജയിലിലായി. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം ഗ്രാമത്തിലേക്കു താമസം മാറ്റി. യുദ്ധവിരുദ്ധസന്ദേശങ്ങൾ സമർത്ഥമായി ഒളിപ്പിച്ചുവച്ച ചില ഹാസ്യരചനകളല്ലാതെ മറ്റൊന്നും ഇക്കാലത്ത് അദ്ദേഹം എഴുതുകയുണ്ടായില്ല. യുദ്ധാനന്തരം അദ്ദേഹം കവിതയിൽ വീണ്ടും സജീവമായി. 1957ൽ പ്രസിദ്ധീകരിച്ച ‘ബലൂൺ’ എന്ന സമാഹാരം വളരെ പ്രശസ്തമാണ് .


സൂര്യകാന്തി


സൂര്യകാന്തി...
ജ്വാലയിൽ നിന്നുയിർത്ത ജ്വാല,
സൂര്യനിലേക്കൊരു സ്ഫോടനം.


നക്ഷത്രവും കരിയിലകളും


അനക്കമറ്റ പാതിരാത്രിയിൽ
കരിയിലകളോടു വർത്തമാനം പറയുകയായിരുന്നു
ഒരു നക്ഷത്രം.
എനിക്കു ചുറ്റുമപ്പോൾ കാറ്റനക്കമല്ലാതൊന്നുമില്ലായിരുന്നു
പെട്ടെന്നു പരിത്യക്തനായിപ്പോയ ഞാൻ
അവരുടെ സംഭാഷണത്തിൽ
പങ്കു ചേരാൻ നോക്കി.

നക്ഷത്രം
ആകാശത്തു നിന്നു പാഞ്ഞിറങ്ങി.

കരിയിലകൾക്കിടയിൽ ഞാൻ തിരഞ്ഞു
ഇന്നുമെനിക്കതു കണ്ടുകിട്ടിയിട്ടില്ല.


അനക്കമറ്റ രാത്രി


തണുത്തിരുണ്ട ഈ രാത്രിക്കനക്കമില്ല
എന്റെ കണ്ണുകൾ എന്റെ മിടിക്കുന്ന ഹൃദയം
മനോഹരമായ പൂക്കൾ ആ വകയൊന്നുമില്ല
ഉറക്കം വരാത്തൊരു ജീവിക്കുള്ളിൽ
കാറ്റു വീശുന്നു
പാത്രിരാത്രിക്കു ഘടികാരം നിലയ്ക്കുന്നു
അതിനു ചാവി കൊടുക്കാനെനിക്കു മടിയാവുന്നു
ഞാനൊറ്റയാവുകയും
അത്ഭുതങ്ങളൊന്നുമില്ലാതെ രാത്രി കനക്കുകയും ചെയ്യുന്ന
ഈ ഒഴിഞ്ഞ മുറിയിൽ


Sunflower
O sunflower,
flame that is born from flame,
explosion into the sun . . .
Star and dead leaves

A star was talking with the withered leaves
In the still midnight.
Only the wind stirred round me then.
Strangely forlorn,
I tried to share their words.

The star swooped from the heavens.

I search among dead leaves
But could not ever find it.

Motionless Night
This night that is dark and cold does not move.
My eyes, and my beating heart,
and charming flowers, and smiles, do not exist.
Wind blows inside the being that is unable to sleep.
At midnight the table-clock stops.
I feel reluctant to wind its springs
in this hollow room
where I am alone and
without any miracle happening
the night continues to deepen.

2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

റിയുച്ചി തമുര - നാലായിരം പകലുകളും രാവുകളും


220px-Tamura_Ryuichi
റിയുച്ചി തമുര Ryuchi Tamura (1923-1998)- യുദ്ധാനന്തരജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിലൊരാളായി ഗണിക്കപ്പെടുന്നു. ടോക്യോയിലെ ഒത്‌സുകയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1943ൽ മെയ്ജി യൂണിവേഴ്സിറ്റിയിൽ കലാപഠനത്തിനു ചേർന്നുവെങ്കിലും അക്കൊല്ലം തന്നെ നിർബ്ബന്ധിതസൈനികസേവനത്തിനു ചേരേണ്ടിവന്നു. യുദ്ധത്തിനു ശേഷം ഒരു പ്രസിദ്ധീകരണസ്ഥാപനത്തിൽ എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ടോക്യോ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയി.

പുതിയൊരു കാലത്തിനു ചേർന്ന പുതിയൊരു കവിതയുടെ വക്താവായിരുന്നു തമുര. അതിനദ്ദേഹം തുടക്കമിട്ടത് 1947ൽ “അരെച്ചി” (തരിശുനിലം) എന്നു പേരിട്ട ഒരു മാസിക പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌. റ്റി. എസ്. എലിയട്ടിന്റെ ‘തരിശുനില’ത്തെ ഓർമ്മിപ്പിക്കുന്ന ആ പ്രസിദ്ധീകരണം ആ പേരിലുള്ള ഒരു ഗ്രൂപ്പിനും തുടക്കമിട്ടു. തമുരയുടെ കവിതാശൈലി പഴയതെന്തിൽ നിന്നുമുള്ള പൂർണ്ണമായ ഒരു വിച്ഛേദമായിരുന്നു. തന്റെ സമകാലികരിൽ നിന്നുപോലും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് ആ പുതുമയാണ്‌.


നാലായിരം പകലുകളും രാവുകളും


ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ
എനിക്കും നിനക്കും പലതിനേയും,
പ്രിയപ്പെട്ട പലതിനേയും കൊല്ലേണ്ടിവരുന്നു,
നാമവയെ വെടിവച്ചു കൊല്ലുന്നു,
പതിയിരുന്നു കൊല്ലുന്നു,
വിഷം കൊടുത്തു കൊല്ലുന്നു.

നോക്കൂ!

നാലായിരം പകലുകളുടേയും രാവുകളുടേയും ആകാശത്തു നിന്ന്
നമുക്കൊരേയൊരു ചെറുകിളിയുടെ
വിറയാർന്ന നാവു വേണമായിരുന്നു.
അതിനായി നാലായിരം രാവുകളുടെ മൗനത്തെ,
നാലായിരം പകലുകളുടെ തിളക്കത്തെ
നീയും ഞാനും വെടിവച്ചു കൊന്നു.

കേൾക്കൂ!

തോരാത്ത മഴയും ഉരുക്കുന്ന ചൂളകളും
ചുടുവേനലെരിക്കുന്ന തുറമുഖങ്ങളും
കല്ക്കരിഖനികളും നിറഞ്ഞ നഗരങ്ങളിൽ നിന്ന്
നമുക്കൊരേയൊരു വിശക്കുന്ന പൈതലിന്റെ
കണ്ണീരു വേണമായിരുന്നു.
അതിനായി സ്നേഹത്തിന്റെ നാലായിരം പകലുകളെ
അനുതാപത്തിന്റെ നാലായിരം രാവുകളെ
നീയും ഞാനും പതിയിരുന്നു കൊന്നു.

ഓർക്കൂ!

എന്റെയും നിന്റെയും കണ്ണുകൾ കാണാത്തതു കാണുന്ന,
കാതുകൾ കേൾക്കാത്തതു കേൾക്കുന്ന
ഒരേയൊരു തെണ്ടിപ്പട്ടിയുടെ ഭീതി നമുക്കു വേണമായിരുന്നു.
അതിനായി ഭാവനയുടെ നാലായിരം പകലുകളെ,
നടുക്കുന്ന ഓർമ്മകളുടെ നാലായിരം രാവുകളെ
നീയും ഞാനും വിഷം കൊടുത്തു കൊന്നു.

ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ
എനിക്കും നിനക്കും പ്രിയപ്പെട്ട പലതിനേയും കൊല്ലേണ്ടിവരുന്നു.
മരിച്ചവരെ മടക്കിവിളിക്കാൻ ഈയൊരു വഴിയേയുള്ളു.
നമുക്കും അതു വഴി പോകേണ്ടിവരുന്നു.

(1956)


വീട്ടിലേക്കുള്ള വഴി


ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്തൊരു ലോകത്ത്,
വാക്കുകളില്ലാത്തൊരു ലോകത്താണു ഞാൻ ജീവിക്കുന്നതെങ്കിൽ
അതെനിക്കെത്ര ഗുണം ചെയ്യുമായിരുന്നു

സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതെനിക്കു തലയിടേണ്ട കാര്യമല്ല
അർത്ഥങ്ങൾ നിശ്ശബ്ദമായി നിന്നെ മുറിപ്പെടുത്തുന്നുവെങ്കിൽ
അതുമെന്റെ വിഷയമല്ല

നിന്റെ സൗമ്യമായ കണ്ണിൽ നിന്നിറ്റുന്ന കണ്ണുനീർ
നിന്റെ മൂകമായ നാവിൽ നിന്നുതിരുന്ന വാക്കുകൾ-
അവയെ വെറുതേയൊന്നു നോക്കി ഞാൻ നടന്നുപോകുമായിരുന്നു
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നുവെങ്കിൽ

നിന്റെ കണ്ണീരിനുള്ളിൽ ഒരർത്ഥമടങ്ങിയിട്ടുണ്ടോ
പഴത്തിനുള്ളിൽ കഴമ്പു പോലെ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
ഈ ലോകത്തെ അസ്തമയവെളിച്ചത്തിന്റെ
മിനുങ്ങുന്ന മാറ്റൊലി?

ഞാൻ വാക്കുകൾ പഠിക്കാനേ പാടില്ലായിരുന്നു
ജാപ്പനീസും ഒരു വിദേശഭാഷയുടെ പൊട്ടും പൊടിയും
അറിയാമെന്നതുകൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചേഷ്ടനായി ഞാൻ നില്ക്കുന്നു
നിന്റെ ചോരയിലേക്ക് ഏകനായി ഞാൻ മടങ്ങുന്നു
(1956)


പതിമൂന്നു സെക്കന്റ് ഇട വിട്ടുള്ള വെളിച്ചം


പുത്തൻ വീടുകൾ എനിക്കിഷ്ടമല്ല
ഞാൻ ജനിച്ചതും വളർന്നതും പഴയൊരു വീട്ടിലായിരുന്നു
എന്നതാവാം കാരണം
മരിച്ചവരുമായി ഇരുന്നുകഴിക്കാൻ ഒരു തീന്മേശയില്ല
ഇന്ദ്രിയങ്ങൾക്കുണർവുള്ള ഒരു ജീവിക്കു വളരാനുള്ളിടവുമില്ല
ഇരുപതു കൊല്ലം മുമ്പാവാം
ഒരു കവിതയിൽ ഞാനെഴുതി
“ഒരു പെയർ മരം പിളർന്നു”
ഈ പുതിയ വീടിന്റെ ഇടുങ്ങിയ മുറ്റത്ത്
പിന്നെയും ഞാനൊരു പെയർ കൊണ്ടുനട്ടു
പ്രഭാതം   അതിനു വെള്ളമൊഴിക്കുന്നത് എന്റെ ജോലിയാണ്‌
ഒരു പെയർ മരത്തിനുള്ളിലെങ്കിലും
എനിക്കു മരണത്തെ വളർത്തണം
രാത്രിയിൽ ഞാൻ വിക്ടോറിയൻ പോർണോഗ്രഫി വായിക്കുന്നു
എനിക്കൊരേയൊരു വ്യാമോഹമേയുള്ളു
“ഭാവിയെക്കുറിച്ച് എനിക്കൊരു വ്യാമോഹവുമില്ല”
എന്നാൽ, ആ നിമിഷം തന്നെ ഞാനൊരു വെളിച്ചം കാണുന്നു
എന്റെ ജനാലയ്ക്കു നാല്പതു കിലോമീറ്റർ പുറത്ത്
ഓഷിമ ദ്വീപിലെ വിളക്കുമാടത്തിൽ നിന്ന്
പതിമൂന്നു സെക്കന്റ് ഇട വിട്ടുള്ള ഒരു വെളിച്ചം

 


മനുഷ്യൻ
(വിസ്ക്കിയെ സംബന്ധിച്ച് ഒരു സിദ്ധാന്തം)

നിങ്ങൾ ഇപ്പോഴും
വളരെ ചെറുപ്പമാണ്‌.
വിസ്ക്കി കുടിക്കാതിരിക്കുന്നതാണ്‌ നല്ലതെന്നാണു ഞാൻ പറയുക.

ഇംഗ്ളീഷ് നോവലിസ്റ്റ് കോളിൻ വിൽസൺ
ഇങ്ങനെയൊരു സിദ്ധാന്തം മുന്നോട്ടു വച്ചിരുന്നു:
കുതിരയ്ക്കു കുതിരയാവാൻ ഒരു കോടി മുപ്പതു ലക്ഷം കൊല്ലം വേണ്ടിവന്നു.
തിമിംഗലത്തിനു തിമിംഗലമാവാൻ പതിനഞ്ചു കോടി കൊല്ലമെടുത്തു.
മനുഷ്യനു മനുഷ്യനാവാൻ
പതിമൂവായിരം കൊല്ലമേ എടുത്തുള്ളു.

തന്നെയുമല്ല,
സമർത്ഥനായ ഒരു ചിമ്പാൻസിയിൽ നിന്ന് റോദാങ്ങിന്റെ “ചിന്തകനി”ലേക്ക്
പോയ പതിനായിരം കൊല്ലം കൊണ്ടു നടന്ന മാറ്റം
മറ്റേതിനെക്കാളും പ്രചണ്ഡവുമായിരുന്നു.

എങ്ങനെയാണിതു സംഭവിച്ചത്,
മനുഷ്യാവസ്ഥയിലെ ഈ മാറ്റം,
പരിണാമം എന്നു പറയുന്ന ഈ സംഗതി?
ക്രി.മു. എണ്ണായിരാമാണ്ടിൽ
പുളിപ്പിച്ചു ചാരായമുണ്ടാക്കുന്ന വിദ്യ മനുഷ്യൻ കണ്ടുപിടിച്ചതോടെയാണത്,
എന്നാണ്‌ മി. കോളിൻ വിൽസൺ മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം.

നിങ്ങൾ ഇപ്പോഴും വളരെ ചെറുപ്പമാണ്‌.
വിസ്ക്കി കുടിക്കാതിരിക്കുന്നതാണു നല്ലതെന്നാണു ഞാൻ പറയുക.
ഇന്നാൾ വരെ, ഒരു കുതിര മറ്റൊരു കുതിരയെ കൊന്നിട്ടില്ല.
ഒരു തിമിംഗലം മറ്റൊരു തിമിംഗലത്തെ കൊന്നിട്ടില്ല.

എന്തുകൊണ്ടാണ്‌ മനുഷ്യർ
മറ്റു മനുഷ്യരെ കൊല്ലുന്നത്?

എന്തുകൊണ്ടാണ്‌ മനുഷ്യർ
മറ്റു മനുഷ്യരെ സ്നേഹിക്കുന്നത്?


1999


ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
ഞാൻ നിർണ്ണയിച്ചെഴുതുന്നുണ്ട്

ഇന്നത്തേക്കുള്ള പണി കഴിഞ്ഞു
അപ്പോള്‍
ഗുഡ് നൈറ്റ്


കറുപ്പ്‌


ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തു കൂടെ
മെലിഞ്ഞൊരു വിദ്വാൻ പാഞ്ഞുപോകുന്നുണ്ട്‌
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ

ഗ്രാമം വിട്ടു പായുകയാണയാളെന്നു തോന്നുന്നു.


അദൃശ്യവൃക്ഷം

മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്‌
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്‌
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന്‌ ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്‌
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്‌
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്‌
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ്‌ ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്‌
ഒരദൃശ്യപക്ഷിയാണ്‌
ഒരദൃശ്യമൃഗമാണ്‌
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു


Four Thousand Days and Nights

In order for a single poem to come into existence,
you and I have to kill,
have to kill many things,
many lovable things, kill by shooting, kill by assassination,
kill by poisoning.

Look !

Out of the sky of four thousand days and nights,
just because we wanted the trembling tongue of one small bird,
four thousand nights of silence and four thousand days of counter light
you and I killed by shooting.

Listen!

Out of all the cities of falling rain, smelting furnaces,
midsummer harbors, and coal mines,
just because we needed the tears of a single hungry child
four thousand clays of love and four thousand nights of compassion
you and I killed by assassination.

Remember!

Just because we wanted the fear of one vagrant dog
who could see the things you and I couldn't see with our eyes
and could hear the things you and I couldn't hear with our ears,
four thousand nights of imagination and four thousand days of chilling recollection
you and I killed by poison.

In order for a single poem to come
you and I have to kill beloved things.
This is the only way to bring back the dead to life.
You and I have to follow that way.

On my way home

I should never have learned words
how much better off I’d be
if I lived in a world
where meanings didn’t matter,
the world with no words
If beautiful words take revenge against you
it’s none of my concern
If quiet meanings make you bleed
it also is none of my concern
The tears in your gentle eyes
the pain that drips from your silent tongue –
I’d simply gaze at them and walk away
if our world had no words
In your tears
is there meaning like the core of a fruit?
In a drop of your blood
is there a shimmering resonance of the evening glow
of this world’s sunset?
I should never have learned words
Simply because I know Japanese and bits of a foreign tongue
I stand still inside your tears
I come back alone into your blood

Tr. by Takako Lento

An Invisible Tree

I found footmarks in the snow
When I saw them
I witnessed, for the first time,
a world ruled by
small animals, little birds and beasts of the woods
Take the squirrel, for example –
his clawmarks came down the old elm tree
crossed the footpath
and disappeared into a grove of fir trees
I saw in them
not a moment of hesitation, unease, or smart question marks
Take the fox, too –
his footprints went on and on,
straight, down the path along the valley
on the north side of a village
The hunger I know
would never trace a line that straight
My mind never possessed the nimble, blind, affirmative
rhythms of those footmarks
Take, for example, the single bird –
her footprints cleaner than her voice,
her nail marks more defined than her life
her wings carved against the snowy slope
The fear I know
would never manifest itself in such a simple pattern
My mind never moved to such sensual, heathen, and affirmative
rhythms as her wings
All of a sudden a gigantic sunset reaches the top of Mt. Asama
Some presence
shapes the forest,
pushes open the valley’s mouth,
and rips apart the cold air
I return to a shack
I start a fire in a stove
I am
an invisible tree
an invisible bird
an invisible small animal
I think only of invisible rhythms

Tr. by Takako Lento

BLACKNESS IN A VILLAGE

The wheat harvest is done, and
Summer has arrived for humans
Massive lush greenery
is now hiding
the path that was visible far ahead
If a poet’s job is
to see what is not visible
human summer is
a season of hell for a minor poet
With a straw hat on his head
a thin fellow is running down a footpath between rice paddies
Some say beautiful poetry hides
a poisonous snake to snare you
He must be flying through a village microcosm
so as not to be bitten by the snake

Tr. by Takako Lento

The Light at Thirteen Second Intervals

I don't like new houses              
It may be because I was born and raised in an old house              
There is neither a dinner table to share with the dead              
nor space for a sentient being to grow              
It was maybe twenty years ago that              
I wrote in a poem              
"a pear tree split"              
I planted a pear tree again              
on the small lot of this new house              
Morning       Watering it is my job              
I want to grow death              
at least inside of the pear tree              
At night I read Victorian pornography              
My only illusion is              
"I have no illusions about the future"              
Yet, at that moment there is a light              
on the horizon forty kilometers outside my window              
A light from the lighthouse at Oshima Island              
at thirteen second intervals

1999
I heard talk about ants somewhere              
I firmly believed that the ant is a symbol of industriousness              
That is completely wrong              
for example              
out of ten              
only one is diligently carrying food              
the other nine just wander around back and forth and left and right              
I hear              
pretending to be very busy              
full of vitality              
and being lazy              
              
I want to become an ant, too              
joining the group of nine              
Sometimes              
I should make an ideological scream              
              
And              
what is more surprising              
is the ant's sleeping habits              
              
They are awake only two hours              
and spend a good twenty two hours asleep              
1999              
              
I want to publish a book of poems by that name              
if I can survive that long              
it will be a full eighteen years       I              
              
will remain asleep like the ants              
I want to write a diagnosis of the mental abnormality              
of the one that silently continues carrying the food              
              
Today's work is over              
so              
good night

Man

—A Hypothesis Concerning Whiskey

You’re still
so young.
I think you’d better not drink whiskey.
The English novelist Colin Wilson
came up with a hypothesis.
For the horse to become the horse, it took thirteen million years.
For the shark to become the shark, it took one hundred fifty million years.
For man to become man,
it took only thirteen thousand years:
besides which,
it was a far more violent change,
in these past ten thousand years,
from a clever chimpanzee to Rodin’s “The Thinker”.
How did it happen,
this change in the human condition, this so-called evolution?
It was when man invented the fermentation of alcohol
in 8000 B.C.
that this change occurred, according to Mr. Wilson’s hypothesis.
You’re still so young,
I think you’d better not drink whiskey. To this day,
a horse has never killed a horse.
A shark has never killed a shark.
Why do humans
kill other humans?
Why do humans
love other humans?

  • World Without Words. Trans. Takako Uchino Lento. The Ceres Press (1971).
  • Dead Languages: Selected Poems 1946-1984. Trans. Christopher Drake. Katdid Books (1984).
  • Poetry of Ryuichi Tamura. Trans. Samuel Grolmes & Yukiko Tsumura. CCC Books (1998).
  • Tamura Ryuichi Poems, 1946 - 1998, Trans. Samuel Grolmes & Yukiko Tsumura. CCC Books (2000).
  • Tamura Ryuichi: On the Life and Work of a 20th Century Master. Ed. Takako Lento & Wayne Miller. Pleiades Press, (2011).

2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

ഷിരോ മുരാനോ - പോൾ വാൾട്ട്

Murano_Shirō

ഷിരോ മുരാനോ Shiro Murano (1901-1975) - ആധുനികജർമ്മൻ കവിത കാര്യമായി സ്വാധീനിച്ച ജാപ്പനീസ് കവിയും വിമർശകനും.


ഉടൽ


ആത്മാവിന്റെ കൊഴുത്തു തടിച്ച വേലക്കാരീ,
ദൈവത്തിന്റെ തുപ്പൽക്കോളാമ്പി നീ;
നിറഞ്ഞിറ്റുകയാണല്ലോ നിന്റെ മൃദുലമായ ചുണ്ടുകൾ.

കാലികൾ കൂടിക്കിടക്കുന്ന
കാമത്തൊഴുത്തു നീ.

പൂജാരിയില്ലാത്ത ക്ഷേത്രമാണു നീയിപ്പോൾ.
ആയ മാത്രം ശേഷിച്ച വീടുമാണു പിന്നെ നീ.

കമ്പികളയഞ്ഞ വീണയുടെ
വെറും ചട്ടവും.

മുറിപ്പാടുകളടയാളപ്പെടുത്തിയ സ്ഥലരാശിയിലൂടെ
ഒഴുകിയകലുന്ന
ഭൂദൃശ്യം നീ.


പാലം

നഗരത്തിൽ രാത്രികാലമാവുമ്പോൾ
ഒരായിരം മുറിവുകളിൽ നിന്ന്
രക്തം പൊട്ടിയൊഴുകുന്നു.

തളം കെട്ടിയ കെട്ട കനാലിലേക്കതൊഴുകുന്നു,
അതിനു മേൽ പാലം;
പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതകാലത്തിൽ നിന്നു വരുന്നുമില്ല.
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു
ചത്തൊരൊഴുക്കിൻ മീതെ,
രണ്ടു രാവുകളെ കൂട്ടിയിണക്കി.

പിന്നെ, രാത്രിയേറെച്ചെല്ലുമ്പോൾ
പാലത്തിനു മേൽ രണ്ടു പേർ:
പ്രായമായൊരാൾ, ഒരു ചെറുപ്പക്കാരി;
അത്രയ്ക്കു വിശ്വാസം പോരാതെ
അവരൊന്നു പുണരുകയും ചെയ്യുന്നു.


പോൾ വാൾട്ട്

കുത്താനായുന്ന കടന്നലിനെപ്പോലെ
കൈയിൽ കഴയുമായി അയാളോടിയടുക്കുന്നു.
പിന്നെയതിൽ വിശേഷിച്ചൊന്നുമില്ലെന്നപോലെ
ചക്രവാളത്തിലേക്കയാളുയരുന്നു,
തന്റെ താങ്ങെറ്റിക്കളഞ്ഞതിൽപ്പിന്നെ
അയാളതിരും കടക്കുന്നു.
ശേഷിച്ചതവരോഹണം.
നിരാലംബനായി
അയാൾ താഴേക്കു വീഴുന്നു.
ഒരു ചേലുമില്ലാതയാൾ തറയില്‍  ചടഞ്ഞുവീഴുമ്പോൾ
കൂടെപ്പതിക്കുന്ന ചക്രവാളവും
അയാളുടെ ചുമലിനൊന്നു പ്രഹരിക്കുന്നു. 9780998743844


2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ഷിൻജിരോ കുരഹര - കാല്പാടുകൾ


kurahara_photo_220x500

ഷിൻജിരോ കുരഹര Shinjiro Kurahara (1899-1965)- ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ജനിച്ചു. കെയ്യോ ഗിജുക്കു യൂണിവേഴ്സിറ്റിയിൽ ഫ്രഞ്ച് പഠിക്കാൻ ചേർന്നുവെങ്കിലും മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കളിമൺപാത്രങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാനായിരുന്നു കൂടുതൽ താല്പര്യം. ആദ്യകാലത്ത് ചെറുകഥകളാണ്‌ എഴുതിയിരുന്നത്. പിന്നീട് കവിതയായി പ്രധാനം. ആദ്യത്തെ കവിതാസമാഹാരം നാല്പതാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ചു. ആറു കവിതാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷയുടെ തെളിച്ചവും ബിംബകല്പനയിലെ ദാർഢ്യവും പ്രശാന്തമായ ഒരു ധ്യാനാത്മകതയുമാണ്‌ അദ്ദേഹത്തിന്റെ കവിതയുടെ പ്രത്യേകതകൾ.


ഒരു കുറുനരി


കുറുനരിക്കറിയാം
വെയിലു വീഴുന്ന പാഴടഞ്ഞ ഈ പാടത്ത്
അതൊറ്റയ്ക്കാണെന്ന്.
അതിനാൽത്തന്നെ അതിനറിയാം:
പാടത്തിനൊരംശമാണതെന്ന്,
ഈ പാടം മുഴുവൻ തന്നെയാണതെന്ന്.
കാറ്റായി മാറാൻ,
ഉണങ്ങിയ പുല്ക്കൊടികളായി മാറാൻ,
കുറുനരിനിറമായ ഈ പാഴ്പാടത്ത്
ഒരു വെയില്ക്കതിരായി മാറാൻ,
അതും അതിനറിയാം;
ഒരു നിഴൽ പോലെ
ഉണ്ടെന്നും ഇല്ലെന്നുമെന്നപോലെ കഴിയാൻ,
അതും അതിനറിയാം.
കാറ്റിനെപ്പോലെ പായാൻ,
വെളിച്ചത്തിലും വേഗത്തിൽ പായാനതിനറിയാം.
അതിനാൽ ആരും തന്നെ കാണുന്നില്ലെന്നതു കരുതുന്നു.
അദൃശ്യമായൊരു വസ്തു ചിന്തിച്ചുകൊണ്ടോടുകയാണ്‌.
ഒരു ചിന്ത മാത്രമാണോടുന്നത്.
ആരുമാരുമറിയാതെ, പാഴടഞ്ഞ ആ പാടത്തിനു മേൽ
പകല്ച്ചന്ദ്രനുദിച്ചുകഴിഞ്ഞു.


ഒരു കുമ്മട്ടിപ്പാടം


ഇന്നലെ ഈ പാടം നിറയെ
കുമ്മട്ടിങ്ങകളായിരുന്നു.
ഇന്നൊന്നു പോലും കാണാനില്ല.
ആരെന്നറിയാത്തൊരാൾ
ഒക്കെയും പെറുക്കിപ്പൊയ്ക്കളഞ്ഞു.

പാടവും ആകാശവും മാത്രമേയുള്ളു.
ഒരു വെണ്മേഘം വന്നുപോകുന്നു,
കുമ്മട്ടിങ്ങയുണ്ടോയെന്നു നോക്കുകയാണത്.

പിന്നെയൊരു പെൺകുട്ടി വരുന്നു.
കുമ്മട്ടിങ്ങ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്
അവൾക്കൊന്നുമറിയില്ല.
കനത്ത നിതംബമുലഞ്ഞ്
മുഖം തുടുത്ത്
അജ്ഞാതത്തിലേക്കവൾ
ചെടുക്കനേ നടക്കുന്നു.

പിന്നെയവളെ കാണാതെയുമാവുന്നു.
പാടവും ആകാശവും മാത്രം ശേഷിക്കുന്നു.


ആറ്റോരത്ത്


ഹേമന്തസൂര്യൻ ഉച്ചിയിലെത്തിയിരുന്നു.
ആറ്റോരത്തെ ഉണക്കപ്പുല്ലുകൾക്കു മേൽ തല പൊന്തിച്ച്
എമ്പത്തൊമ്പതുകാരനായ ഒരു കിഴവൻ
ചൂണ്ടയിടുകയായിരുന്നു.
ചൂണ്ടക്കോലും പിടിച്ചിരുന്ന്,
മേഘശകലങ്ങളുടെ പ്രതിഫലനത്തിനടിയിലൂടെ നീന്തുന്ന
മഞ്ഞുകാലമത്സ്യങ്ങളോട്
തന്റെ പഴയകാലകഥകളും പറഞ്ഞ്
അയാൾ മരിച്ചു.
വെട്ടിത്തിളങ്ങുന്ന സൂര്യൻ
താഴ്ന്നിറങ്ങുകയായിരുന്നു.
ഒരു മഞ്ഞപ്പൂമ്പാറ്റ
മറുകരയിലേക്കു തത്തിപ്പറക്കുകയായിരുന്നു..

മീനുകൾ കിഴവനെ വിളിക്കുകയായിരുന്നു.
ചുവന്ന ഒരു കോർക്കുകഷണം
പൊന്തിയും താണും
നേർത്ത അലകളിളക്കി.


ഒരു നിഗൂഢസങ്കേതം


എന്താണത്,
അകാലത്തിൽ ആ ഉയർന്നുവരുന്നത്?
ഭാവിയിൽ നിന്നൊരു നിഗൂഢസങ്കേതം.
എന്നാലതു മനുഷ്യജീവികളിൽ നിന്നല്ല,
ഇല്ലെന്നുറപ്പായൊരു ദൈവത്തിൽ നിന്നല്ലേയല്ല.

അങ്ങവിടെ,
അമൂർത്തമായൊരാകാശത്തിൻ ചുവട്ടിൽ,
വറ്റിവറ്റിവരുന്നൊരു മരുപ്പറമ്പിൽ,
ഭൂമിയിലവശേഷിച്ച ഒരേയൊരു പുല്ക്കൊടിയിൽ
പറ്റിപ്പിടിച്ചിരുന്നുകൊണ്ട്
അവസാനത്തെ ചിത്രശലഭം
ഒരടയാളമയക്കുന്നതാണത്.


കാല്പാടുകൾ


വളരെപ്പണ്ടു നടന്ന കാര്യമാണ്‌.
ആറ്റോരത്തെ കളിമൺനിലത്തിലൂടെ
ഒരു കുറുനരി ഓടിപ്പോവുകയായിരുന്നു.
അതില്പിന്നെ വർഷങ്ങളായിരമായിരം കടന്നുപോയി.
ആ കളിമൺനിലം കട്ടപിടിച്ചു  ഫോസിലായി.
ആ കാല്പാടുകൾ ഇന്നുമവിടെയുണ്ട്.
അതു കണ്ടാൽ
ഓടുമ്പോഴാ കുറുനരിയുടെ ചിന്തകളെന്തായിരുന്നുവെന്നറിയാനാകും.

(ഇതദ്ദേഹത്തിന്റെ അവസാനത്തെ കവിത. മരിക്കുന്നതിനു മുമ്പ് പറഞ്ഞുകൊടുത്തെഴുതിച്ചതാണ്‌.)


A Fox

A fox knows,
on this sunny desloate field,
that it is all alone.
Therefore, it also knows:
it is a part of the field
and the whole of it as well;
it could be wind or withered grass,
and then a beam of light
on this fox-colored desolate field;
it is a shadowy existence, as if all or nothing.
It knows it runs like the wind
and that it runs faster than light.
So it believes
it is no longer seeable.
The invisible is running while thinking.
Only the thought is running. Before it knows it,
the daytime moon rises above the desolate field.

A Watermelon Field

Until yesterday watermelons aplenty were left lying
here and there in the field.
But today
there are none.
Someone unknown has taken them away.
There are only the field and the sky.
A white cloud, coming and going,
is looking for watermelons.
A young girl comes along,
oblivious of watermelons, etc.
Her full hips swaying,
her face flushed,
she walks briskly into the unknown.
Soon she disappears.
The field and the sky alone remain.

On the Shore

The winter sun was at its zenith.
His head poking above dry grass on a riverbank,
an old man of eighty-nine was fishing.
Holding a pole,
talking over old times with winter fish
swimming under reflected scatterd clouds,
he died.
The glittering
sun was lowering.
A cabbage butterfly tottered
toward the other bank.
Fish were calling the old man.
A small red cork
bobbing up and down,
made faint ripples.

A Secret Code

What is that coming through
the wrong end of time?
A secret code from the future.
But it is not from human beings
or from a non-existent God.
Under the abstract sky,
where the distant desert is gradually dyring out,
the last butterfly
is sending it, clinging
to the single remaining grass blade on earth.

A Footprint

Long ago
a fox ran along a clay river bank.
After an interim
of tens of thousands of years
a footprint turned fossil remains.
Looking at it, you'll see
what the fox was thinking while running.


2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ജോൺ ബോയ്ൽ ഓ റെയ്‌ലി- വെളുത്ത പനിനീർപ്പൂവ്


john-boyle-oreilly

ചുവന്ന പനിനീർപ്പൂവിന്റെ മന്ത്രണങ്ങളിലതിവികാരം,
വെളുത്ത പനിനീർപ്പൂവിന്റെ നിശ്വാസങ്ങളിൽ പ്രണയം;
ചുവന്ന പനിനീർപ്പൂവൊരു പ്രാപ്പിടിയൻ,
വെളുത്ത പനിനീർപ്പൂവൊരു മാടപ്രാവും.

നിനക്കു ഞാനയക്കുന്നതെന്നാ,ലിതൾത്തുമ്പിൽ തുടുപ്പുമായി
പാല്പാടനിറത്തിലൊരു പനിനീർപ്പൂമൊട്ട്;
അതിനിർമ്മലവും അതിമധുരവുമായ പ്രണയത്തിനുണ്ടല്ലോ,
തൃഷ്ണയുടെ ചുംബനമതിന്റെ ചുണ്ടുകളിൽ.


John Boyle O'Reilly (1844-1890)- ഐറിഷ് കവി


The White Rose


The red rose whispers of passion,
And the white rose breathes of love;
O, the red rose is a falcon,
And the white rose is a dove.

But I send you a cream-white rosebud
With a flush on its petal tips;
For the love that is purest and sweetest
Has a kiss of desire on the lips.
1866


ബൊഗ്‌ദാൻ ചായ്ക്കോവ്സ്കി - ഒരു പ്രാർത്ഥന


Bogdan Czaykowski_thumb[1]


Bogdan Czaykowski ബൊഗ്‌ദാൻ ചായ്ക്കോവ്സ്കി (1932-2007) - പോളിഷ് കനേഡിയൻ കവി. 1939ൽ കുടുംബത്തോടൊപ്പം റഷ്യയിലേക്കു നാടു കടത്തപ്പെട്ടു. വളർന്നത് ഇംഗ്ളണ്ടിൽ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ലാവിക് സാഹിത്യത്തിൽ ബിരുദം. ഏറെക്കാലം ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോളിഷ് സാഹിത്യം പഠിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ ക്യാൻസർ രോഗത്തെ തുടർന്ന് വാൻകൂവറിൽ വച്ചു മരിച്ചു.


ഒരു പ്രാർത്ഥന


ഒരു മേഘത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മഴത്തുള്ളിയാക്കരുതേ
മണ്ണിലേക്കു മടങ്ങാനെനിക്കാഗ്രഹമില്ല
ഒരു പൂവിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു തേനീച്ചയാക്കരുതേ
അമിതോത്സാഹത്തിന്റെ മാധുര്യത്താൽ ഞാൻ മരിച്ചുപോകും
ഒരു തടാകത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മത്സ്യമാക്കരുതേ ദൈവമേ
ശീതരക്തമുള്ള ജീവിയാകാനെനിക്കു കഴിയില്ല
കാട്ടിലേക്കെന്നെ എറിയൂ
പുല്ലിനിടയിൽ വീണ പൈൻകായ പോലെ
രോമം ചെമ്പിച്ച അണ്ണാറക്കണ്ണന്മാർ എന്നെ കണ്ടെത്താതിരിക്കട്ടെ
ഒരു കല്ലിന്റെ പ്രശാന്തരൂപത്തിലേക്കെന്നെ എറിയൂ
എന്നാലതൊരു ലണ്ടൻ തെരുവിന്റെ നടപ്പാതയിലേക്കാവരുതേ
ഈ അന്യമായ നഗരത്തിൽ എനിക്കാധി പിടിക്കും
ചുമരുകളിൽ പല്ലുകളാഴ്ത്തും ഞാൻ ദൈവമേ
തീയ്ക്കു മുകളിൽ തിരിച്ചും മറിച്ചുമിട്ടെന്നെ പൊരിക്കുന്നവനേ
തീനാളങ്ങളിൽ നിന്നെന്നെ നുള്ളിയെടുക്കൂ
പ്രശാന്തമായൊരു വെണ്മേഘത്തിലെന്നെ നിക്ഷേപിക്കൂ


ഞാനെന്താണോ, അതല്ല ഞാൻ

ഞാനെന്താണോ, അതല്ല ഞാൻ.
ഞാനെന്താണോ, അതതല്ലാതാവുമ്പോൾ
ഞാനാരാണോ, അതല്ലാതുവുമോ ഞാനും?
ഇരുണ്ടുകൂടിയ മേഘം
അതിന്റെ മഴയെല്ലാം കരഞ്ഞുതീർത്താൽ,
അതിന്റെ മിന്നലുകളെല്ലാം
ഇടിയിലൂടെ മണ്ണിലേക്കൊഴുക്കിത്തീർത്താൽ
പിന്നെയെന്താണത്?

A Prayer


Throw me into a cloud o lord
but do not make me a drop of rain
I do not want to return to earth
throw me into a flower o lord
but do not make me a bee
I would die from an excess of industrious sweetness
throw me into a lake
but do not make me a fish o lord
I would not be able to become cold-blooded
throw me into a forest
like a pine cone on the grass
let no red-haired squirrels find me
throw me into a calm shape of a stone
but not on the pavement of a London street
oh lord i worry and bite walls in this alien city
you who turn me over fire
pluck me from flames
and deposit me on a quiet white cloud

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

മരണം - വാമൊഴിക്കവിതകൾ

image_thumb[1]


അങ്ങാടിയിലെന്നെയടക്കൂ


ഇനിയൊരുനാളുച്ചച്ചൂടിൽ
തോൾപ്പൊക്കത്തിലെന്നെയെടുക്കും,
മരണത്തിന്റെ നാട്ടിലേക്കെന്നെയെടുക്കും.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണവയുടെ മുള്ളുകളെനിയ്ക്ക്.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണു മഴത്തുള്ളികളിറ്റുന്നതെനിയ്ക്ക്.

അങ്ങാടിമരങ്ങൾക്കടിയിലെന്നെയടക്കൂ,
ഞാൻ കേൾക്കട്ടെ, ചെണ്ടപ്പുറത്തു കോലുകൾ,
ഞാനറിയിട്ടെ, താളം ചവിട്ടുന്ന കാലുകൾ.

(കൂബ, ആഫ്രിക്ക)


മന്ത്രം


ദൈവമെല്ലാം സൃഷ്ടിക്കുന്ന വേളയിൽ
അവൻ സൂര്യനെ സൃഷ്ടിച്ചു;
സൂര്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ ചന്ദ്രനെ സൃഷ്ടിച്ചു,
ചന്ദ്രൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചു,
നക്ഷത്രങ്ങൾ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെ ജനിക്കുന്നുമില്ല.

(ഡിങ്കാഗോത്രം, സുഡാൻ)


മരണഗാനം


കണ്ണീരൊഴുകുവോളം ഞാൻ പാട്ടുകൾ പാടിയിരുന്നു,
ലോകമന്നെത്ര പരന്നതുമായിരുന്നു.
ഞാൻ പറയട്ടെ: ഞാൻ മരിക്കുന്ന നാൾ
കടത്തുകാരൻ തോണിയുമായി കടവത്തേക്കു പോരട്ടെ!
ഇടതുകൈ വീശി ഞാൻ ജീവനുള്ളവരോടു വിട പറയും.
ഞാൻ പോവുകയായെന്നേ!
കേൾക്കൂ, ഞാൻ പോയിക്കഴിഞ്ഞുവെന്നേ!
ഓളക്കൈകളിലുലഞ്ഞും കൊണ്ടു
മരണത്തിന്റെ തോണി വന്നടുക്കും,
അതിൽക്കയറി ഞാൻ പോകും,
എന്റെയാളുകൾക്കത്രയും പാട്ടുകൾ പാടിക്കൊടുത്ത ഞാൻ!

(ടോഗോ, ആഫ്രിക്ക)


മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ


പതിയെപ്പതിയെ ചേറ്റുകുളം പുഴയാവുന്നു,
പതിയെപ്പതിയെ അമ്മയുടെ ദീനം മരണമാവുന്നു.
മുട്ട വീണുടയുമ്പോൾ ഒരു കുഴഞ്ഞ രഹസ്യം പുറത്താവുന്നു;
അമ്മ പോയപ്പോൾ തന്റെ രഹസ്യവും കൂടെക്കൊണ്ടുപോയി.
അവർ പോയതകലെയകലെയെവിടെയോ,
നാമിനി തിരയുന്നതു വെറുതേ.
എന്നാൽ പാടത്തേക്കു നടക്കുന്ന പേടമാനിനെ കാണുമ്പോൾ,
പുഴയിലേക്കു നടക്കുന്ന പേടമാനിനെക്കാണുമ്പോൾ,
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ,
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ.

(യോരുബാ, നൈജീരിയ)


ഇനി ഞങ്ങളെ ഓർക്കരുത്


ഒരു നിമിഷം മുമ്പു നിനക്കു ജീവനുണ്ടായിരുന്നു,
ഇപ്പോഴിതാ, നീ ഉയിരറ്റവനായിരിക്കുന്നു.
നീയിപ്പോൾ ആണുമല്ല, പെണ്ണുമല്ല,
നവഹോക്കൾ നിന്നെ കൊന്നുവല്ലോ.
ഇനിയെന്തിനു നീ ഞങ്ങളെയോർക്കണം?
നിനക്കുള്ള ചോറു ഞങ്ങൾ കുഴിയിൽ വയ്ക്കുന്നു,
അതു കൈക്കൊൾക, പിന്നെയുറങ്ങിക്കൊൾക,
മണ്ണു ചുമരിടുന്ന മുറിയിലടങ്ങിക്കൊൾക.
ഒരു വട്ടം, ഇരുവട്ടം, മൂന്നാമതൊരു വട്ടം:
ഇനി ഞങ്ങളെ വിട്ടു പൊയ്ക്കൊള്ളുക.

(റെഡ്‌ ഇന്ത്യൻ)


പുലർച്ചെ സൂര്യനുദിക്കുന്നു...


പുലർച്ചെ സൂര്യനുദിക്കുന്നു,
പൊന്നു പോലെ,
സന്ധ്യയ്ക്കു സൂര്യനസ്തമിക്കുന്നു,
വെള്ളി പോലെ;
നമ്മുടെ ജീവിതങ്ങൾ കടന്നുപോകുന്നു,
പട്ടുനൂലുകൾ പോലെ.
നാമൊഴുകുന്നു,
നാമൊഴുകിക്കടന്നുപോകുന്നു,
പുഴവെള്ളം പോലെ.

(ഫിൻലാൻഡ്)


നൃത്തഗാനം


ആശാരിയോടു കട്ടിൽ പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്റെ മേലിട്ടു നിന്നെയവർ കുഴിയിലേക്കെടുക്കും;
ആരുമുണ്ടാവില്ല, നിന്നെത്തുണയ്ക്കാൻ.

കൊല്ലനോടു മൺവെട്ടി പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്നെക്കൊണ്ടവർ നിന്റെ കുഴിയെടുക്കും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.

നെയ്ത്തുകാരനോടു തുണി പറഞ്ഞു, എന്നെ നെയ്യരുത്,
നെയ്താൽ, നാളെയോ മറ്റെന്നാളോ,
ഞാൻ നിന്റെ ശവക്കോടിയാവും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.

(ഗോണ്ട്, ഇന്ത്യ)


ഉടലിനോടാത്മാവു പറയുന്നു
 

നീയും ഞാനും തമ്മിലിനിയെന്തു ബന്ധം,
മിണ്ടാട്ടമില്ലാത്ത ശവമേ?
നീയും ഞാനുമൊരുമിച്ചായിരുന്നപ്പോൾ ഞെളിഞ്ഞുനടന്നതല്ലേ നീ,
മിണ്ടാട്ടമില്ലാത്ത ശവമേ?
ഇന്നെന്തേ, വായും പൊളിച്ചനക്കമറ്റു നീ കിടക്കുന്നു,
മിണ്ടാട്ടമില്ലാത്ത ശവമേ?
ചിറ നിറഞ്ഞിരുന്നു, താമര പൂത്തിരുന്നു, വഞ്ചിയൊഴുകിയിരുന്നു;
ഇന്നു ചിറ മുറിഞ്ഞു, താമര വാടി, ചെളിയിൽ വഞ്ചി മുങ്ങിയും പോയി,
മിണ്ടാട്ടമില്ലാത്ത ശവമേ!

(ഛത്തീസ്ഗഢ്)


പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ


പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ
ഒരു പെൺകുട്ടി തനിയേയുറങ്ങുന്നു.

ഉറങ്ങുമ്പോഴവൾ സ്വപ്നം കാണുന്നു,
താൻ മണവാട്ടിയായെന്നവൾ സ്വപ്നം കാണുന്നു.

ഒരുയർന്ന ഗോപുരമവൾ കാണുന്നു,
നിറഞ്ഞൊഴുകുന്ന രണ്ടു പുഴകളും.

‘അമ്മേ, ഗോപുരമെന്റെ മണവാളൻ,
പഴത്തോട്ടമെന്റെ കല്യാണം,

നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
എന്റെ നാത്തൂന്മാർക്കുള്ള വീഞ്ഞും.’

‘മകളേ, ഗോപുരം നിന്റെ മരണം,
പഴത്തോട്ടം നിന്റെ ശവമാടം,

നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
ഞാനൊഴുക്കുന്ന കണ്ണുനീർ.’

(സ്പൊറേഡ് ദ്വീപുകൾ, ഗ്രീസ്)


2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

റാബിയ - സൂഫി കവിതകൾ


റാബിയ അൽ ബസ്രി Rābiʻa al-ʻAdawiyya al-Qaysiyya എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സൂഫി മിസ്റ്റിക് ആണ്‌. സൂഫി പാരമ്പര്യത്തിലെ ആദ്യത്തെ സ്ത്രീയും ആദ്യത്തെ സൂഫി കവി തന്നെയും റാബിയ ആണെന്നു പറയുന്നവരുണ്ട്.

റാബിയയുടെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. ഫരീദുദ്ദീൻ അത്തർ എന്ന പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവിയുടെ കൃതികളിൽ നിന്നാണ്‌ നാമിന്ന് അവരെക്കുറിച്ചറിയുന്നത്. ഇറാക്കിലെ ബസ്രയിൽ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചു. ക്ഷാമത്തിൽ അച്ഛനും അമ്മയും മരിച്ചപ്പോൾ കുട്ടിയായ റാബിയ ഒരു ധനികന്റെ അടിമയായി. ഒരു കഥയിൽ പറയുന്നത് ഒരു രാത്രിയിൽ റാബിയയുടെ യജമാനൻ ഞെട്ടിയുണർന്നപ്പോൾ അവൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതായും അവളുടെ ശിരസ്സിനു മേൽ ഒരു വെളിച്ചം തങ്ങിനില്ക്കുന്നതായും അയാൾ കണ്ടുവെന്നാണ്‌. പേടിച്ചുപോയ അയാൾ അടുത്ത ദിവസം തന്നെ അവളെ മോചിപ്പിച്ചുവത്രെ. റാബിയയുടെ പില്ക്കാലജീവിതം മരുഭൂമിയുടെ ഏകാന്തതയിലായിരുന്നു.

ദൈവഭക്തി ദൈവത്തിനോടുള്ള പ്രണയമായി മാറുന്നത് റാബിയയിലാണ്‌. താനും ദൈവമെന്ന കാമുകനും മാത്രമുള്ള ഒരു സ്വകാര്യലോകമാണ്‌ അവരുടെ കവിത.


1

എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.

2

എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.
ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും.

3

നിന്റെ ദേശത്തൊരന്യ ഞാൻ,
നിന്റെ ഭക്തരിലേകാകിനി,
അതാണെന്റെ പരാതിയും.

4

എന്റെ പ്രഭോ,
ഒരു കാലത്തു നിന്നെ ഞാനെത്ര മോഹിച്ചു;
നിന്റെ വീടിന്റെ മുന്നിലൂടെ നടക്കാൻ പോലും ഞാൻ മടിച്ചു.
ഇന്നു നീയെനിക്കായി വാതിൽ തുറന്നുവയ്ക്കുമ്പോൾ
കടന്നുവരാൻ ഞാനയോഗ്യ.

5

പ്രഭോ, നീ-
എന്റെ ആനന്ദം
എന്റെ ദാഹം
എന്റെ ഭവനം
എന്റെ ചങ്ങാതി
എന്റെ പാഥേയം
എന്റെ യാത്രാന്ത്യം
എന്റെ പ്രത്യാശ
എന്റെ സഹയാത്രി
എന്റെ അതിമോഹം
എന്റെ തീരാനിധി.

6

നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന
സർവതിൽ നിന്നും.

7

നെഞ്ചിനും നെഞ്ചിനുമിടയിലൊന്നുമില്ല പ്രണയത്തിൽ,
വാക്കുകൾ പിറക്കുന്നതാസക്തിയിൽ നിന്നുമത്രേ.
രുചിയറിഞ്ഞതിന്റെ സത്യകഥനം:
രുചിയറിഞ്ഞവനറിയുന്നു,
വിവരിക്കുന്നവൻ പൊളി പറയുന്നു.
നിങ്ങളെ തുടച്ചുമാറ്റുന്ന ഒരു സാന്നിദ്ധ്യം:
അതിന്നതെന്നെങ്ങനെ വിവരിക്കാൻ നിങ്ങൾ?
അതിൽപ്പിന്നെയും നിങ്ങൾ ജീവിച്ചുപോവും,
ആ സാന്നിദ്ധ്യത്തിന്റെ ശേഷിപ്പായി,
ഒരു യാത്രയുടെ വടുക്കളായി.

8

ഉള്ള നേരം കൊണ്ടു ഞാന്‍
ദൈവത്തെ സ്നേഹിക്കും,
പിശാചിനെ വെറുക്കാന്‍
എനിക്കെവിടെ നേരം?

9

തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ,
തുറന്നുകിടക്കുന്ന വാതിലിൽ!

10

ഗുരുവെന്നല്ലേ,
നിങ്ങളഭിമാനിക്കുന്നു?
എങ്കിൽ പഠിക്കൂ!

11

ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.

12

ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.

13

ഒരു കൈയിൽ പന്തവും
മറുകൈയിൽ  തൊട്ടിയുമായി
ഞാൻ പോകുന്നു,
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള സഞ്ചാരികൾ.

14

പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.