2018, നവംബർ 30, വെള്ളിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 7





കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,

ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബ;

ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,

ആറു ദിക്കും നോക്കുന്നതവനെത്തന്നെ.

പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,

ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-

ഒക്കെ വലിച്ചെറിയുക,

അവന്റെ പ്രണയത്തിൽ വലിച്ചെറിയുക

നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ,
കൂട്ടിലിട്ടടയ്ക്കാൻ
നിങ്ങൾ നിന്നുകൊടുത്തുവല്ലോ!


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖവുമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


*


ഞാൻ മരിക്കുന്ന നാൾ,
ശവക്കുഴിയിലേക്കെന്നെയെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.


*


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.



*

വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.


*


നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.


*


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


*


അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പ്രവാചകൻ പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ.


*


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


*


വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?


*


ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളെന്ന കണ്ണാടി?


*


ആത്മാവിനുള്ളിലൊരാത്മാവുണ്ട്-
അതിനെത്തേടിപ്പിടിയ്ക്കുക.
പർവതഗഹ്വരത്തിലൊരു രത്നമുണ്ട്-
ആ ഖനി കണ്ടെത്തുക.
വഴി നടക്കുന്ന സൂഫീ,
പുറത്തല്ല, അകത്തു തിരയുക-
അതിനു കഴിവുണ്ടെങ്കിൽ.


*


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


*


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


*


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ!
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ!


*


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


*


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


*


ഏതു കുതിരയ്ക്കുമൊരു ലായമുണ്ട്,
ഏതു കന്നിനുമൊരു തൊഴുത്തുണ്ട്,
ഏതു കിളിയ്ക്കുമൊരു കൂടുണ്ട്.
എല്ലാമറിഞ്ഞു ദൈവവുമുണ്ട്.


*


അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?


*


അന്യോന്യം മുഖം നോക്കി
ഒരായുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെതന്നെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
കണ്ണുകളതു കേള്‍ക്കുന്നു.


*


കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.


*


ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.


*


ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.


*
കൈനീട്ടിയാലെത്തില്ല
മാന,മതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*


ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.


*


കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.


*


ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.


*


കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.


*


എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.


*


അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.


*

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.


*


രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.


*


കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.


*


നിന്റെ വെളിച്ചത്തിൽ
പ്രണയിക്കാൻ പഠിക്കുന്നു ഞാൻ,
നിന്റെ സൗന്ദര്യത്തിൽ
കവിതകളെഴുതാനും.
ആരും കാണാതെന്റെ നെഞ്ചിൽ
നൃത്തം വയ്ക്കുകയാണു നീ.
ചിലനേരമെന്നാൽ
എന്റെ കണ്ണിൽപ്പെടുന്നു നീ,
ആ കാഴ്ച ഈ കലയുമാകുന്നു.


*


തെളിഞ്ഞതാകട്ടെ നിന്റെ ഗാനം,
അത്ര ബലത്തതുമാകട്ടെ;
അതു സാഷ്ടാംഗം വീഴ്ത്തട്ടെ
ഷാഹൻഷായെ നിൻപടിക്കൽ.


*


പ്രണയത്തിന്റെ കശാപ്പുശാലയിൽ
അവർ കൊല്ലുന്നതു കൊഴുത്തവയെ,
അവർക്കു വേണ്ട മെലിഞ്ഞവയെ,
കോലം കെട്ട ജന്തുക്കളെ.
ഈ മരണത്തിൽ നിന്നോടിപ്പോകരുതേ.
പ്രണയത്തിൻ കത്തി വീഴാത്തവൻ
ഉയിരു കെട്ട മാംസത്തുണ്ടം.


*


കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.


*


അകമില്ല, പുറമില്ല,
ചന്ദ്രനില്ല, മാനമില്ല, മണ്ണുമില്ല.
കൈയിൽത്തരേണ്ട മദ്യക്കോപ്പ,
നേരേ വായിലേക്കൊഴിച്ചോളൂ.
വായിലേക്കുള്ള വഴി ഞാൻ
മറന്നേപോയി.


2018, നവംബർ 28, ബുധനാഴ്‌ച

റൂമി - മത് നവിയില്‍ നിന്ന്


images

വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!


*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിമീശയും വൃഷണവുമുള്ളതിനാല്‍

താനൊരു പുരുഷനാണ്,

എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ,

ഏതു മുട്ടാടിനും അതൊക്കെയില്ലേ,

നിങ്ങള്‍ക്കുള്ളതിലുമധികമായി?


*

ആരോ പറഞ്ഞു, “ഞാനെന്തോ മറന്നു.” മറക്കരുതാത്തതായ ഒന്ന് ഈ ലോകത്തുണ്ട്. അതൊന്നൊഴികെ എന്തും നിങ്ങൾക്കു മറക്കാം; അതിൽ വേവലാതിപ്പെടാനുമില്ല. മറ്റെല്ലാം നിങ്ങൾക്കോർമ്മയുണ്ടായിരിക്കുകയും അതൊന്നുമാത്രം മറന്നുകളയുകയും ചെയ്താൽ: നിങ്ങളൊന്നും നേടിയിട്ടില്ലെന്നേ വരൂ. ഒരു ദൗത്യവുമേൽപ്പിച്ചു രാജാവു നിങ്ങളെ ഗ്രാമത്തിലേക്കു വിടുമ്പോലെയാണത്. നിങ്ങളവിടെ ചെല്ലുകയും മറ്റൊരു നൂറു ജോലികൾ ചെയ്യുകയും നിങ്ങളെയേൽപ്പിച്ച ദൗത്യം നിറവേറ്റാതെ പോരുകയും ചെയ്താൽ നിങ്ങൾ യാതൊന്നും ചെയ്യാത്ത പോലെയാണത്. അപ്പോൾ മനുഷ്യജീവി ലോകത്തു വന്നിരിക്കുന്നത് കൃത്യമായ ഒരുദ്ദേശ്യവും ലക്ഷ്യവും വച്ചിട്ടാണ്‌. ആ ഉദ്ദേശ്യം അവൻ നിറവേറ്റുന്നില്ലെങ്കിൽ അവൻ യാതൊന്നും ചെയ്തിട്ടില്ല.


*

ഏതങ്ങാടിച്ചരക്കിന്റെയും വില നിങ്ങൾക്കറിയാം,
സ്വന്തമാത്മാവിന്റെ വില നിങ്ങൾക്കറിയില്ലെന്നേയുള്ളു.
ഭാഗ്യനക്ഷത്രങ്ങളേതൊക്കെ,
അശുഭനക്ഷത്രങ്ങളേതൊക്കെയെന്നു നിങ്ങൾക്കു നല്ല തിട്ടമാണ്‌;
താൻ ഭാഗ്യവാനോ ഭാഗ്യഹീനനോയെന്നു
നിങ്ങൾക്കറിയുകയുമില്ല.
സർവശാസ്ത്രങ്ങൾക്കും സാരമിതൊന്നുതന്നെ-
അന്ത്യവിധിയുടെ നാളു വന്നുചേരുമ്പോൾ
താനാരാകുമെന്നു താനറിഞ്ഞിരിക്കണം.


*
സുന്ദരവും പ്രസന്നവുമാണു സർവതുമെങ്കിൽ,
കാണുന്നവന്റെ കണ്ണിനു വേണ്ടിത്തന്നെയത്.


*

ഒരു രാജാവ് ഒരു ദർവീശിനോടു പറഞ്ഞു, “അങ്ങയ്ക്കു ദൈവസാമീപ്യം കിട്ടുമ്പോൾ എന്നെക്കൂടി ഓർക്കേണമേ.“ അതിനു ദർവീശ് ഇങ്ങനെ പറഞ്ഞു, ”ആ സാമീപ്യത്തിലേക്കു ഞാനെത്തുമ്പോൾ, ആ സൂര്യന്റെ വെളിച്ചമെന്നിൽ വീഴുമ്പോൾ, എനിക്കെന്നെത്തന്നെ ഓർമ്മയുണ്ടാവില്ല. പിന്നെ ഞാനെങ്ങനെ നിങ്ങളെയോർക്കാൻ?“


*

ദൈവം നിങ്ങളോടു പറയുന്നു, “നിന്നെ ഞാൻ വിലയ്ക്കു വാങ്ങാം...നിന്റെ നിമിഷങ്ങൾ, നിന്റെ ശ്വാസങ്ങൾ, നിന്റെ സമ്പാദ്യങ്ങൾ, നിന്റെ ജീവിതങ്ങൾ. നീ അവയെന്റെമേൽ ചെലവഴിക്കുക. അവയെ എന്റെ നേർക്കു തിരിയ്ക്കുക. വിലയായി സ്വാതന്ത്ര്യവും പ്രസാദവും ജ്ഞാനവും ഞാൻ നൽകാം. എന്റെ കണ്ണുകളിൽ നിന്റെ മൂല്യമതത്രെ.” എന്നാൽ ജീവിതം നാം നമ്മിലേക്കൊതുക്കുകയാണെങ്കിൽ നമുക്കായി മാറ്റിവച്ച നിധികൾ നമുക്കു കിട്ടാതെപോകുന്നു. നൂറു വരാഹൻ വിലയുള്ള കഠാര ചുമരിലടിച്ചുകേറ്റി, അതിൽ ഒരു ചുരയ്ക്കാത്തൊണ്ടു തൂക്കിയിടുന്നവനെപ്പോലെയാവുകയാണു നാം: തന്റെ മഹാനിധിയ്ക്ക് ഒരാണിയുടെ വിലയേ അയാള്‍ കണ്ടുള്ളു.

*
വൈദ്യൻ നിങ്ങളുടെ നാഡി നോക്കുന്നത് അയാൾക്കൊരു ചോദ്യമുള്ളതുകൊണ്ടാണ്‌. അയാളുടെ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ നാഡിയുടെ മിടിപ്പിൽ മൂകമായി കിടപ്പുണ്ട്. മണ്ണിൽ ഒരു വിത്തു കുഴിച്ചിടുക എന്നത് ഒരു ചോദ്യമാണെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരമാണ്‌, വാക്കുകളില്ലാത്ത ഉത്തരമാണ്‌, വളർന്നുവരുന്ന മരം. ഉത്തരങ്ങൾ വാക്കുകളില്ലാത്തതാകുമ്പോൾ ചോദ്യങ്ങളും വാക്കുകളില്ലാത്തതാവണം.

2018, നവംബർ 12, തിങ്കളാഴ്‌ച

ക്നുട്ട് ഹാംസൺ - ജിവിതത്തിന്റെ വിളി


knut hamsun1

കോപ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു.

എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി.

ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേ വരുന്നതു ഞാൻ കാണുന്നത്. അടുത്തെങ്ങും മറ്റാരെയും കാണാനില്ല. ഗ്യാസ് ലൈറ്റുകൾ കത്തിച്ചിരുന്നുവെങ്കിലും നല്ല ഇരുട്ടായിരുന്നു- ആ സ്ത്രീയുടെ മുഖം തിരിച്ചറിയാൻ പറ്റാത്ത വിധമുള്ള ഇരുട്ട്. ഓ, ഇതാ രാത്രിജീവികളിൽ പെട്ടതാണ്‌, എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അവളെക്കടന്നു നടന്നുപോയി.

വഴി അവസാനിക്കുന്നിടത്തു ചെന്നിട്ട് ഞാൻ തിരിച്ചുനടന്നു. ആ സ്ത്രീയും അതേപോലെ തിരിച്ചുനടന്നു, ഞാൻ അവളെ പിന്നെയും എതിരേ വരുന്നതായി കാണുകയും ചെയ്തു. അവർ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞു; അവൾ ആരെയാണു പ്രതീക്ഷിക്കുന്നതെന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. ഞാൻ പിന്നെയും അവളെ കടന്നുപോയി.

മൂന്നാമതും അവൾ എതിരേ വന്നപ്പോൾ ഞാൻ തൊപ്പിയൊന്നു പൊന്തിച്ചിട്ട് അവളോടു പറഞ്ഞു.

“ഗുഡ് ഈവനിംഗ്! ആരെയെങ്കിലും കാത്തുനില്ക്കുകയാണോ?”

അവൾ ഒന്നു ഞെട്ടി. അല്ല, എന്നുപറഞ്ഞാൽ, അതെ, താൻ ഒരാളെ കാത്തുനില്ക്കുകയാണ്‌.

അവൾ പ്രതീക്ഷിക്കുന്നയാൾ എത്തുന്നതുവരെ താൻ ഒപ്പം നടക്കുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവുമോ?

ഇല്ല, അവൾക്കതിൽ ഒട്ടും വിരോധമില്ല, അതിനവൾ നന്ദി പറയുകയും ചെയ്തു. വാസ്തവം പറഞ്ഞാൽ, അവൾ വിശദീകരിച്ചു, താൻ ആരെയും കാത്തുനില്ക്കുകയുമല്ല. താൻ ശുദ്ധവായു ശ്വസിക്കാൻ മാത്രം പോന്നതാണ്‌- എന്തു പ്രശാന്തതയാണിവിടെ!

ഞങ്ങൾ ഒരുമിച്ച് അവിടെ ചുറ്റിനടന്നു. അത്ര പ്രാധാന്യമില്ലാത്ത പലതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഒടുവിൽ ഞാൻ അവൾക്കു നേരെ കൈ നീട്ടി.

“താങ്ക് യു, വേണ്ട,” തലയാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

ഇങ്ങനെ ഉലാത്തുന്നതിൽ വലിയ രസമൊന്നുമില്ല;. ഇരുട്ടത്ത് എനിക്കവളെ കാണാനും പറ്റുന്നില്ല. സമയം എന്തായെന്നറിയാൻ ഞാൻ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചു. അതുയർത്തിപ്പിടിച്ച് ഞാൻ അവളെയും നോക്കി.

“ഒമ്പതു മുപ്പത്,” ഞാൻ പറഞ്ഞു.

തണുത്തുമരവിക്കുന്നപോലെ അവൾ വിറപൂണ്ടു. ഞാൻ അതില്ക്കയറിപ്പിടിച്ചു.

“തണുക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു. “എവിടെയെങ്കിലും ചെന്നിരുന്ന് എന്തെങ്കിലും കുടിച്ചാലോ? തിവോളി? നാഷണൽ?”

“പക്ഷേ എനിക്കിപ്പോൾ എങ്ങോട്ടും പോകാൻ പറ്റില്ല,” അവൾ പറഞ്ഞു.

നല്ല നീളമുള്ള ഒരു കറുത്ത മൂടുപടം അവൾ ധരിച്ചിരിക്കുന്നത് അപ്പോഴാണ്‌ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ അവളോടു ക്ഷമ ചോദിച്ചു; ഇരുട്ടു കാരണം അബദ്ധം പറ്റിയതാണെന്നു വിശദീകരിച്ചു. എന്റെ ക്ഷമാപണം അവൾ സ്വീകരിച്ച രീതി കണ്ടപ്പോൾ എനിക്കു മനസ്സിലായി, പതിവു രാത്രിഞ്ചരികളിൽ പെട്ടതല്ല അവളെന്ന്.

“എന്റെ കൈയിൽ പിടിച്ചുകൂടേ?” ഞാൻ ഒന്നുകൂടി എന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. “നിങ്ങൾക്ക് ഒരല്പം ചൂടു കിട്ടിയേക്കാം.”

അവൾ എന്റെ കൈ പിടിച്ചു.

ഞങ്ങൾ കുറച്ചു നേരം വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സമയം എന്തായെന്നു നോക്കാൻ അവൾ വീണ്ടും എന്നോടു പറഞ്ഞു.

“പത്തായി,” ഞാൻ പറഞ്ഞു. “നിങ്ങൾ താമസിക്കുന്നതെവിടെയാണ്‌?”

“ഗാംലെ കോൻഗെവേയിൽ.”

ഞാൻ അവളെ പിടിച്ചുനിർത്തി.

“ഞാൻ നിങ്ങളെ വീടു വരെ കൊണ്ടാക്കിത്തരട്ടെ?” ഞാൻ ചോദിച്ചു.

“വേണ്ട, അതിന്റെ ആവശ്യമില്ല,” അവൾ പറഞ്ഞു. “നിങ്ങളെ ബുദ്ധിമുട്ടിക്കാൻ...നിങ്ങൾ ബ്രെഡ്ഗേഡിലാണല്ലോ താമസിക്കുന്നത്, അല്ലേ?”

“അത് നിങ്ങൾക്കെങ്ങനെ അറിയാം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എനിക്ക് നിങ്ങളെ അറിയാം,” അവൾ പറഞ്ഞു.

അല്പനേരം ആരും ഒന്നും മിണ്ടിയില്ല. വിളക്കുകൾ തെളിഞ്ഞ തെരുവുകളിലൂടെ കൈ കോർത്തു ഞങ്ങൾ നടന്നു. അവൾ ധൃതിയിൽ നടന്നു; നീണ്ട മുഖപടം അവളുടെ പിന്നിൽ പാറിനടന്നു.

“നമുക്കൊന്നു വേഗം നടക്കാം,” അവൾ പറഞ്ഞു. ഗാംലെ കോൻഗെവെയിൽ അവളുടെ വീടിന്റെ വാതില്ക്കലെത്തിയപ്പോൾ, അതുവരെ തന്നോടൊപ്പം ചെല്ലാൻ കാണിച്ച സൗമനസ്യത്തിനു നന്ദി പറയാനെന്നവണ്ണം, അവൾ എനിക്കു നേരെ തിരിഞ്ഞുനിന്നു. ഞാൻ അവൾക്കു വേണ്ടി വാതിൽ തുറന്നുകൊടുത്തു; അവൾ സാവധാനം ഉള്ളിൽ കടന്നു. ഞാൻ തോളു കൊണ്ട് പതുക്കെ വാതിലിൽ അമർത്തി അവളുടെ പിന്നാലെ ഉള്ളിൽ കയറി. ഉള്ളിലെത്തിയതും അവൾ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
രണ്ടു കോണിപ്പടികൾ കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി. അവൾ തന്നെ തന്റെ ഫ്ലാറ്റിന്റെ വാതിൽ താക്കോലിട്ടു തുറന്നിട്ട് രണ്ടാമതൊരു വാതിൽ തുറന്ന് എന്റെ കൈ പിടിച്ച് ഉള്ളിലേക്കു കൊണ്ടുപോയി. അത് സ്വീകരണമുറി ആയിരിക്കണം; ചുമരിൽ ഒരു ക്ലോക്കിന്റെ സ്പന്ദനം ഞാൻ കേട്ടു. വാതിൽ കടന്നതും ആ സ്ത്രീ ഒരു നിമിഷം ഒന്നു നിന്നിട്ട് പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു വിറയലോടെ എന്റെ ചുണ്ടിൽ തീക്ഷ്ണമായി ചുംബിച്ചു. നേരേ ചുണ്ടത്തു തന്നെ.

“ഇരിക്കുകയല്ലേ?” അവൾ പറഞ്ഞു. “ഇവിടെയൊരു സോഫയുണ്ട്. അപ്പോഴേക്കും ഞാനൊരു വിളക്കെടുത്തുകൊണ്ടു വരാം.”

അവൾ ഒരു വിളക്കു കത്തിച്ചുവച്ചു.

ഞാൻ അത്ഭുതത്തോടെ, അതേ സമയം ജിജ്ഞാസയോടെ, ചുറ്റും നോക്കി. വിശാലവും അത്യാഡംബരപൂർവ്വം സജ്ജീകരിച്ചതുമായ ഒരു മുറിയിലാണ്‌ ഞാൻ. പാതി തുറന്ന വാതിലുകൾ ഒരു വശത്തുള്ള മറ്റു പല മുറികളിലേക്കുമുള്ളതാണ്‌. എനിക്കു പരിചയപ്പെടാനിട വന്ന ഈ വ്യക്തി ഏതു തരക്കാരിയാണെന്ന് എങ്ങനെയൊക്കെ നോക്കിയിട്ടും എനിക്കു പിടി കിട്ടിയില്ല.

“എത്ര മനോഹരമായ മുറി!“ ഞാൻ പറഞ്ഞു. ”നിങ്ങൾ ഇവിടെയാണോ താമസം?“

”അതെ, ഇതെന്റെ വീടാണ്‌,“ അവൾ പറഞ്ഞു.

”ഇത് നിങ്ങളുടെ വീടാണെന്നോ? അപ്പോൾ അച്ഛനമ്മമാരുടെ കൂടെയാണോ നിങ്ങൾ താമസിക്കുന്നത്?“

”അയ്യോ, അല്ല,“ അവൾ ചിരിച്ചു, ”എനിക്കു നല്ല പ്രായമായി, ഇതാ, ഇത്രയും!“

എന്നിട്ടവൾ തന്റെ മൂടുപടവും മേലുടുപ്പും മാറ്റി.

”കണ്ടില്ലേ! ഞാനെന്താ പറഞ്ഞത്!“ അവൾ പറഞ്ഞു; എന്നിട്ട് തടുക്കരുതാത്ത ഒരു ത്വരയോടെ അവളെന്നെ പെട്ടെന്ന് വീണ്ടും കെട്ടിപ്പിടിച്ചു.

അവൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സായിട്ടുണ്ടാവണം, വലതു കൈയിൽ ഒരു മോതിരമുണ്ടായിരുന്നു, അക്കാരണം കൊണ്ടുതന്നെ അവൾ വിവാഹിതയാണെന്നു കരുതുകയുമാവാം. സുന്ദരിയാണോ? അല്ല, അവളുടെ തൊലി പാടു വീണതായിരുന്നു, പുരികമെന്നു പറയാൻ ഒന്നുമുണ്ടായിരുന്നതുമില്ല. എന്നാൽ അവൾക്കു ചുറ്റും ജീവൻ നുരഞ്ഞുപൊന്തുകയായിരുന്നു, അവളുടെ ചുണ്ടുകൾ അസാധാരണമാം വിധം സുന്ദരവുമായിരുന്നു.

അവൾ ആരാണ്‌, ഭർത്താവുണ്ടെങ്കിൽ അയാൾ എവിടെയാണ്‌, ഞാനിരിക്കുന്ന ഈ വീട് ആരുടേതാണ്‌ എന്നൊക്കെ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു; എന്നാൽ ഞാൻ വായ തുറക്കുമ്പോഴൊക്കെ അവൾ എന്നെ പൂണ്ടടക്കം പിടിച്ച് എന്റെ ജിജ്ഞാസയെ പുറത്തുവരാൻ അനുവദിച്ചില്ല.

”എന്റെ പേര്‌ എല്ലെൻ എന്നാണ്‌,“ അവൾ പറഞ്ഞു. ”കുടിക്കാൻ എന്തെങ്കിലും എടുക്കാമല്ലോ? ഞാൻ ബെല്ലടിച്ചാൽ ആർക്കുമതു ശല്യമാകില്ല. നിങ്ങൾക്കു വേണമെങ്കിൽ ഈ കിടപ്പുമുറിയിലേക്കു വന്നിരിക്കാം.“

ഞാൻ കിടപ്പുമുറിയിലേക്കു കയറി. സ്വീകരണമുറിയിൽ നിന്നുള്ള വെളിച്ചം അതിനെ ഭാഗികമായി വെളിച്ചപ്പെടുത്തിയിരുന്നു. രണ്ടു കട്ടിലുകൾ ഞാൻ കണ്ടു. എല്ലെൻ ബെല്ലടിച്ച്  വൈൻ കൊണ്ടുവരാൻ പറഞ്ഞു; ഒരു വേലക്കാരി വൈൻ കൊണ്ടുവരുന്നതും പിന്നെ തിരിച്ചുപോകുന്നതും ഞാൻ കേട്ടു. അല്പം കഴിഞ്ഞപ്പോൾ എല്ലെനും കിടപ്പുമുറിയിലേക്കു വന്നു; പക്ഷേ അവൾ വാതില്ക്കൽത്തന്നെ നിന്നതേയുള്ളു. ഞാൻ അവളുടെയടുത്തേക്ക് ഒരു ചുവടു വച്ചു. അവൾ ഒരമർത്തിയ കരച്ചിലോടെ എന്റെ നേർക്കു വന്നു.

ഇത് കഴിഞ്ഞ രാത്രിയിൽ നടന്നതാണ്‌.

പിന്നെ എന്തുണ്ടായി? ഹാ, ക്ഷമിക്കെന്നേ! ഇനിയും പറയാനുണ്ട്!

ഇന്നു കാലത്ത് ഞാൻ ഉറക്കമുണരുമ്പോൾ വെട്ടം പരന്നുതുടങ്ങിയിരുന്നു. കർട്ടന്റെ ഇരുവശങ്ങളിലൂടെയും പകൽവെളിച്ചം മുറിയിലേക്കരിച്ചുകയറുകയായിരുന്നു. എല്ലെനും ഉണർന്നു കിടക്കുകയായിരുന്നു; അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ കൈകൾ വെളുത്ത്, പട്ടു പോലെ മൃദുലമായിരുന്നു, അവളുടെ മാറിടം അസാധാരണമാം വിധത്തിൽ ഉയർന്നതുമായിരുന്നു. ഞാൻ അവളെ നോക്കി എന്തോ മന്ത്രിച്ചു, അവൾ എന്റെ ചുണ്ടുകൾ ആർദ്രത കൊണ്ടു മൂകമായ തന്റെ ചുണ്ടുകൾ കൊണ്ടടച്ചു. പകലിനു വെളിച്ചം കൂടിവരികയായിരുന്നു.

രണ്ടു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞാൻ പോകാനായി എഴുന്നേറ്റു. എല്ലെനും എഴുന്നേറ്റ് വസ്ത്രം ധരിക്കുകയായിരുന്നു- അവൾ ഷൂസിട്ടു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ഒരു ഘോരസ്വപ്നം പോലെ ഇപ്പോഴും എന്നെ ഞെട്ടിക്കുന്ന ഒരനുഭവം എനിക്കുണ്ടായത്. ഞാൻ വാഷ് ബേസിനടുത്തു നില്ക്കുകയായിരുന്നു. എല്ലെന്‌ അടുത്ത മുറിയിൽ എന്തോ ചെയ്യാനുണ്ടായിരുന്നു. അവൾ വാതിൽ തുറന്നപ്പോൾ ഞാൻ തിരിഞ്ഞ് ഉള്ളിലേക്കൊന്നു പാളിനോക്കി. ആ മുറിയുടെ തുറന്ന ജനാലയിൽ നിന്നുള്ള ഒരു തണുത്ത കാറ്റ് എന്റെ നേർക്കിരച്ചുവന്നു; മുറിയുടെ നടുക്ക് ഒരു മേശ മേൽ നിവർന്നുകിടക്കുന്ന ഒരു ജഡം എന്റെ കണ്ണുകൾ കഷ്ടിച്ചു കണ്ടെടുത്തു. ഒരു ജഡം, വെളുത്ത വസ്ത്രം ധരിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തിയിരിക്കുകയാണതിനെ, നരച്ച താടിയുള്ള ഒരു പുരുഷന്റെ ജഡം. അയാളുടെ എല്ലിച്ച കാൽമുട്ടുകൾ മുറുക്കിപ്പിടിച്ച മുഷ്ടികൾ പോലെ വിരിപ്പിനടിയിൽ നിന്ന് എറിച്ചുനിന്നിരുന്നു; അയാളുടെ മുഖം വിളറിമഞ്ഞിച്ചതും അങ്ങേയറ്റം ബീഭത്സവുമായിരുന്നു. പകൾവെളിച്ചത്തിൽ എനിക്കെല്ലാം നന്നായി കാണാമായിരുന്നു. ഞാൻ നോട്ടം മാറ്റി; ഞാൻ ഒന്നും മിണ്ടിയില്ല.

എല്ലെൻ മടങ്ങി വന്നപ്പോൾ ഞാൻ വേഷം മാറി പുറത്തേക്കിറങ്ങാൻ തയാറായി നില്ക്കുകയായിരുന്നു. അവളുടെ ആലിംഗനങ്ങൾ എന്നിൽ ഒരുണർവ്വും ഉണ്ടാക്കിയില്ല. അവൾ ഇട്ടിരുന്നതിന്റെ കൂടെ പിന്നെയും എന്തൊക്കെയോ എടുത്തിട്ടു; തെരുവിലേക്കുള്ള വാതിൽ വരെ എന്റെ കൂടെ വരാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു; അതിനു ഞാൻ എതിരു പറഞ്ഞില്ല; എന്നാൽ അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. വാതില്ക്കലെത്തിയപ്പോൾ ആരും തന്നെ കാണാതിരിക്കാൻ അവൾ ചുമരിനോടു പറ്റിച്ചേർന്നു നിന്നു.

“എന്നാല്പിന്നെ, ഗുഡ് ബൈ,” അവൾ മന്ത്രിച്ചു.

“നാളെ വരെ?” അവളെ ഒന്നു പരീക്ഷിക്കാൻ കൂടിയായി  ഞാൻ ചോദിച്ചു.

“വേണ്ട, നാളെ വേണ്ട.”

“അതെന്താ, അങ്ങനെ?”

“ഇത്രയും ചോദ്യങ്ങൾ വേണ്ട, ഡിയർ. നാളെ എനിക്കൊരു സംസ്കാരച്ചടങ്ങിനു പോകാനുണ്ട്, എന്റെയൊരു ബന്ധു മരിച്ചു. ഒളിക്കുകയൊന്നും വേണ്ട- നിങ്ങൾക്കതറിയാം.”

“എന്നാൽ മറ്റേന്നാൾ?”

“അതെ, മറ്റേന്നാൾ, ഈ വാതില്ക്കൽ. ഞാൻ ഇവിടെ ഉണ്ടാവും. ഗുഡ് ബൈ.”

ഞാൻ പോയി.

ആരാണവൾ? ആ ജഡമോ? മുറുക്കിപ്പിടിച്ച കൈകളും കോടിയ വായ്ക്കോണുകളുമായി - എത്ര ബീഭത്സവും വികടവുമാണത്! മറ്റേന്നാൾ അവൾ എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഞാനവളെ പിന്നെയും കാണാൻ പോകണോ?
ഞാൻ നേരേ ബർണിന കഫേയിൽ ചെന്ന് ഡയറക്ടറി കൊണ്ടുവരാൻ പറഞ്ഞു. ഗാംലെ കോൻഗെവേയിലെ വീട്ടുനമ്പരുകൾ ഓരോന്നായി ഞാൻ പരതി; അതാ കിടക്കുന്നു, ആ പേര്‌. രാവിലത്തെ പത്രങ്ങൾ വരുന്നതുവരെ ഞാൻ അവിടെയിരുന്നു. ധൃതിയിൽ ഞാൻ ചരമപ്പേജെടുത്തു നോക്കി. സംശയിച്ചപോലെ തന്നെ അവൾ കൊടുത്ത ചരമഅറിയിപ്പും ഞാൻ കണ്ടു; കട്ടിയുള്ള അക്ഷരത്തിൽ തുടക്കത്തിൽത്തന്നെ കൊടുത്തിരിക്കുന്നു :“എന്റെ ഭർത്താവ്, അമ്പത്തിമൂന്നു വയസ്സ്,  ദീർഘകാലത്തെ രോഗത്തിനു ശേഷം ഇന്നു മരിച്ചു.” അറിയിപ്പ് കൊടുത്തിരിക്കുന്നത് ഇന്നലെയാണ്‌.

ഞാൻ ഏറെ നേരം ചിന്താധീനനായി ഇരുന്നു.

ഒരാൾ വിവാഹം കഴിക്കുന്നു. അയാളുടെ ഭാര്യക്ക് അയാളെക്കാൾ മുപ്പതു വയസ്സ് കുറവാണ്‌. അയാൾക്ക് വിട്ടുമാറാത്ത ഒരസുഖം പിടിക്കുന്നു. എന്നിട്ടൊരു ദിവസം അയാൾ മരിച്ചും പോകുന്നു.

ചെറുപ്പക്കാരിയായ വിധവ ആശ്വാസത്തോടെ ഒരു നെടുവീർപ്പിടുന്നു.



Knut Hamsun 1859ൽ നോർവ്വേയിൽ ജനിച്ചു. തന്റെ പല നോവലുകൾക്കും കഥകൾക്കും പശ്ചാത്തലമായ വടക്കൻ നോർവ്വേയിലാണ്‌ ബാല്യകാലം കഴിച്ചത്. എഴുത്തുകാരനായി പേരെടുക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്യാത്ത ജോലികളില്ല- ക്ലർക്കായി, വഴിവാണിഭക്കാരനായി, ചെരുപ്പുകുത്തിയായി, തുറമുഖജോലിക്കാരനായി, പോലീസുകാരനായി, അദ്ധ്യാപകനായി, പിന്നെ സഞ്ചാരിയായും. പട്ടിണി കിടക്കുന്ന ഒരു മനുഷ്യന്റെ മനസ്സിൽ നടക്കുന്ന അയുക്തികപ്രക്രിയയെ കാവ്യാത്മകമായി പ്രകീർത്തിക്കുന്ന “വിശപ്പ്” എന്ന നോവൽ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീടെഴുതിയ “മണ്ണിന്റെ വളർച്ച” എന്ന ഐതിഹാസികനോവൽ 1920ലെ നൊബേൽ സമ്മാനത്തിന്‌ അദ്ദേഹത്തെ അർഹനാക്കുകയും ചെയ്തു. വ്യവസായവത്കൃത-ജനാധിപത്യസമൂഹത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന വെറുപ്പ് ഒടുവിൽ തന്റെ രാജ്യം ആക്രമിച്ച നാസികളോടു പൊരുത്തപ്പെടുന്നതിൽ കൊണ്ടെത്തിച്ചു. യുദ്ധാനന്തരം രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ നേരിടേണ്ടിവന്ന ഹാംസൺ പ്രായാധിക്യം കാരണം ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി; ഓസ്ലോയിലെ ഒരു മനോരോഗാശുപത്രിയിൽ അദ്ദേഹത്തെ നിർബ്ബന്ധപൂർവ്വം പ്രവേശിപ്പിക്കുകയും ചെയ്തു. ശിഷ്ടകാലം സ്വന്തം വീട്ടിൽ കഴിച്ചുകൂട്ടി. 1952ൽ അന്തരിച്ചു.
മലയാളനാട് വെബ് മാഗസിന്റെ 2018 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
*

2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ഇറ്റാലോ കാൽവിനോ- ആരാണ്‌ കടലിൽ മൈൻ കൊണ്ടിട്ടത്?



ബാങ്കർ പോമ്പോണിയോയുടെ വില്ലയിൽ വരാന്തയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വിരുന്നുകാർ. അതാ, ജനറൽ അമലസുന്റ; മൂന്നാം ലോകമഹായുദ്ധം എങ്ങനെയിരിക്കുമെന്ന് കപ്പുകളുടേയും സ്പൂണുകളുടേയും സഹായത്തോടെ വിശദീകരിക്കുകയാണയാൾ. അതു കേട്ടിട്ട് സിനോറ പോമ്പോണിയോ പറയുന്നു: “എത്ര ഘോരം!” അങ്ങനെയിങ്ങനെ കുലുങ്ങുന്ന പ്രകൃതമായിരുന്നില്ലല്ലോ അവർ.

സിനോറ അമലസുന്റ മാത്രമേ എന്തെങ്കിലും പരിഭ്രമം പുറത്തു കാണിച്ചുള്ളു; അതിനവരെ കുറ്റം പറയാനുമില്ല; എന്തെന്നാൽ നാലു മുന്നണികളിലൂടെയും ഇരച്ചുകയറി അടച്ചുകെട്ടിയുള്ള ഒരാക്രമണം എന്ന ആശയം സധൈര്യം മുന്നോട്ടു വയ്ക്കുകയായിരുന്നല്ലോ, അവരുടെ ഭർത്താവ്. “അതധികകാലം നീണ്ടുനില്ക്കാതിരിക്കട്ടെ,” അവർ പറഞ്ഞു.

പത്രപ്രവർത്തകനായ സ്ട്രബോണിയോ സംശയാലുവായിരുന്നു. “ഓ, അതൊക്കെ പണ്ടേ ആളുകൾ പറഞ്ഞതല്ലേ,” അയാൾ പറഞ്ഞു. “സാറിനോർമ്മയില്ലേ, കഴിഞ്ഞ കൊല്ലം ഒരു ലേഖനത്തിൽ ഞാൻ...”

“അതേയതെ,” പോമ്പോണിയോ കോട്ടുവായിട്ടു; അയാൾക്ക് ആ ലേഖനം ഓർമ്മയുണ്ടായിരുന്നു, സ്ട്രബോണിയോ അതെഴുതിയത് താനുമായി ഒരു ഇന്റർവ്യൂ നടത്തിയതിനു ശേഷമാണെന്നതിനാൽ വിശേഷിച്ചും.

“അതേ സമയം, ഒരു കാര്യം നാം വിട്ടുകളയരുത്...” സെനറ്റർ ഉച്ചെല്ലിനി പറയാൻ തുടങ്ങി; അനിവാര്യമായ ആ സംഘർഷത്തിനു മുമ്പും ഇടയ്ക്കും പിന്നീടും വത്തിക്കാന്റെ സമാധാനദൗത്യം വഹിക്കാൻ പോകുന്ന പങ്കിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നല്കാൻ ശ്രമിച്ച് അയാൾ പരാജയപ്പെട്ടത് അല്പം മുമ്പായിരുന്നു.

“പിന്നല്ലാതെ, തീർച്ചയായും...”തങ്ങൾക്കും അതേ അഭിപ്രായമാണെന്ന മട്ടിൽ മറ്റുള്ളവർ അയാളെ പിന്താങ്ങി. സെനറ്ററുടെ ഭാര്യയെ പോമ്പോണിയോ വച്ചുകൊണ്ടിരിക്കുകയാണെന്നതിനാൽ അയാൾ സഹതാപമർഹിക്കുന്നു എന്ന് അവർ കരുതി.

വരയൻ തുണി കൊണ്ടുള്ള മേല്ക്കെട്ടിയുടെ വിടവുകളിലൂടെ കടൽ കാണാമായിരുന്നു; തീരത്തു മേലുരുമ്മിക്കിടക്കുകയാണത്; ഇളംകാറ്റു കടന്നുപോകുമ്പോൾ മുതുകു വളയ്ക്കുന്ന, അന്യമനസ്കനായ, സ്വസ്ഥനായ ഒരു പൂച്ചയെപ്പോലെ.

ആർക്കെങ്കിലും ഞണ്ടോ കക്കയോ വേണമോയെന്ന് ഒരു വേലക്കാരൻ കടന്നുവന്നു ചോദിച്ചു. രണ്ടു കൂട നിറയെ മേല്പറഞ്ഞതുമായി ഒരു കിഴവൻ വന്നിട്ടുണ്ട്. യുദ്ധം മൂലമുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ച പെട്ടെന്ന് പകർച്ചപ്പനിയെക്കുറിച്ചായി. ജനറൽ ആഫ്രിക്കയിലെ സംഭവങ്ങളെക്കുറിച്ചു പറഞ്ഞു, സ്ട്രബോണിയോ സാഹിത്യകൃതികളിലെ പരാമർശങ്ങൾ ഉദാഹരിച്ചു, സെനറ്റർ എല്ലാവരും പറഞ്ഞത് ശരി വയ്ക്കുകയും ചെയ്തു. കടൽമീനിന്റെ കാര്യത്തിൽ ഒരു വിദഗ്ധനെന്നു പരിഗണിക്കാവുന്ന പോമ്പോണിയോ നല്ലത് താൻ നോക്കിയെടുത്തുകൊള്ളാമെന്നു പറഞ്ഞുകൊണ്ട് കിഴവനെ കൂടകളുമായി ഉള്ളിലേക്കു പറഞ്ഞുവിടാൻ ഉത്തരവിട്ടു.

കിഴവന്റെ പേര്‌ ബാച്ചി ഡെല്ല റോച്ചെ എന്നായിരുന്നു. ആരും തന്റെ കൂടകളിൽ തൊടുന്നത് ഇഷ്ടമല്ലാത്തതിനാൽ വേലക്കാരനുമായി ഒരു കശപിശ കഴിഞ്ഞിട്ടാണ്‌ ആളുടെ വരവ്. രണ്ടു കൂടകളുണ്ടായിരുന്നത് രണ്ടും പാതി പൊളിഞ്ഞിട്ടും ദ്രവിച്ചിട്ടുമാണ്‌. ഇടുപ്പിൽ വച്ചിരുന്ന ഒരെണ്ണം കയറിവന്നപാടെ അയാൾ താഴേക്കിട്ടു; മറ്റേത് അയാളുടെ തോളത്തായിരുന്നു- അതിനു നല്ല കനമുണ്ടായിരുന്നിരിക്കണം, കാരണം, ഭാരം കൊണ്ട് ഒന്നു വളഞ്ഞിട്ടാണ്‌ അയാൾ കയറിവന്നത്; അയാൾ അത് വളരെ പതുക്കെ നിലത്തു വച്ചു. പഴയ ഒരു ചാക്കു കൊണ്ട് അത് മൂടിക്കെട്ടിയിരുന്നു.

ബാച്ചിയുടെ തല മുഴുവൻ പതുപതുത്ത വെളുത്ത മുടിയായിരുന്നു; മുടിയും താടിയും തമ്മിൽ വേർതിരിവുമില്ല. അവിടവിടെ പുറത്തേക്കു കണ്ടിരുന്ന തൊലിയ്ക്ക് കടുംചുവപ്പുനിറമായിരുന്നു; സൂര്യൻ ഇത്ര കൊല്ലം പണിയെടുത്തിട്ടും അതിനെ ഒന്നു പൊള്ളിച്ചുവെന്നല്ലാതെ കരുവാളിപ്പിക്കാൻ ആയിട്ടില്ല എന്നപോലെ. കണ്ണുകൾ കലങ്ങിച്ചുവന്നു കിടക്കുന്നു, അവയിലെ നനവു പോലും മണലായി മാറിയപോലെ. ദേഹം ഉയരം കുറഞ്ഞ് കുട്ടികളുടേതു കണക്കെ; ഷർട്ടു പോലുമിടാത്ത ദേഹത്തൊട്ടിപ്പിടിച്ചുകിടക്കുന്ന പുരാതനമായ ഓവർക്കോട്ടിന്റെ കീറലുകൾക്കിടയിലൂടെ ആകെ മുട്ടും മുഴയുമായ കൈകാലുകൾ എറിച്ചുനില്ക്കുന്നു. അയാളിട്ടിരിക്കുന്ന ഷൂസു പോലും കടലിൽ നിന്നു കോരിയെടുത്തതാണെന്നേ തോന്നൂ; അത്രയ്ക്കു വികൃതവും പഴന്തോലുമായ ആ ചെരുപ്പുകൾ ഒരേ ജോഡി പോലുമായിരുന്നില്ല. ചീയുന്ന കടല്പായലിന്റെ കുത്തുന്ന മണമാണ്‌ അയാളുടെ ദേഹത്തു നിന്നു വമിച്ചുകൊണ്ടിരുന്നത്.

“ആഹ, എന്താ ചേല്‌!” സ്ത്രീജനങ്ങൾ ഒന്നാകെ അഭിപ്രായപ്പെട്ടു.

ബാച്ചി ഡെല്ല റോച്ചെ ഭാരം കുറഞ്ഞ കൂടയുടെ മൂടി തുറന്ന് അതിലുണ്ടായിരുന്ന ഞണ്ടുകൾ എല്ലാവരെയും കൊണ്ടുനടന്നു കാണിച്ചു. ചെവിക്കു തൂക്കിപ്പിടിച്ചെടുക്കേണ്ട മുയലുകളെപ്പോലെയാണ്‌ അയാൾ അവയെ കൈകാര്യം ചെയ്തത്; അവയുടെ ചുവന്നു പതുപതുത്ത അടിഭാഗം കാണുന്നതിനായി അയാൾ അവയെ മറിച്ചിട്ടു. ഞണ്ടിനടിയിലെ ചാക്കിനു താഴെ കക്കകളായിരുന്നു.

പോമ്പോണിയോ എല്ലാം ശ്രദ്ധയോടെ തൊട്ടും മണത്തും പരിശോധിച്ചു. “തന്റെ നാട്ടിലെ ഓടയിലൊന്നും വളരുന്നതല്ലല്ലോ, അല്ലേ?” അയാൾ ചോദിച്ചു.

ബാച്ചി താടിക്കിടയിലൂടെ പുഞ്ചിരിച്ചു. “അയ്യോ, അല്ലേ, ഞാനങ്ങ് മലമ്പ്രദേശത്താണേ, ഓടയൊക്കെ ഇവിടത്തെ കുളിമുറികളിൽ നിന്നല്ലേ...”

വിരുന്നുകാർ പെട്ടെന്ന് വിഷയം മാറ്റി. അവർ കുറേ ഞണ്ടും കക്കയും വാങ്ങിയിട്ട് വരുന്ന ദിവസം കൂറേക്കൂടി കൊണ്ടുവരാൻ ബാച്ചിയോടു പറഞ്ഞു. ചിലർ തങ്ങളുടെ വിസിറ്റിംഗ് കാർഡു കൂടി അയാൾക്കു കൊടുത്തു; അയാൾക്കു വേണമെങ്കിൽ തങ്ങളുടെ വില്ലകളിൽ നേരിട്ടു വരാമല്ലോ.

“അതിരിക്കട്ടെ, തന്റെ മറ്റേക്കൂടയിൽ എന്താണ്‌?” അവർ അന്വേഷിച്ചു.

“അതോ,” കിഴവൻ ഒന്നു കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു, “അതൊരു മുട്ടൻ മീനാണ്‌. പക്ഷേ വില്ക്കാനല്ല.”

“എന്നിട്ടു താനതെന്തു ചെയ്യാൻ പോകുന്നു? താൻ തന്നെയങ്ങു തിന്നുമോ?“

”തിന്നാനോ! ഇരുമ്പു കൊണ്ടുള്ള മീനാണത്...എനിക്കതിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ചു തിരിച്ചുകൊടുക്കാനുള്ളതാണ്‌. എന്തു വേണമെന്ന് പിന്നെ അയാൾക്കു തന്നെയങ്ങു തീരുമാനിക്കാമല്ലോ, അല്ലേ?“

മറ്റുള്ളവർക്ക് ഒന്നും മനസ്സിലായില്ല.

”ഞാൻ പറയാം,“ അയാൾ വിശദീകരിച്ചു, ”കടലിൽ നിന്നു കിട്ടുന്നതൊക്കെ ഞാൻ തരം തിരിച്ചു വയ്ക്കാറുണ്ട്. പാട്ടയൊക്കെ ഒരു വശത്ത്, ഷൂസെല്ലാം വേറൊരിടത്ത്, എല്ലുകളൊക്കെ ഇനിയൊരിടത്ത്. അപ്പോഴാണ്‌ ഈ സംഗതി പൊങ്ങിവരുന്നത്. ഞാൻ ഇതെന്തു ചെയ്യാൻ? പാതി വെള്ളത്തിനു മുകളിലായിട്ടാണ്‌ ഞാനിത് കടലിൽ ഒഴുകിനടക്കുന്നതു കണ്ടത്; തുരുമ്പിച്ച്, പായലു പിടിച്ചു പച്ചനിറമായിരുന്നു. ഈ സാധനങ്ങളൊക്കെ കടലിൽ കൊണ്ടു തള്ളുന്നതെന്തിനാണെന്നാണ്‌ എനിക്കു മനസ്സിലാകാത്തത്. നിങ്ങളുടെ മെത്തയ്ക്കടിയിൽ ഇതു കണ്ടാൽ നിങ്ങൾക്കെന്തു തോന്നും? അല്ലെങ്കിൽ അലമാരയിൽ? എനിക്കിതു കടലിൽ നിന്നു കിട്ടിയതാണ്‌; അതു കടലിൽ കൊണ്ടിട്ടയാളെ നോക്കിനടക്കുകയാണ്‌ ഞാനിപ്പോൾ; ആളെ കണ്ടാൽ ഞാൻ അയാളോടു പറയും, ‘ഇതു പിടിച്ചോ, ഇനി കുറച്ചു നേരം നിങ്ങളുടെ കൈയിലിരിക്കട്ടെ!’“

പറയുന്നതിനിടയിൽ അയാൾ കൂടയ്ക്കടുത്തു ചെന്ന് മുകളിലത്തെ ചാക്കു മാറ്റിയിട്ട് വലിപ്പമുള്ള, ബീഭത്സമായ ഒരു ഇരുമ്പുസാധനം കാണിച്ചുകൊടുത്തു. അതെന്താണെന്ന് സ്ത്രീകൾക്ക് ആദ്യം മനസ്സിലായില്ല; എന്നാൽ ”അതൊരു മൈനാണ്‌!“ എന്ന് ജനറൽ അമലസുന്റ ഉറക്കെപ്പറഞ്ഞപ്പോൾ അവർ ഒരുമിച്ചലമുറയിട്ടു; സിനോറ പോമ്പോണിയക്കു മോഹാലസ്യവും വന്നു.

ആകെ കൂട്ടക്കുഴപ്പമായി; ഒരാൾ സിനോറയ്ക്കു വീശിക്കൊടുക്കുന്നു, വേറൊരാൾ എല്ലാവരെയും സമാധാനിപ്പിക്കുന്നു: “ഇങ്ങനെ പേടിക്കാനൊന്നുമില്ലെന്നേ, ഇത്രയും കാലം കടലിൽ കിടന്നതല്ലേ”; മറ്റൊരാൾ പറയുകയായിരുന്നു: “എത്രയും പെട്ടെന്ന് അതെടുത്തു വെളിയിലാക്കണം, ആ കിഴവനെ അറസ്റ്റു ചെയ്യുകയും വേണം.” പക്ഷേ കിഴവൻ മറഞ്ഞുകഴിഞ്ഞിരുന്നു, ഒപ്പം പേടിപ്പെടുത്തുന്ന ആ കൂടയും.

ആതിഥേയൻ വേലക്കാരെ വിളിച്ചു. “അയാളെ കണ്ടോ? എങ്ങോട്ടാണയാൾ പോയത്?” അയാൾ ശരിക്കും സ്ഥലം വിട്ടോയെന്ന് ആർക്കും ഉറപ്പുണ്ടായില്ല. “വീട്ടിനകമെല്ലാം പരിശോധിക്കുക; എല്ലാ അലമാരയും വലിപ്പുമെല്ലാം തുറന്നുനോക്കുക, സ്റ്റോർ മുറി ഒഴിപ്പിക്കുക!”

“അവനവന്റെ തടി നോക്കിക്കോ!” പെട്ടെന്നു വിളറിവെളുത്തുകൊണ്ട് അമലസുന്റ അലറി. “ഈ വീട് അപകടത്തിലാണ്‌- എല്ലാവരും പുറത്തേക്കിറങ്ങുക!”

“എന്റെ വീടു മാത്രമാണൊ അങ്ങനെ?” പോമ്പോണിയോ പ്രതിഷേധിച്ചു. “തന്റെ കാര്യമോ, ജനറലേ?”

“എനിക്കൊന്നു വീട്ടിൽ പോകണം,” വിലപിടിപ്പുള്ള ചില സാധനങ്ങളുടെ കാര്യം ഓർമ്മിച്ചുകൊണ്ട് സ്ട്രബോണിയോ പറഞ്ഞു.

“പീത്രോ!” ഓടിവന്ന് ഭർത്താവിന്റെ ദേഹത്തു വീണുകൊണ്ട് സിനോറ പോമ്പോണിയോ കരഞ്ഞു.

“പിയേറിനോ!” പോമ്പോണിയോയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച്, അയാളുടെ നിയമാനുസൃതമായ ഭാര്യയെ നേരിട്ടുകൊണ്ടും സിനോറ ഉച്ചെല്ലിനിയും നിലവിളിച്ചു.

“ലൂയിസാ!” സെനറ്റർ ഉച്ചെല്ലിനി നിരൂപിച്ചു. “നമുക്കു വീട്ടിൽ പോകാം!”

“നിങ്ങളുടെ വീടത്ര സുരക്ഷിതാണെന്നു തോന്നുന്നുണ്ടോ?” മറ്റുള്ളവർ പറഞ്ഞു. “നിങ്ങളുടെ പാർട്ടിയുടെ നയം നോക്കിയാൽ ഞങ്ങളാരെക്കാളും അപകടത്തിലാണ്‌ നിങ്ങളുടെ സ്ഥിതി!”

അപ്പോഴാണ്‌ ഉച്ചെല്ലിനിക്ക് തലയ്ക്കുള്ളിൽ ഒരു മിന്നലുണ്ടായത്. “നമുക്ക് പോലീസിനെ വിളിക്കാം!”
***


മൈനും കൊണ്ടു നടക്കുന്ന ഒരു കിഴവനെ തേടി പോലീസ് ആ കടലോരനഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. പോമ്പോണിയോയുടെയും ജനറൽ അമലസുന്റയുടേയും സ്ട്രബോണിയോയുടേയും സെനറ്റർ ഉച്ചെല്ലിനിയുടേയും വില്ലകൾക്കു മുന്നിൽ സായുധരായ പോലീസുകാരുമായി പിക്കറ്റുകൾ സ്ഥാപിക്കപ്പെട്ടു; ആർമ്മിയിലെ എഞ്ചിനീയറിംഗ് യൂണിറ്റ് മൈൻ ഡിറ്റക്റ്ററുകളുമായി നിലവറ മുതൽ തട്ടുമ്പുറം വരെ പരിശോധിച്ചു.
പോമ്പോണിയോയുടെ വീട്ടിൽ അന്നു രാത്രിയിൽ ഉണ്ടായിരുന്നവരൊക്കെ പുറത്തു തമ്പടിച്ചു കഴിച്ചുകൂട്ടി.

ഇതിനിടെ ഗ്രിംപാന്റെ എന്നു പേരുള്ള ഒരു കള്ളക്കടത്തുകാരൻ, എവിടെ എന്തു നടന്നാലും അതയാൾ തന്റെ ആൾക്കാർ വഴി മണത്തറിഞ്ഞിരുന്നു, സ്വന്തനിലയ്ക്ക് കിഴവൻ ബാച്ചിയെ കണ്ടുപിടിക്കാൻ ഇറങ്ങി. നാവികരുടെ വെളുത്ത ഡ്രിൽ ക്യാപ്പും വച്ചു നടക്കുന്ന ഈ ഗ്രിംപാന്റെ ഒരു കൂറ്റൻ രൂപമായിരുന്നു; കടലിലോ കരയിലോ നടക്കുന്ന ഏതു കറുത്ത ഇടപാടും അയാളുടെ കൈകളിലൂടെയല്ലാതെ കടന്നുപോയിട്ടില്ല. ഗ്രിംപാന്റെ സമയം കളയാതെ ടൗണിലെ ചാരായക്കടകളിലൂടെ ഒരു സന്ദർശനം നടത്തി; കൂടുതൽ അലയേണ്ടിവന്നില്ല, ബാച്ചി കുടിച്ചു ലക്കു കെട്ട്, തോളത്ത് ആ രഹസ്യക്കൂടയുമായി ഒരു ചാരായക്കടയിൽ നിന്നിറങ്ങിവരുന്നത് അയാൾ കണ്ടു.
അയാൾ കിഴവനെ ഒരു ചാരായക്കടയിലേക്കു ക്ഷണിച്ചു; ഒഴിച്ചുകൊടുക്കുന്നതിനിടയിൽ അയാൾ തന്റെ പ്ലാൻ പറഞ്ഞുതുടങ്ങി.

“മൈനിന്റെ ഉടമയെ അന്വേഷിച്ചു നടക്കുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ല,” അയാൾ പറഞ്ഞു, “അയാൾ പിന്നെയും അതേ സ്ഥലത്തുതന്നെ കൊണ്ടിടും. മറിച്ച്, ഞാൻ പറയുന്നതു കേട്ടാൽ, ഈ കടപ്പുറത്തുള്ള ചന്തകൾ മുഴുവൻ നമുക്ക് മീൻ കൊണ്ടു തട്ടാം, ഒന്നുരണ്ടു ദിവസം കൊണ്ട് നമ്മൾ രണ്ടും ലക്ഷപ്രഭുക്കളാവുകയും ചെയ്യും.”

സെഫെറിനോ എന്നു പേരായി, പ്രത്യേകിച്ചു വേലയും കൂലിയുമൊന്നുമില്ലാത്ത ഒരു പയ്യൻ ആ ഭാഗത്തുണ്ടായിരുന്നു; എവിടെയും നുഴഞ്ഞുകയറാൻ നല്ല മിടുക്കാണവന്‌; ഈ രണ്ടുപേരും ചാരായക്കടയിലേക്കു കയറിപ്പോകുന്നതു കണ്ടപ്പോൾ അവൻ അവരുടെ മേശയ്ക്കടിയിൽ കയറി ഒളിച്ചിരുന്നു. ഗ്രിംപാന്റേയുടെ ഉള്ളിലിരുപ്പു മനസ്സിലായപ്പോൾ അവൻ ഓടി ചേരിയിലേക്കു ചെന്നിട്ട് അവിടുത്തെ പാവങ്ങൾക്കിടയിൽ കാര്യം പറഞ്ഞുപരത്തി.
“ഇന്നു പൊരിക്കാൻ ആർക്കെങ്കിലും മീൻ വേണോ?”

ഇടുങ്ങിവളഞ്ഞ ജനാലകൾക്കുള്ളിൽ നിന്ന് തലകൾ പുറത്തേക്കു നീണ്ടു: കുഞ്ഞുങ്ങൾക്കു മുല കൊടുത്തും കൊണ്ട് മെലിഞ്ഞ്, മുടി പാറിയ സ്ത്രീകൾ, ചെവിയിൽ കുഴലുകളുമായി വൃദ്ധജനങ്ങൾ, പച്ചക്കറി അരിയുന്ന വീട്ടമ്മമാർ, മുഖം വടിക്കുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാർ.

“കാര്യമെന്താ, കാര്യമെന്താ?”

“ശ്ശ്, ശ്ശ്, എന്റെ കൂടെ വാ,” സെഫെറിനോ പറഞ്ഞു.

ഗ്രിംപാന്റെ വീട്ടിൽ ചെന്ന് പഴയ ഒരു വയലിൻ പെട്ടിയുമെടുത്ത് ബാച്ചിയുടെ കൂടെ പോയി. കടലോരത്തു കൂടിയുള്ള വഴിയിലൂടെയാണ്‌ അവർ പോയത്. ചേരിയിലെ സകല പാവപ്പെട്ടവരും ഒച്ചയുണ്ടാക്കാതെ അവരെ പിന്തുടർന്നു: തോളത്തു ചട്ടികളുമായി സ്ത്രീകൾ, ഇരുന്നുകുളിക്കാനുള്ള സ്റ്റൂളുകളുമായി തളർവാതം പിടിച്ച വൃദ്ധന്മാർ, താങ്ങുവടികളുമായി ഞൊണ്ടികൾ, ഇവരെല്ലാവരെയും ചുറ്റി കുട്ടിപ്പട്ടാളങ്ങളും.

മുനമ്പത്തെ പാറക്കെട്ടിനു മുകളിലെത്തിയപ്പോൾ ബാച്ചിയും ഗ്രിംപാന്റെയും കൂടി മൈനെടുത്തു കടലിലേക്കെറിഞ്ഞു; കടൽ അപ്പോൾത്തന്നെ അത് ഉള്ളിലേക്കു വലിച്ചെടുക്കുകയും ചെയ്തു. ഗ്രിംപാന്റെ വയലിൻപെട്ടിയിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്ത് പാറകൾക്കു പിന്നിലായി സ്ഥാപിച്ചു. മൈൻ വെടി കൊള്ളുന്ന ദൂരത്തെത്തിയപ്പോൾ അയാൾ വെടി വയ്ക്കാൻ തുടങ്ങി; വെള്ളത്തിൽ നിന്ന് കൊച്ചുകൊച്ചു ജലധാരകൾ പൊന്തി. റോഡു നീളെ കമിഴ്ന്നുകിടന്നിരുന്ന പാവപ്പെട്ടവർ ചെവി പൊത്തി.

പെട്ടെന്ന്, മൈൻ അവസാനമായി കണ്ട സ്ഥലത്തു നിന്ന്, ഒരു ജലസ്തംഭം മുകളിലേക്കുയർന്നു. അത്യുഗ്രമായ ഒരു സ്ഫോടനമാണുണ്ടായത്. ചുറ്റുമുള്ള വില്ലകളുടെ ജനാലച്ചില്ലുകൾ തകർന്നു. പിന്നാലെയുണ്ടായ കൂറ്റൻ തിര റോഡു വരെയെത്തി. കടലടങ്ങിയതും ജലപ്പരപ്പാകെ  വെളുത്ത വിരിപ്പു കൊണ്ടു മൂടിയതുപോലെ ചത്തുമലച്ച മീൻ കൊണ്ടു നിറഞ്ഞു. കിഴവൻ ബാച്ചിയും ഗ്രിംപാന്റെയും കൂടി വലിയൊരു വലയെടുത്തെറിയാൻ പോകുമ്പോഴേക്കും റോഡിൽ നിന്നിരച്ചിറങ്ങിയ ആൾക്കൂട്ടം അവരെ പിന്നിലാക്കി കടലിലേക്കോടിയിറങ്ങി.

ആ പാവപ്പെട്ടവർ ഇട്ടിരുന്ന വേഷത്തോടെയാണ്‌ വെള്ളത്തിലേക്കു ചാടിയത്; ചിലർ കാലുറകൾ തെറുത്തുകയറ്റി, ചെരുപ്പൂരി കൈയിൽ പിടിച്ചിട്ടായിരുന്നു, വേറേ ചിലർ തുണിയും ചെരുപ്പുമൊന്നും ഊരാതെതന്നെയായിരുന്നു, സ്ത്രീകൾക്കു ചുറ്റും അവരുടെ പാവാടകൾ വൃത്തങ്ങളായി പൊന്തിക്കിടന്നിരുന്നു; എല്ലാവരും ചത്ത മീനുകളെ വാരിയെടുക്കുകയായിരുന്നു.

കൈയിലും തൊപ്പിയിലും ചെരുപ്പിലുമൊക്കെയായി അവർ മീൻ കോരിയെടുത്തു; പോക്കറ്റിലും സഞ്ചിയിലും അവർ അതു കുത്തിനിറച്ചു. കുട്ടികൾക്കായിരുന്നു വേഗത കൂടുതൽ. എന്നാൽ ആരും ഉന്താനും തള്ളാനുമൊന്നും പോയില്ല; കിട്ടുന്നത് ഒരേപോലെ വീതിച്ചെടുക്കാമെന്ന് അവർ മുമ്പേതന്നെ തീരുമാനത്തിലെത്തിയതായിരുന്നല്ലോ. അവർ പ്രായമായവരെ സഹായിക്കുകകൂടി ചെയ്തു; ഇടയ്ക്കു തെന്നി വെള്ളത്തിൽ വീഴുന്ന കിഴവന്മാർ പൊങ്ങിവരുന്നത് താടിയിൽ കുരുങ്ങിയ പായലും കൊഞ്ചുമായിട്ടായിരുന്നു. ഏറ്റവും ഭാഗ്യവതികൾ കന്യാസ്ത്രീകളായിരുന്നു; രണ്ടു പേർ കൂടി തട്ടമെടുത്തു നിവർത്തിപിടിച്ചാൽ കടൽ അരിച്ചെടുക്കാൻ അതു മതി. ഇടയ്ക്കിടെ ഒരു സുന്ദരിക്കൊച്ചിന്റെ “ശോ! ശോ!” എന്ന സീല്ക്കാരം ഉയർന്നുകേൾക്കാം; ഒരു ചത്ത മീൻ അവളുടെ പാവാടയുടെ അടിയിലേക്കു നുഴഞ്ഞുകയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ അതു വീണ്ടെടുക്കാൻ ഊളിയിട്ടതാണത്.

പിന്നെ കടപ്പുറത്തു കൂട്ടിയ അടുപ്പുകളിൽ ഉണങ്ങിയ കടല്പായലെരിഞ്ഞു; ചിലർ ചട്ടികൾ കൊണ്ടുവന്നു. കീശകളിൽ നിന്ന് ചെറിയ എണ്ണക്കുപ്പികൾ പുറത്തുവന്നു; പൊരിച്ച മീനിന്റെ മണം വായുവിലെങ്ങും പരന്നു. തോക്കിന്റെ പേരിൽ പോലീസ് പിടിക്കുമോയെന്ന പേടി കാരണം ഗ്രിംപാന്റെ ആരുമറിയാതെ കടന്നുകളഞ്ഞിരുന്നു. എന്നാൽ കിഴവൻ ബാച്ചി ആൾക്കൂട്ടത്തിന്റെ ഒത്ത നടുക്കുണ്ടായിരുന്നു; സംതൃപ്തിയോടെ ഒരു നന്തൽ പച്ചയ്ക്കു ചവയ്ക്കുമ്പോൾ അയാൾ ഉടുത്തിരുന്നതിന്റെ ഓരോ കീറലിൽ നിന്നും മീനുകളും ഞണ്ടുകളും കൊഞ്ചുകളും അടർന്നുവീണിരുന്നു.
***

(Adam, One Afternoon എന്ന സമാഹാരത്തില്‍ നിന്ന് )

2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - ദുഷ്ടബുദ്ധിയായ രാജാവ്


wicked-prince-01

ഒരിക്കൽ ഒരിടത്ത് വളരെ ദുഷ്ടനും അഹംഭാവിയുമായ ഒരു രാജാവുണ്ടായിരുന്നു. ലോകം മുഴുവൻ തന്റെ വരുതിക്കാവണമെന്നും തന്റെ പേരു കേട്ടാൽ ആളുകൾ കിടുങ്ങിവിറയ്ക്കണമെന്നുമായിരുന്നു അയാളുടെ ആകെയുള്ള ചിന്ത. വാളും തീയും കൊണ്ടയാൾ പാഞ്ഞുനടന്നു. വിളഞ്ഞുനില്ക്കുന്ന പാടങ്ങൾ അയാളുടെ പടയാളികൾ ചവിട്ടി മെതിച്ചു; പാവം കൃഷിക്കാരുടെ കുടിലുകൾക്കവർ തീയിട്ടു; ചുവന്ന തീനാളങ്ങൾ മരങ്ങളുടെ ഇലകൾ ഒന്നു പോലും ബാക്കിവയ്ക്കാതെ നക്കിയെടുക്കുന്നതും കരിഞ്ഞിരുണ്ട ചില്ലകളിൽ നിന്നു കനികൾ തൂങ്ങിക്കിടക്കുന്നതും അവർ നോക്കിനിന്നു. പുകയുന്ന ചുമരുകൾക്കു പിന്നിൽ എത്ര അമ്മമാരാണ്‌ കൈക്കുഞ്ഞുങ്ങളുമായി ഒളിച്ചിരുന്നത്; പടയാളികൾ അവരെ തിരഞ്ഞുപിടിച്ച് തങ്ങളുടെ പൈശാചികാനന്ദങ്ങൾക്ക് അവരെ വിധേയരാക്കുകയായി. ദുഷ്ടപ്പിശാചുക്കൾ പോലും ഇത്ര ഹീനമായി പെരുമാറിയേക്കില്ല; പക്ഷേ രാജാവിന്റെ വിചാരം ഇതൊക്കെ ഇങ്ങനെ തന്നെയാണു വേണ്ടതെന്നായിരുന്നു. നാൾക്കു നാൾ അയാളുടെ ബലം വർദ്ധിക്കുകയായിരുന്നു; അയാളുടെ പേരു കേൾക്കുമ്പോൾ ആളുകൾ പേടിച്ചുചൂളുകയായിരുന്നു; അയാൾ ഏറ്റെടുത്ത ദൌത്യങ്ങളൊക്കെ വിജയം കാണുകയുമായിരുന്നു. കീഴടക്കിയ നഗരങ്ങളിൽ നിന്ന് അയാൾ പൊന്നും പണവും കുത്തിക്കവർന്നുകൊണ്ടുപോയി. അയാളുടെ രാജകൊട്ടാരത്തിൽ നിധികൾ കുന്നുകൂടി. പിന്നെ അയാൾ ഗംഭീരങ്ങളായ കോട്ടകളും പള്ളികളും കമാനങ്ങളും പടുത്തുയർത്തുകയായി. ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു: ‘എത്ര മഹാനായ രാജാവ്!’ അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച് അവർ ആലോചിച്ചില്ല; കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.

തന്റെ സ്വർണ്ണക്കൂനകളിൽ, കൂറ്റൻ കെട്ടിടങ്ങളിൽ കണ്ണോടിച്ച രാജാവിനും ആ ആൾക്കൂട്ടത്തിന്റെ അതേ ചിന്ത തന്നെയായിരുന്നു: ‘എത്ര മഹാനായ രാജാവ്! പക്ഷേ എനിക്കിത്രയും കൊണ്ടു പോര! ഇനിയും വേണം! എന്നെക്കാൾ മേലെയെന്നല്ല, എന്നോടു തുല്യനായിപ്പോലും ഒരാളുമുണ്ടാകാൻ പാടില്ല!’ എന്നിട്ടയാൾ അയൽരാജാക്കന്മാരോടെല്ലാം യുദ്ധത്തിനു പോയി, അവരെയെല്ലാം ജയിച്ചടക്കി. പരാജിതരായ രാജാക്കന്മാരെ അയാൾ തന്റെ തേരിനു പിന്നിൽ സ്വർണ്ണത്തുടലുകൾ കൊണ്ടു കെട്ടിവലിച്ചിഴച്ചു; തീന്മേശയുടെ കാൽക്കലവരെ കെട്ടിയിട്ടു; അയാൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ അവർ പെറുക്കിത്തിന്നണമായിരുന്നു.

പിന്നെ അയാൾ പട്ടണക്കവലകളിലും കൊട്ടാരമുറ്റത്തും തന്റെ പ്രതിമകൾ സ്ഥാപിക്കാൻ ഏർപ്പാടു ചെയ്തു. തന്നെയുമല്ല, പള്ളികളിലെ അൾത്താരകളിലും തന്റെ പ്രതിമയുണ്ടാവണമെന്ന് അയാൾ നിർബന്ധിച്ചു. പുരോഹിതന്മാർ പറഞ്ഞു, ‘മഹാരാജാവേ, അങ്ങു ശക്തൻ തന്നെ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അങ്ങയിലും ശക്തനാണു ദൈവം. അങ്ങയുടെ ആഗ്രഹം നിവർത്തിക്കാൻ ഞങ്ങൾക്കു ധൈര്യം വരുന്നില്ല.’

‘അതെയോ,’ ദുഷ്ടനായ രാജാവു പറഞ്ഞു, ‘എങ്കിൽ ഞാൻ ദൈവത്തെയും ജയിച്ചടക്കാൻ പോവുകയാണ്‌!’ ബുദ്ധിശൂന്യതയും ദൈവഭയമില്ലാത്ത ധാർഷ്ട്യവും കൂടിച്ചേർന്നപ്പോൾ അയാളുടെ തല തിരിഞ്ഞുപോയി! ആകാശത്തിലൂടെ പറക്കാൻ കഴിയുന്ന ഒരു യാനം അയാൾ പറഞ്ഞുണ്ടാക്കിച്ചു. മയിലിന്റെ പീലിക്കെട്ടു പോലെ ഉജ്ജ്വലവർണ്ണങ്ങൾ ചേർന്നതായിരുന്നു അത്; ഒരായിരം കണ്ണുകൾ അതിൽ പതിച്ചുവച്ചിരുന്നു; പക്ഷേ ഓരോ കണ്ണും ഓരോ പീരങ്കിക്കുഴലായിരുന്നു! യാനത്തിന്റെ മദ്ധ്യത്തിരുന്നുകൊണ്ട് ഒരു ദണ്ഡു പിടിച്ചു വലിക്കുകയേ വേണ്ടു, ഒരായിരം പീരങ്കിയുണ്ടകൾ വർഷിക്കുകയായി. യാനത്തിനു മുന്നിൽ ചിറകു ബലത്ത നൂറു കണക്കിനു ഗരുഡന്മാരെ കൊളുത്തിയിട്ടിരുന്നു; ഒന്നു ചൂളമടിച്ചപ്പോൾ അമ്പു പായുമ്പോലെ യാനം മാനത്തേക്കുയർന്നു. ഭൂമി എത്ര താഴെയായിരിക്കുന്നു! ആദ്യമൊക്കെ, കാടുകളും മലകളും മറ്റുമായി, ഉഴുതുമറിച്ച പാടം പോലെയാണതു കാണപ്പെട്ടത്; പിന്നെയത് നിവർത്തിവിരിച്ച ഭൂപടം പോലെയായി; വൈകിയില്ല, മേഘങ്ങൾക്കും മൂടൽമഞ്ഞിനും പിന്നിൽ അതു കണ്ണിൽ നിന്നു മറയുകയും ചെയ്തു. ഗരുഡന്മാർ ഉയർന്നുയർന്നു പോയി. കോടാനുകോടികളായ തന്റെ മാലാഖമാരിൽ നിന്ന് ദൈവം ഒരേയൊരു മാലാഖയെ രാജാവിനെ നേരിടാനയച്ചു. ദുഷ്ടനായ രാജാവ് ഒരായിരം വെടിയുണ്ടകൾ കൊണ്ട് മാലാഖയെ എതിരേറ്റു. അവ പക്ഷേ, മാലാഖയുടെ തിളങ്ങുന്ന ചിറകുകളിൽ തട്ടി ആലിപ്പഴം പോലെ പൊഴിയുകയാണുണ്ടായത്. ഒരു തുള്ളി രക്തം -വെറുമൊരു തുള്ളി- ഒരു തൂവലിൽ നിന്നിറ്റുവീണു; ആ ഒരു തുള്ളി രാജാവിന്റെ യാനത്തിൽ വന്നുവീണു. എത്രയോ മന്നു ഭാരമുള്ള ഈയക്കട്ട പോലെയാണതു വന്നുവീണത്! യാനം കുത്തനെ ഭൂമിയിലേക്കു പതിക്കാൻ തുടങ്ങി. ഗരുഡന്മാരുടെ കരുത്തുറ്റ ചിറകുകൾ തകർന്നു; കൊടുങ്കാറ്റുകൾ രാജാവിന്റെ ശിരസ്സിനു ചുറ്റും പാഞ്ഞുനടന്നു; മേഘങ്ങൾ- ശരിക്കുമവ അയാൾ ചുട്ടുകരിച്ച നഗരങ്ങളിൽ നിന്നുയർന്ന പുകപടലങ്ങളായിരുന്നു- ഭീഷണരൂപങ്ങൾ പൂണ്ടു, കൂറ്റൻ കടൽഞണ്ടുകളെപ്പോലെ, ഇടിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ പോലെ, തീ തുപ്പുന്ന വ്യാളികൾ പോലെ. അയാൾ അർദ്ധപ്രാണനായി കിടക്കവെ യാനം കാട്ടിനുള്ളിൽ മരക്കൊമ്പുകളിൽ കുരുങ്ങി തങ്ങിക്കിടന്നു.

‘ദൈവത്തെ ഞാൻ കീഴടക്കുകതന്നെ ചെയ്യും!’ അയാൾ പ്രഖ്യാപിച്ചു. ‘ഞാൻ പ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഞാനതു നടപ്പാക്കുകയും ചെയ്യും!’ ഏഴു കൊല്ലമെടുത്ത് അയാൾ ആകാശത്തു പറക്കുന്ന യാനങ്ങളുണ്ടാക്കിച്ചു. എത്രയും കടുത്ത ഉരുക്കിൽ നിന്ന് അയാൾ വെള്ളിടികൾ വാർപ്പിച്ചു; അയാൾക്ക് സ്വർഗ്ഗത്തിന്റെ കോട്ടകൾ തകർക്കണമല്ലോ! തന്റെ അധീനതയിലുള്ള ദേശങ്ങളിൽ നിന്നായി അയാൾ ഒരു മഹാസൈന്യം സ്വരൂപിച്ചു; അവർ നിരന്നുനിന്നപ്പോൾ എത്ര മൈലുകളെടുത്തുവെന്നോ! എല്ലാവരും ആ വിചിത്രയാനങ്ങളിൽ ചെന്നുകയറി. രാജാവ് തന്റെ യാനത്തിൽ കയറാൻ ചെല്ലുമ്പോഴാണ്‌ ദൈവം ഒരു കടന്നല്പറ്റത്തെ അയാൾക്കു നേർക്കയക്കുന്നത്; അത്ര വലുതല്ലാത്ത ഒരു കടന്നല്പറ്റം. അവ രാജാവിനും ചുറ്റും പറന്നുനടന്നുകൊണ്ട് മുഖത്തും കൈകളിലും കുത്താൻ തുടങ്ങി. അയാൾ രോഷത്തോടെ വാളു വലിച്ചൂരി വെട്ടിയതൊക്കെ ശൂന്യമായ വായുവിലായിരുന്നു. ഒന്നിനെപ്പോലും തൊടാൻ അയാൾക്കായില്ല. പിന്നെ അയാൾ വില കൂടിയ കംബളങ്ങൾ വരുത്തിച്ചു. അവ കൊണ്ടു തന്നെ പൊതിയാൻ അയാൾ പരിചാരകന്മാരോടു കല്പിച്ചു. ഒരു കടന്നലും ഇനി തന്നെ കുത്തരുത്! പക്ഷേ ഒരേയൊരു കടന്നൽ കംബളങ്ങൾക്കുള്ളിൽ കയറിപ്പറ്റിയിരുന്നു. അത് രാജാവിന്റെ കാതിനരികിൽ ഇഴഞ്ഞെത്തി ഒരു കുത്തു കൊടുത്തു. കനൽ പൊള്ളിക്കുമ്പോലെയാണ്‌ അയാൾക്കു തോന്നിയത്; അയാളുടെ തലച്ചോറിലേക്ക് വിഷം ഇരച്ചുകയറി. അയാൾ കംബളങ്ങൾ പറിച്ചെറിഞ്ഞു, ഉടുത്തിരുന്നതു പിച്ചിച്ചീന്തി, ക്രൂരന്മാരും കിരാതന്മാരുമായ തന്റെ പടയാളികൾക്കു മുന്നിൽ ഭ്രാന്തനെപ്പോലെ അയാൾ നൃത്തം വച്ചു. ദൈവത്തെ കീഴടക്കാൻ പോയിട്ട് ഒരേയൊരു കടന്നലിനു മുന്നിൽ കീഴടങ്ങേണ്ടി വന്ന സ്വന്തം രാജാവിനെ കളിയാക്കിച്ചിരിക്കുകയായിരുന്നു ആ പടയാളികൾ ഇപ്പോൾ.

(1840)


The Wicked Prince
A translation of Hans Christian Andersen's "Den onde Fyrste" by Jean Hersholt.

Once upon a time there was a proud and wicked prince who thought only about how he might conquer all the nations of the earth and make his name a terror to all mankind. He plunged forth with fire and sword; his soldiers trampled down the grain in the fields, and put the torch to the peasant's cottage so that the red flames licked the very leaves from the trees, and the fruit hung roasted from black and charred limbs. Many a poor mother caught up her naked baby and tried to hide behind the smoking walls, but the soldiers followed her, and if they found her and the child, then began their devilish pleasure. Evil spirits could do no worse, but the Prince rejoiced in it all.

Day by day his power increased; his name was feared by all, and fortune followed him in all his deeds. From the conquered cities he carried away gold and precious treasures, until he had amassed in his capital riches such as were unequaled in any other place. Then he built superb palaces and temples and arches, and whoever saw his magnificence said, "What a great Prince!" Never did they think of the misery he had brought upon other lands; never did they listen to the groans and lamentations from cities laid waste by fire.

The Prince gazed upon his gold, looked at his superb buildings, and thought like the crowd, "What a great Prince!" "But I must have more, much more! There is no power that can equal-much less surpass-mine!" And so he warred with his neighbors until all were defeated. The conquered kings were chained to his chariot with chains of gold when he drove through the streets; and when he sat at table they lay at the feet of the Prince and his courtiers, eating such scraps as might be thrown to them.

Now the Prince had his own statue set up in the market places and the palaces; yes, he would even have set it in the churches, on the altars, but to this the priests said, "Prince, you are great, but God is greater! We dare not obey your orders!"

"Well," said the evil Prince, "then I shall conquer God too!" In the pride and folly of his heart he had built a splendidly constructed ship in which he could sail through the air. It was as colorful as a peacock's tail, and seemed decorated with a thousand eyes, but each eye was the barrel of a cannon. The Prince could sit in the center of the ship and, upon his touching a certain button, a thousand bullets would stream forth, and the guns would at once be reloaded. Hundreds of strong eagles were harnessed to the ship, and so it flew away, up and up toward the sun.

Far beneath lay the earth. At first its mountains and forests appeared like a plowed field, with a tuft of green peeping out here and there from the sod; then it seemed like an unrolled map, and finally it was wholly hidden in mists and clouds, as the eagles flew higher and higher.

Then God sent forth a single one of His countless angels, and immediately the Prince let fly a thousand bullets at him, but they fell back like hail from the angel's shining wings. Then one drop of blood-just one-fell from one of the angel's white wing feathers onto the ship of the Prince. There it burned itself into it, and its weight of a thousand hundredweights of lead hurled the ship back down with terrible speed to the earth. The mighty wings of the eagles were broken, the winds roared about the head of the Prince, and the clouds on every side, sprung from the smoke of burned cities, formed themselves into menacing shapes. Some were like mile-long crabs stretching out their huge claws toward him; others were like tumbling boulders or fire-breathing dragons. The Prince lay half dead in his ship, until it was finally caught in the tangled branches of a dense forest.

"I will conquer God!" he said. "I have sworn it; my will shall be done!" Then for seven years he built other magnificent ships in which to sail through the air, and had lightning beams forged from the hardest of steels, to batter down the battlements of heaven itself. From all the conquered countries he assembled vast armies which, when formed in battle array, covered mile after mile of ground.

They embarked in the magnificent ships, but as the Prince approached his own, God sent forth a swarm of gnats-just one little swarm-which buzzed about the Prince, and stung his face and hands. In rage he drew his sword, but he could cut only the empty air; he could not strike the gnats. Then he ordered that he be brought costly cloths, which were to be wrapped around him so that no gnat could reach him with its sting. His orders were carried out; but one little gnat had concealed itself in the innermost covering, and now it crept into the Prince's ear and stung him. It smarted like fire, and the poison rushed into his brain; he tore the clothes loose and flung them far away from him, rent his garments into rags, and danced naked before the rugged and savage soldiers. Now they could only mock at the mad Prince who had started out to conquer God and had been himself conquered by a single little gnat!


2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - ഫീനിക്സ്


0680c7b79d7f83694ed5c42e311fdbbb

പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു.  അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.

പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ  നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.

അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയിണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.

ഫീനിക്സ് പക്ഷേ, അറേബ്യയുടെ മാത്രം പക്ഷിയുമല്ല. ധ്രുവദീപ്തിയുടെ മിനുക്കത്തിൽ ലാപ്‌ലാന്റിലെ* സമതലങ്ങൾക്കു മേൽ അവൻ പറന്നുപോകുന്നതു കാണാം; ഗ്രീൻലാന്റിലെ ഹ്രസ്വമായ ഗ്രീഷ്മകാലത്ത് മഞ്ഞപ്പൂക്കൾക്കിടയിൽ അവൻ തത്തിക്കളിക്കുന്നതും കാണാം. ഫാലുണിലെ* ചെമ്പുമലകൾക്കുള്ളിലും ഇംഗ്ളണ്ടിലെ കല്ക്കരിഖനികളിലും അവൻ പറന്നുചെല്ലുന്നു, വിശ്വാസിയായ ഒരു ഖനിത്തൊഴിലാളിയുടെ കാൽമുട്ടുകളിൽ വച്ചിരിക്കുന്ന സങ്കീർത്തനപുസ്തകത്തിനു മേൽ ഒരു നിശാശലഭമായി. പാവനമായ ഗംഗാനദിയിലൂടെ ഒരു താമരയിലയിൽ അവൻ ഒഴുകിപ്പോകുന്നു; അതു കാണുമ്പോൾ ഒരു ഹിന്ദുയുവതിയുടെ കണ്ണുകൾ വിടരുകയും ചെയ്യുന്നു.

ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? പറുദീസയിലെ പക്ഷിയെ, സംഗീതത്തിന്റെ വിശുദ്ധഹംസത്തെ? തെസ്പിസിന്റെ* വണ്ടിയിൽ വീഞ്ഞിന്റെ അടിമട്ടു പറ്റിയ ചിറകുമടിച്ച് ചറപറ പറയുന്നൊരു മലങ്കാക്കയായി അവനിരുപ്പുണ്ടായിരുന്നു; ഐസ്‌ലന്റിലെ സംഗീതം പൊഴിക്കുന്ന കിന്നരത്തിന്റെ തന്ത്രികൾ തഴുകിയ ഹംസത്തിന്റെ ചുവന്ന കൊക്കുകൾ അവന്റേതായിരുന്നു; ഷേക്സ്പിയറുടെ ചുമലിൽ ഓഡിന്റെ കാക്കയായി* വന്നിരുന്ന് ‘നിത്യത!’ എന്ന് അദ്ദേഹത്തിന്റെ കാതുകളിൽ മന്ത്രിച്ചതവനായിരുന്നു; വാർട്ട്ബർഗിലെ രാജസഭകളിൽ* സഞ്ചാരികളായ ഗായകരുടെ വിരുന്നിൽ അവൻ ചിറകടിച്ചുപറന്നിരുന്നു.

ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? നിങ്ങളെ മഴ്സെയേൽ* പാടിക്കേൾപ്പിച്ചതവനായിരുന്നു; അവന്റെ ചിറകിൽ നിന്നുതിർന്നുവീണ തൂലികയെ നിങ്ങളന്നു ചുംബിക്കുകയും ചെയ്തിരുന്നു; പറുദീസയുടെ ദീപ്തിയുമായിട്ടാണവൻ വന്നത്; നിങ്ങളഥവാ, അവനിൽ നിന്നു മുഖം തിരിച്ച് ചിറകിൽ കാക്കപ്പൊന്നു തേച്ച കുരുവിയെ നോക്കി ഇരുന്നതാവാം.

പറുദീസയിലെ പക്ഷീ! ഓരോ നൂറ്റാണ്ടിലും അഗ്നിയിൽ പിറന്നഗ്നിയിലൊടുങ്ങുന്നവനേ! അതിധനികരുടെ ഭവനങ്ങളിൽ പൊൻചട്ടങ്ങൾക്കുള്ളിൽ നിന്റെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടാവാം; നീയോ പക്ഷേ, ഒറ്റയായി, ആരും പരിഗണിക്കാതെ, ‘അറേബ്യയിലെ ഫീനിക്സ് പക്ഷി’ എന്ന മിത്തായി ചുറ്റിപ്പറക്കുകയും ചെയ്യുന്നു.

പറുദീസയിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ആദ്യം വിരിഞ്ഞ പനിനീർപ്പൂവിൽ നീ പിറവിയെടുത്തപ്പോൾ നമ്മുടെ നാഥൻ നിന്നെ ചുംബിച്ചു, നേരായ പേരു ചൊല്ലി നിന്നെ വിളിക്കുകയും ചെയ്തു- കവിത, അതാണു നിന്റെ പേര്‌!

(1850)


* ഫീനിക്സ് (phoenix) - പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.

* ലാപ്‌ലാൻഡ് (Lapland)- ഫിൻലന്റിന്റെ വടക്കേയറ്റത്തുള്ള സമതലം

* ഫാലുന്‍(Falun)- ചെമ്പുഖനികൾക്കു പ്രസിദ്ധമായ ഫിൻലന്റിലെ മലമ്പ്രദേശം

*തെസ്പിസ് (Thespis) - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രീക്കുനടൻ. ഒരു നാടകത്തിലെ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തുന്നത് ഇദ്ദേഹമാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. സഞ്ചരിക്കുന്ന നാടകവേദിയുടെ ഉപജ്ഞാതാവും തെസ്പിസ് തന്നെ; ചമയങ്ങളും മുഖാവരണങ്ങളും മറ്റു നാടകസാമഗ്രികളുമൊക്കെയായി ഒരു വണ്ടിയിൽ അദ്ദേഹം പഴയ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ കടന്നുപോയി.

*ഓഡിന്റെ കാക്ക (Odin's raven)- നോഴ്സ് പുരാണങ്ങളിൽ പ്രധാനദേവനായ ഓഡിന്റെ ചുമലിൽ രണ്ടു മലങ്കാക്കകളെ കാണാം; ഷേക്സ്പിയറിന്റെ മാക്ബത്തിലും ഒഥല്ലോയിലും അശുഭസൂചകങ്ങളായി ഇവ കടന്നുവരുന്നുണ്ട്.

*വാർട്സ്ബർഗ് (Wartburg)- ജർമ്മനിയിലെ പുരാതനദുർഗ്ഗം; മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ചത്. സഞ്ചാരികളായ ഗായകരുടെ മത്സരവേദി എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.
*മഴ്സയേൽ (
Marseillaise)- ഫ്രാൻസിന്റെ ദേശീയഗാനം; ഫ്രഞ്ചുവിപ്ളവകാലത്ത് 1792ൽ രചിക്കപ്പെട്ടത്.


The Phoenix Bird

by

Hans Christian Andersen

(1850)

IN the Garden of Paradise, beneath the Tree of Knowledge, bloomed a rose bush. Here, in the first rose, a bird was born. His flight was like the flashing of light, his plumage was beauteous, and his song ravishing. But when Eve plucked the fruit of the tree of knowledge of good and evil, when she and Adam were driven from Paradise, there fell from the flaming sword of the cherub a spark into the nest of the bird, which blazed up forthwith. The bird perished in the flames; but from the red egg in the nest there fluttered aloft a new one—the one solitary Phoenix bird. The fable tells that he dwells in Arabia, and that every hundred years, he burns himself to death in his nest; but each time a new Phoenix, the only one in the world, rises up from the red egg.

The bird flutters round us, swift as light, beauteous in color, charming in song. When a mother sits by her infant’s cradle, he stands on the pillow, and, with his wings, forms a glory around the infant’s head. He flies through the chamber of content, and brings sunshine into it, and the violets on the humble table smell doubly sweet.

But the Phoenix is not the bird of Arabia alone. He wings his way in the glimmer of the Northern Lights over the plains of Lapland, and hops among the yellow flowers in the short Greenland summer. Beneath the copper mountains of Fablun, and England’s coal mines, he flies, in the shape of a dusty moth, over the hymnbook that rests on the knees of the pious miner. On a lotus leaf he floats down the sacred waters of the Ganges, and the eye of the Hindoo maid gleams bright when she beholds him.

The Phoenix bird, dost thou not know him? The Bird of Paradise, the holy swan of song! On the car of Thespis he sat in the guise of a chattering raven, and flapped his black wings, smeared with the lees of wine; over the sounding harp of Iceland swept the swan’s red beak; on Shakspeare’s shoulder he sat in the guise of Odin’s raven, and whispered in the poet’s ear “Immortality!” and at the minstrels’ feast he fluttered through the halls of the Wartburg.

The Phoenix bird, dost thou not know him? He sang to thee the Marseillaise, and thou kissedst the pen that fell from his wing; he came in the radiance of Paradise, and perchance thou didst turn away from him towards the sparrow who sat with tinsel on his wings.

The Bird of Paradise—renewed each century—born in flame, ending in flame! Thy picture, in a golden frame, hangs in the halls of the rich, but thou thyself often fliest around, lonely and disregarded, a myth—“The Phoenix of Arabia.”

In Paradise, when thou wert born in the first rose, beneath the Tree of Knowledge, thou receivedst a kiss, and thy right name was given thee—thy name, Poetry.



2018, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - രക്ഷ


talisman

ഒരു രാജകുമാരനും രാജകുമാരിയും- അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. അവരുടെ ആഹ്ളാദം ഇന്നതെന്നു പറയാനില്ല. എന്നാൽക്കൂടി ഒരു ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു: എന്നും ഇതേപോലെ സന്തുഷ്ടരായിരിക്കുമോ തങ്ങൾ? അതിനാൽ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിഴലു വീഴ്ത്തിയേക്കാവുന്നതെന്തിനെയും തടുക്കാനായി മന്ത്രശക്തിയുള്ള ഒരു രക്ഷ കണ്ടെത്താൻ അവർ തീരുമാനിച്ചു.

കാട്ടിൽ താമസിച്ചിരുന്ന ഒരു ജ്ഞാനിയെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് എല്ലാവർക്കും വലിയ അഭിപ്രായവുമായിരുന്നു. ഏതു ദുരിതമാകട്ടെ, ഏതു ദുഃഖമാവട്ടെ, ഉചിതമായ ഒരുപദേശം അദ്ദേഹത്തിനടുത്തു ചെന്നാൽ കിട്ടുമെന്നതിൽ സംശയിക്കാനില്ല. നവദമ്പതികൾ ആ ജ്ഞാനിയെ ചെന്നുകണ്ട് തങ്ങളുടെ മനസ്സു വിഷമിപ്പിക്കുന്ന സംഗതിയെക്കുറിച്ചു പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ‘ലോകത്തെ സർവദേശങ്ങളിലും യാത്ര ചെയ്യൂ; തികച്ചും സംതൃപ്തരായ ഒരു ഭർത്താവിനേയും ഭാര്യയേയും കണ്ടാൽ അവരുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ചോദിച്ചുവാങ്ങുക. ഒരു രക്ഷയായി അതെപ്പോഴും കൂടെ കൊണ്ടുനടക്കുക. നിങ്ങളുടെ വിഷമത്തിനു മതിയായൊരു പരിഹാരമാണത്.’

അങ്ങനെ അവർ ലോകയാത്രയ്ക്കിറങ്ങി; സന്തുഷ്ടരിൽ സന്തുഷ്ടരെന്നു പറയാവുന്ന ഒരു പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് അവർ കേട്ടു. അവർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി, പറഞ്ഞുകേൾക്കുന്ന പോലെ അവരുടെ ദാമ്പത്യജീവിതം അത്ര സന്തോഷം നിറഞ്ഞതാണോ എന്നന്വേഷിച്ചു.

‘തീർച്ചയായും!’ എന്നായിരുന്നു മറുപടി. ‘പക്ഷേ ഒരു കുറവേയുള്ളു: ഞങ്ങൾക്കു കുട്ടികളില്ല!’

തങ്ങളന്വേഷിക്കുന്ന പ്രതിവിധി ഇവിടെ കിട്ടില്ലെന്നു മനസ്സിലായ രാജകുമാരനും രാജകുമാരിയും ഏറ്റവും സംതൃപ്തരായ ദമ്പതിമാരെ തേടിയുള്ള യാത്ര തുടർന്നു.

പിന്നെ അവരെത്തിയത് ഒരു നഗരത്തിലാണ്‌: അവിടുത്തെ മേയറും ഭാര്യയും എത്രയും രഞ്ജിപ്പിലും സന്തോഷത്തിലുമാണത്രെ കഴിയുന്നത്.

‘അതെ, അതിൽ സംശയമൊന്നുമില്ല,’ മേയർ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഒരുമിച്ചുള്ള ജീവിതം പകരം വയ്ക്കാനില്ലാത്തതു തന്നെ. ഇത്രയും കുട്ടികൾ ഇല്ലാതിരുന്നെങ്കിൽ എന്നൊരാലോചനയേ ഞങ്ങൾക്കുള്ളു! എന്തുമാത്രം മന:പ്രയാസവും ഉത്കണ്ഠയുമാണെന്നോ അവർ കാരണം ഞങ്ങൾ അനുഭവിക്കുന്നത്!’

അവിടെയും തങ്ങൾ തേടുന്ന മരുന്നു കിട്ടില്ലെന്നുറപ്പായതോടെ സന്തുഷ്ടദമ്പതികളെത്തേടിയുള്ള യാത്ര അവർ വീണ്ടും തുടങ്ങി. പക്ഷേ അങ്ങനെയൊരു വർഗ്ഗമേ ലോകത്തില്ലാത്ത പോലെയായിരുന്നു!

അങ്ങനെയിരിക്കെ ഒരു ദിവസം, പാടങ്ങളും പുൽത്തകിടികളും താണ്ടി യാത്ര ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ ഓടക്കുഴലും വായിച്ചിരിക്കുന്ന ഒരാട്ടിടയനെ അവർ കണ്ടു. ഈ സമയത്ത് ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഒക്കത്തു വച്ചും മറ്റൊരു കുട്ടിയെ കൈ പിടിച്ചു നടത്തിയും അയാൾക്കടുത്തേക്കു ചെല്ലുന്നതും കണ്ടു. ആട്ടിടയൻ അവളോടു കുശലം ചോദിക്കുകയും കുഞ്ഞിനെ എടുത്ത് ഓമനിക്കുകയും ചെയ്യുകയാണ്‌. അയാളുടെ നായ കുട്ടിയുടെ കൈയിൽ നക്കുകയും കുരയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. ഭാര്യ താൻ കൊണ്ടുവന്ന കഞ്ഞിക്കലം തുറന്നുവച്ചിട്ട് ഭർത്താവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

അയാൾ ഒരു കരണ്ടിയെടുത്ത് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നു. അടുത്ത കരണ്ടി കുട്ടിയ്ക്കും നായക്കുമുള്ളതാണ്‌. രാജകുമാരനും രാജകുമാരിയും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ പതുക്കെ അടുത്തു ചെന്ന് വിശേഷം ചോദിക്കാൻ തുടങ്ങി, ‘തികച്ചും സന്തുഷ്ടരും സംതൃപ്തരുമെന്നു പറയാവുന്ന ഭാര്യാഭർത്താക്കന്മാരെന്നു നിങ്ങളെ പറയാമോ?’

‘എന്തുകൊണ്ടല്ല!’ ആട്ടിടയൻ പറഞ്ഞു. ‘ദൈവത്തിനു സ്തുതി! ഞങ്ങളെക്കാൾ സന്തുഷ്ടരായിരിക്കില്ല, ഒരു രാജാവും റാണിയും!’

‘എങ്കിൽ കേൾക്കൂ,’ രാജകുമാരൻ പറഞ്ഞു, ‘ഒരു സൌജന്യം ഞങ്ങൾക്കു ചെയ്തുതരാമോ? അതിൽ ഒരിക്കലും നിങ്ങൾക്കു ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ഞങ്ങൾക്കു തരൂ.’

ഈ അപേക്ഷ കേട്ടപ്പോൾ ആട്ടിടയനും ഭാര്യയും തമ്മിൽത്തമ്മിൽ വിചിത്രമായ ഒരു നോട്ടം കൈമാറി. ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘അതു തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളുവെന്ന് ദൈവത്തിനറിയാം; ഒരിഴയല്ല, ഷർട്ടോ പെറ്റിക്കോട്ടോ അങ്ങനെതന്നെ ഞങ്ങൾ തരും; പക്ഷേ, ഈ മേലുടുപ്പല്ലാതൊന്നും ഞങ്ങൾക്കില്ല!‘

അങ്ങനെ രാജദമ്പതികളുടെ യാത്ര തുടർന്നു. ഒടുവിൽ ഒരു ഫലവും കാണാത്ത ഈ അലച്ചിൽ തന്നെ മടുത്ത് അവർ നാട്ടിലേക്കു മടങ്ങി. അവർ ആ ജ്ഞാനിയുടെ കുടിലിൽ ചെന്ന് ഇത്രയും മോശമായ ഒരുപദേശം കൊടുത്തതിന്‌ അദ്ദേഹത്തെ ശകാരിച്ചു. അവരുടെ യാത്രാവിവരണം മുഴുവൻ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. പിന്നെ ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു: ’അത്രയും നിഷ്ഫലമായെന്നു പറയാമോ, നിങ്ങളുടെ യാത്ര? അനുഭവസമ്പത്തു നേടിയിട്ടല്ലേ നിങ്ങൾ മടങ്ങിയെത്തിയത്?‘

’അതെ,‘ രാജകുമാരൻ പറഞ്ഞു. ’ഭൂമിയിൽ വളരെ അപൂർവ്വമായ ഒരനുഗ്രഹമാണു സംതൃപ്തി എന്നൊരു പാഠം ഞാൻ പഠിച്ചു.‘

’ഞാനും പഠിച്ചു, ‘ രാജകുമാരി പറഞ്ഞു, ’സംതൃപ്തരാവാൻ മറ്റൊന്നും ചെയ്യേണ്ടെന്ന്- സംതൃപ്തരാവുകയല്ലാതെ.‘

പിന്നെ രാജകുമാരൻ രാജകുമാരിയുടെ കരം ഗ്രഹിച്ചു. അഗാധമായ ഒരു സ്നേഹത്തോടെ അവരിരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ജ്ഞാനി അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ’യഥാർത്ഥരക്ഷ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. അതു കൈമോശം വരാതെ സൂക്ഷിക്കുക; എങ്കിൽ അസംതൃപ്തിയുടെ ദുഷ്ടപ്പിശാചിന്‌ നിങ്ങളെ ഒരിക്കലും കീഴടക്കാനാവില്ല.‘
(1836)


The Talisman
A translation of Hans Christian Andersen's "Talismanen" by Jean Hersholt.

A Prince and a Princess were still celebrating their honeymoon. They were extremely happy; only one thought disturbed them, and that was how to retain their present happiness. For that reason they wished to own a talisman with which to protect themselves against any unhappiness in their marriage.

Now, they had often been told about a man who lived out in the forest, acclaimed by everybody for his wisdom and known for his good advice in every need and difficulty. So the Prince and Princess called upon him and told him about their heart's desire. After the wise man had listened to them he said, "Travel through every country in the world, and wherever you meet a completely happily married couple, ask them for a small piece of the linen they wear close to the body, and when you receive this, you must always carry it on you. That is a sure remedy!"

The Prince and the Princess rode forth, and on their way they soon heard of a knight and his wife who were said to be living the most happily married life. They went to the knight's castle and asked him and his wife if their marriage was truly as happy as was rumored.

"Yes, of course," was the answer, "with the one exception that we have no children!"

Here then the talisman was not to be found, and the Prince and Princess continued their journey in search of the completely happily married couple.

As they traveled on, they came to a country where they heard of an honest citizen who lived in perfect unity and happiness with his wife. So to him they went, and asked if he really was as happily married as people said.

"Yes, I am," answered the man. "My wife and I live in perfect harmony; if only we didn't have so many children, for they give us a lot of worries and sorrows!"

So neither with him was the talisman to be found, and the Prince and the Princess continued their journey through the country, always inquiring about happily married couples; but none presented themselves.

One day, as they rode along fields and meadows, they noticed a shepherd close by the road, cheerfully playing his flute. Just then a woman carrying a child in her arm, and holding a little boy by the hand, walked towards him. As soon as the shepherd saw her, he greeted her and took the little child, whom he kissed and caressed. The shepherd's dog ran to the boy, licked his little hand, and barked and jumped with joy. In the meantime the woman arranged a meal she had brought along, and then said, "Father, come and eat now!" The man sat down and took of the food, but the first bite he gave to the little boy, and the second he divided between the boy and the dog. All this was observed by the Prince and the Princess, who walked closer, and spoke to them, saying, "You must be a truly happily married couple."

"Yes, that we are," said the man. "God be praised; no prince or princess could be happier than we are!"

"Now listen then," said the Prince. "Do us a favor, and you shall never regret it. Give us a small piece of the linen garment you wear close to your body!"

As he spoke, the shepherd and his wife looked strangely at each other, and finally he said, "God knows we would be only too happy to give you not only a small piece, but the whole shirt, or undergarment, if we only had them, but we own not as much as a rag!"

So the Prince and the Princess journeyed on, their mission unaccomplished. Finally, their unsuccessful roaming discouraged them, and they decided to return home. As they passed the wise man's hut, they stopped by, related all their travel experiences, and reproached him for giving them such poor advice.

At that the wise man smiled and said, "Has your trip really been all in vain? Are you not returning richer in knowledge?"

"Yes," answered the Prince, "I have gained this knowledge, that contentment is a rare gift on this earth."

"And I have learned," said the Princess, "that to be contented, one needs nothing more than simply - to be contented!"

Whereupon the Prince took the Princess' hand; they looked at each other with an expression of deepest love. And the wise man blessed them and said, "In your own hearts you have found the true talisman! Guard it carefully, and the evil spirit of discontentment shall never in all eternity have any power over you!"


2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഹാൻസ് ആൻഡേഴ്സൻ - പന്തും പമ്പരവും


ball and top

മറ്റു കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ മേശവലിപ്പിൽ കിടക്കുകയായിരുന്നു, ഒരു പമ്പരവും ഒരു കൊച്ചുപന്തും; പമ്പരം പന്തിനോടു ചോദിച്ചു, ‘ഒരേ പെട്ടിയിൽ ഒരുമിച്ചു കിടക്കുന്ന സ്ഥിതിയ്ക്ക് നമുക്കെന്തുകൊണ്ടു ഭാര്യാഭർത്താക്കന്മാരായിക്കൂടാ?’

മൊറോക്കോത്തുകലു കൊണ്ടു തുന്നിയെടുത്തതും ഏതു പരിഷ്ക്കാരിച്ചെറുപ്പക്കാരിയെയും പോലെ ഗർവിഷ്ഠയുമായ പന്തു പക്ഷേ, അതിനു മറുപടി പറയാൻ തയാറായില്ല.

അടുത്ത ദിവസം കളിപ്പാട്ടങ്ങളുടെ ഉടമയായ കുട്ടി വന്നു. അവൻ പമ്പരമെടുത്ത് അതിന്‌ ചുവപ്പും മഞ്ഞയും ചായം പൂശി; ഒരു പിത്തള ആണി അതിന്റെ നടുവിൽ അടിച്ചുകേറ്റി; ഇപ്പോൾ പമ്പരം കറങ്ങുമ്പോൾ അതൊന്നു കാണേണ്ടതു തന്നെ!

‘എന്നെ നോക്കെന്നേ!’ അവൻ പന്തിനോടു വിളിച്ചുപറഞ്ഞു. ‘ഇപ്പോഴെന്തു പറയുന്നു? നമുക്കു കല്യാണമുറപ്പിക്കുകയല്ലേ? എന്തു ചേർച്ചയാണു നമുക്ക്! നീ കുതിക്കുന്നു, ഞാൻ നൃത്തം വയ്ക്കുന്നു. നാമിരുവരെപ്പോലെ സന്തുഷ്ടർ ആരുണ്ടാവാൻ!’

‘ഇതാണല്ലേ തന്റെ മനസ്സിലിരിപ്പ്!’ പന്തു പറഞ്ഞു. ‘എന്റെ അച്ഛനും അമ്മയും മൊറോക്കോചെരുപ്പുകളായിരുന്നുവെന്നും എന്റെയുള്ളിൽ ഒരു സ്പാനിഷ് കോർക്കുണ്ടെന്നും തനിക്കറിയില്ലായിരിക്കും!’

‘ആയിക്കോട്ടെ, എന്നെ മഹാഗണി കൊണ്ടാണുണ്ടാക്കിയിരിക്കുന്നത്,’ പമ്പരം പറഞ്ഞു. ‘തന്നെയുമോ, മേയറാണെന്നെ കടഞ്ഞെടുത്തതും! സ്വന്തം ലെയ്ത്തിൽ തടി കടയുന്നത് അദ്ദേഹത്തിനെന്തു രസമായിരുന്നെന്നോ!’

‘സത്യം? തന്നെ വിശ്വസിക്കാമോ?’പന്തു ചോദിച്ചു.

‘ഞാൻ പറഞ്ഞതു നേരല്ലെങ്കിൽ ഇനിയാരും എന്നെ കറക്കിയെറിയാതെ പോകട്ടെ!’ പമ്പരം ആണയിട്ടു.

‘നിങ്ങൾക്കതു പറയാം,’ പന്തു പറഞ്ഞു. ‘പക്ഷേ എന്റെ കാര്യത്തിൽ അതു പറ്റില്ല. ഞാനും ഒരു മീവൽ പക്ഷിയുമായുള്ള വിവാഹം ഒരുമട്ടൊക്കെ ഉറപ്പിച്ച പോലെയാണ്‌. ഓരോ തവണ ഞാൻ വായുവിൽ ഉയരുമ്പോഴും അവൻ കൂട്ടിൽ നിന്നു തല പുറത്തിട്ടുകൊണ്ടു ചോദിക്കും, “സമ്മതിച്ചോ? സമ്മതിച്ചോ?” ഉവ്വെന്നു ഞാൻ മനസ്സിൽ പറഞ്ഞുകഴിഞ്ഞു; എന്നു പറഞ്ഞാൽ അതു സമ്മതം മൂളിയ പോലെയാണല്ലൊ. എന്തായാലും നിന്നെ ഒരിക്കലും മറക്കില്ലെന്നു ഞാൻ ഉറപ്പു തരുന്നു!’

‘ആവട്ടെ, അതു വലിയ സഹായം തന്നെ!’ പമ്പരം പറഞ്ഞു; അവർ പിന്നെ മിണ്ടിയിട്ടുമില്ല.

പിറ്റേ ദിവസം കുട്ടി വന്ന് പന്തുമെടുത്തു പുറത്തേക്കു പോയി. എന്തുയരത്തിലാണവൾ കുതിക്കുന്നതെന്നു പമ്പരം കണ്ടു; ശരിക്കുമൊരു കിളിയെപ്പോലെ! ഒടുവിൽ അവൾ കാഴ്ചയിൽ നിന്നു മറയുകയും ചെയ്തു. ഓരോ തവണ തിരിച്ചുവന്നു നിലം തൊടുമ്പോഴും മുമ്പത്തേതിലും ഉയരത്തിലാണ്‌ അവളുടെ കുതിപ്പ്! അതിനി അവളുടെ അഭിലാഷത്തിന്റെ കുതിപ്പാവാം, അല്ലെങ്കിൽ അവൾക്കുള്ളിലെ കോർക്കിന്റെ കുതിപ്പുമാവാം. ഒമ്പതാമത്തെ കുതിപ്പിൽ പക്ഷേ, പന്തു തിരിച്ചുവന്നില്ല, എന്നെന്നേക്കുമായി അതു പോയിമറഞ്ഞിരുന്നു. കുട്ടി തേടാത്ത സ്ഥലമില്ല; പക്ഷേ അതു പൊയ്പ്പോയിരുന്നു.

‘അവൾ എവിടെയാണെന്ന് എനിക്കറിയാം,‘ പമ്പരം നെടുവീർപ്പിട്ടു. ’അവൾ മീവലിനെ കല്യാണം കഴിച്ച് അവന്റെ കൂട്ടിലാണ്‌!‘

അതു തന്നെയായി അവന്റെ ആലോചന; ആലോചന കൂടുന്തോറും അവളോടുള്ള അവന്റെ ഭ്രമവും മൂത്തുവന്നു. തനിക്കവളെ കിട്ടില്ലെന്നു വന്നതോടെ അവനവളോടു പ്രേമവുമായി. പന്താകട്ടെ, മറ്റൊരാളെ വരിച്ചും കഴിഞ്ഞു! കറങ്ങിയും നൃത്തം വച്ചും നടക്കുകയായിരുന്നു പമ്പരമെങ്കിലും അവന്റെ ചിന്ത പന്തിനെക്കുറിച്ചു മാത്രമായിരുന്നു; അവന്റെ ഭാവനയിൽ അവളുടെ ചന്തം ഏറിയേറി വരികയുമായിരുന്നു. അങ്ങനെ കൊല്ലങ്ങൾ കുറേ കഴിഞ്ഞു- അതു പണ്ടെന്നോ നടന്നൊരു പ്രണയവുമായി.

പമ്പരം ഇപ്പോൾ ചെറുപ്പവുമല്ല! അങ്ങനെയിരിക്കെ ഒരു ദിവസം പമ്പരത്തിനവര്‍  ഗിൽറ്റു പൂശി. മുമ്പൊരിക്കലും അവൻ ഇത്ര സുന്ദരനായിട്ടില്ല! ഇപ്പോഴവൻ ഒരു സ്വർണ്ണപ്പമ്പരമത്രെ; മൂളിക്കൊണ്ടവൻ കറങ്ങുകയായിരുന്നു. അതെ, കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. കറങ്ങിക്കറങ്ങി പെട്ടെന്നവൻ മുകളിലേക്കൊന്നു കുതിച്ചു- പിന്നെ ആളെ കാണാനില്ല.

അവനെ എവിടൊക്കെ തിരഞ്ഞു, നിലവറയിൽ പോലും പോയി നോക്കി; എങ്ങും അവനെ കാണാനില്ല. അവൻ എവിടെ പോയിരിക്കും?

അവൻ ചാടിച്ചെന്നു വീണത് ഒരു കുപ്പത്തൊട്ടിയിലാണ്‌; അതിലില്ലാത്തതായി ഒന്നുമില്ല: കാബേജിന്റെ തണ്ടുകൾ, ചപ്പുചവറുകൾ, പുരപ്പുറത്തു നിന്നു വീണ അതുമിതും.

’എനിക്കു കിടക്കാൻ പറ്റിയ ഇടം തന്നെ! ഗില്റ്റു പൂശിയതൊക്കെ ഇളകിപ്പോരാൻ ഇനി അധികസമയം വേണ്ട. എന്തു തരം ചവറുകൾക്കിടയിലാണോ, ഞാൻ വന്നു പെട്ടിരിക്കുന്നത്!‘

ഏറുകണ്ണിട്ടൊന്നു നോക്കിയപ്പോൾ നല്ല നീളത്തിൽ തൊട്ടടുത്ത് ഒരു കാബേജുതണ്ട് അവന്‍  കണ്ടു, പിന്നെ പഴകിയ ആപ്പിൾ പോലെ തോന്നിച്ച വിചിത്രമായ ഒരു ഉരുണ്ട സാധനവും. അതു പക്ഷേ, ആപ്പിളൊന്നുമായിരുന്നില്ല- വർഷങ്ങളായി മേൽക്കൂരയുടെ വെള്ളപ്പാത്തിയിൽ കിടന്ന ഒരു പഴയ പന്തായിരുന്നു; വെള്ളം കുടിച്ച് അതാകെ നനഞ്ഞുചീർത്തിരുന്നു.

’ദൈവത്തിനു സ്തുതി! മിണ്ടാനും പറയാനും തരത്തില്‍ പെട്ട ഒരാളെ കിട്ടിയല്ലോ!‘

ഗില്റ്റു പൂശിയ പമ്പരത്തെ കണ്ണു കൊണ്ടുഴിഞ്ഞുകൊണ്ട് പന്തു പറഞ്ഞു, ’അസ്സൽ മൊറോക്കോത്തുകലു കൊണ്ട് ചെറുപ്പക്കാരികൾ തുന്നിയെടുത്തതാണെന്നേ എന്നെ! അതുമല്ല, ഉള്ളിൽ ഒരു കോർക്കുമുണ്ട്! എന്നെ ഇപ്പോൾ കണ്ടാൽ പക്ഷേ, അങ്ങനെയൊന്നും തോന്നുകയില്ല! മീവൽ പക്ഷിയുമായുള്ള വിവാഹം നടക്കാറായപ്പോഴാണ്‌ ഞാൻ ചെന്നു വെള്ളപ്പാത്തിയിൽ വീണത്; വെള്ളവും കുടിച്ച് അഞ്ചുകൊല്ലം ഞാനവിടെ കിടന്നു. ഒരു ചെറുപ്പക്കാരിക്ക് അതൊരു വലിയ കാലയളവല്ലേ, അല്ലേ?‘

പമ്പരം പക്ഷേ, ഒരക്ഷരം മിണ്ടിയില്ല. അവൻ തന്റെ ആ പഴയ പ്രണയഭാജനത്തെക്കുറിച്ചോർക്കുകയായിരുന്നു. കേൾക്കുന്തോറും ഇതവൾ തന്നെയാണെന്ന് അവനു തെളിഞ്ഞുവരികയായിരുന്നു.

അപ്പോഴാണ്‌ കുപ്പത്തൊട്ടിയെടുത്തു കാലിയാക്കാനായി വേലക്കാരി വരുന്നത്. ’അല്ലാ, ഇതെന്താ! നമ്മുടെ പമ്പരം ഇതാ, ഇവിടെക്കിടക്കുന്നു!‘ അവൾ വിളിച്ചുപറഞ്ഞു.

അങ്ങനെ പമ്പരം വീണ്ടും വീട്ടിനുള്ളിലെത്തി; വലിയ പരിഗണനയും ബഹുമാനവുമാണ്‌ അവനു കിട്ടിയത്. പക്ഷേ ആ കൊച്ചുപന്തിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ല. പമ്പരവും പിന്നീട് തന്റെ പഴയ കാമുകിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അഞ്ചു കൊല്ലം വെള്ളപ്പാത്തിയിൽ കിടന്നു നനഞ്ഞ ഒരു പ്രണയഭാജനത്തോട് നമുക്കു പിന്നെ ഒരിഷ്ടവുമില്ലാതാകുന്നു; ഒരു കുപ്പത്തൊട്ടിയിൽ വച്ച് പിന്നീടു കാണുമ്പോൾ നമുക്കവളെ തീരെ ഓർമ്മ വരുന്നുമില്ല!

(1843 നവംബർ 11)


The Top and the Ball

A top and a ball were lying together in a drawer among a lot of other toys. The top said to the ball, "Since we live in the same drawer, we ought to be sweethearts."

But the ball, which was covered with a morocco leather, and thought as much of itself as any fine lady, would not even answer such a proposal.

The next day the little boy to whom the top belonged took it out, painted it red and yellow, and drove a brass nail into it; so that the top looked very elegant when it was spinning around.

"Look at me!" it said to the ball. "What do you think? Shall we be sweethearts now? We are just made for each other! You bounce and I dance. None could be happier than we two."

"That's what you think!" said the ball. "You evidently don't realize that my father and my mother were a pair of morocco slippers, and that I have a cork in my body!"

"Yes, but I am made of mahogany!" said the top. "The mayor himself turned me on his own lathe and had a lot of fun doing it."

"Am I supposed to believe that?" said the ball.

"May I never be whipped again if I'm lying!" answered the top.

"You speak very well for yourself, but I'm afraid it's impossible. I'm almost engaged to a swallow. Whenever I bounce up in the air, it puts its head out of its nest and says, 'Will you be mine? Will you be mine?' And to myself I've always said 'Yes.' But I promise I shall never forget you."

"That will do me a lot of good," said the top, and that ended their conversation right then and there!

The next day the ball was taken out, and the top saw her flying high up into the air, just like a bird; so high that you could hardly see her. And every time she came back, she bounced up again, as soon as she touched the ground. That was either because she was longing for the swallow or because she had cork in her body. At the ninth bounce the ball disappeared; the boy looked and looked, but it was gone. The top sighed; "I know where she is: she's in the swallow's nest and has married the swallow."

The more the top thought of this, the more infatuated he became with the ball. Just because he couldn't have her, his love for her increased, but, alas! she was in love with somebody else. The top danced and spun, and in his thoughts the ball became more and more beautiful.

Many years went by - it was now an old love affair. The top was no longer young. But one day he was gilded all over; never had he looked so beautiful. He was now a golden top, and he leaped and spun till he hummed. This certainly was something. But suddenly he jumped too high, and disappeared! They looked and looked, even down in the cellar, but he was not to be found. Where was he? He had jumped into the dustbin, where all sorts of rubbish was lying-old cabbage stalks, dust, dirt, and gravel that had fallen down through the gutter.

"What a place to land in! Here my gilding will soon disappear. And what kind of riffraff am I with?" he mumbled, as he glared at a long, scrawny-looking cabbage stalk and at a strange round thing that looked like an apple. But it wasn't an apple-it was an old ball that for years had been lying in the roof gutter and was soaked through with water.

"Thank goodness! At last I have an equal to talk to!" said the ball, looking at the golden top. "I want you to know that I am made of morocco leather, sewn by maiden hands, and that I have a cork in my body; but no one will think so now! I almost married a swallow, but I landed in the roof gutter instead, and there I have been for the last five years, soaked! That's a long time, believe me, for a young lady."

But the top said nothing. He thought of his old sweetheart, and the more he listened, the more certain he felt it was she. Just then the housemaid came to throw some rubbish in the dustbin.

"Why," she cried, "here's the golden top!"

And the top was carried back into the living room and admired by everybody. But the ball was never heard of again. The top never spoke a word about his old sweetheart, for love vanishes when one's sweetheart has been soaking in a roof gutter for five years. Yes, you don't even recognize her when you meet her in a dustbin.


ഹാൻസ്‌ ആൻഡേഴ്‌സൻ - കോളർ


shirt-collar-05

ഒരിക്കൽ ഒരിടത്ത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനുണ്ടായിരുന്നു; അയാളുടെ കൈമുതൽ എന്നു പറയാൻ ഒരു തൂവാലയും ഒരു ചീർപ്പും മാത്രം. പക്ഷേ ലോകത്തെ ഏറ്റവും മനോഹരമായ കോളറിന്റെ ഉടമ അയാളായിരുന്നു. ആ കോളറിനെക്കുറിച്ചാണ്‌ നാം ഇനി കേൾക്കാൻ പോകുന്ന കഥ.

തനിക്കു വിവാഹപ്രായമായി എന്നു കോളറിനു വിചാരം വന്നുതുടങ്ങിയ കാലത്താണ്‌ ഒരു ദിവസം അയാളെ ഒരു അരപ്പട്ടയോടൊപ്പം അലക്കാനെടുത്തിട്ടത്‌.

'എന്റമ്മേ!' കോളർ വിളിച്ചുകൂവി. 'നിങ്ങളെപ്പോലെ മെലിഞ്ഞു സുന്ദരിയായ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല! പേരെന്താ?'

'ഞാൻ പറയില്ല!' കോളറിനു നാണമായി.

'കിടപ്പെവിടെയാ?' കോളർ വിട്ടില്ല.

അരപ്പട്ട ചൂളിപ്പോയി; മറുപടി പറയാൻ ഉചിതമായ ഒരു ചോദ്യമല്ല അതെന്ന് അവൾക്കു തോന്നി.

'അരയിൽക്കെട്ടുന്ന ഒരു നാടയല്ലേ നിങ്ങൾ!' കോളർ പിടിവിട്ടില്ല. 'ഉടുപ്പിനടിയിൽ കെട്ടുന്ന നാട! അലങ്കാരവും ഉപയോഗവും രണ്ടും നിങ്ങളെക്കൊണ്ടു നടക്കുമേ, കൊച്ചുസുന്ദരീ!'

'എന്നോടു മിണ്ടാൻ വരേണ്ട!' അരപ്പട്ട ചൊടിച്ചു. 'ഞാൻ അങ്ങോട്ടു മിണ്ടാൻ വന്നില്ലല്ലോ!'

'ഓ അതോ,' കോളർ പറഞ്ഞു. 'നിങ്ങളെപ്പോലെ ഒരു സുന്ദരിയെ കാണുമ്പോൾ അങ്ങോട്ടുകയറി മിണ്ടാതിരിക്കുന്നതെങ്ങനെ!'

'ശൊ, ഒന്നു മാറിനിൽക്കൂ!' അരപ്പട്ട ചൊടിച്ചു. 'നിങ്ങൾ വല്ലാത്തൊരാണു തന്നെ!'

'ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനും കൂടിയാണേ!' കോളർ പറഞ്ഞു. 'എനിക്കൊരു തൂവാലയും ചീർപ്പും സ്വന്തമായിട്ടുണ്ടേ!' അപ്പറഞ്ഞതൊരു നുണയാണെന്നു നമുക്കറിയാം. അയാളുടെ യജമാനനാണ്‌ അതിന്റെയൊക്കെ ഉടമ; ഇയാൾ വെറുതെ ബഡായി പറയുകയാണ്‌!

'എന്റടുത്തോട്ടൊന്നും വരണ്ട!' അരപ്പട്ട വീണ്ടും പറഞ്ഞു. 'എനിക്കിതൊന്നും പരിചയമില്ല!'

'ഓ, ഒരു വലിയ നാണക്കാരി!' കോളർ പിന്മാറി; പക്ഷേ അപ്പോഴേക്കും അയാളെ അലക്കുതൊട്ടിയിൽ നിന്ന് പുറത്തേക്കെടുത്തിട്ടിരുന്നു. എന്നിട്ടയാളെ കഞ്ഞിയിൽ മുക്കി വെയിലത്തിട്ടുണക്കിയിട്ട്‌ ഇസ്തിരിയിടാനായി മേശപ്പുറത്തു വിരിച്ചു; അപ്പോഴാണ്‌ ഇസ്തിരിപ്പെട്ടിയുടെ ചൂടുപിടിച്ചുള്ള വരവ്‌.

'ചേടത്തീ!' കോളർ പറഞ്ഞു, 'ചൂട് സഹിക്കുന്നില്ലേ! ഞാൻ ഞാനല്ലാതായിപ്പോവുന്നു! എന്റെ ചുളിവുകളൊക്കെ ഇല്ലാതാവുന്നു! നിങ്ങളെന്റെ ചങ്കു തുളയ്ക്കുകയാണല്ലോ!- ഞാൻ നിങ്ങളെ കല്യാണം കഴിച്ചോട്ടെ?'

'ശപ്പൻ!' കോളറിനു മേലേകൂടി ധാർഷ്ട്യത്തോടെ നീങ്ങിക്കൊണ്ട്‌ ഇസ്തിരിപ്പെട്ടി പറഞ്ഞു. വാഗൺ വലിച്ചുകൊണ്ടുവരാൻ യാർഡിലേക്കു പോകുന്ന ആവിയെഞ്ചിനാണു താനെന്നായിരുന്നു അതിന്റെ ഭാവം.

'ശപ്പൻ!' അതു പറഞ്ഞു.

കോളറിന്റെ അറ്റം ഒന്നു ചുളിഞ്ഞിരുന്നു; അതു വെട്ടിശരിയാക്കാനായി അപ്പോൾ കത്രികയെത്തി.

'ഹൊ!' കോളർ അതിനു നേരെ തിരിഞ്ഞു. 'നിങ്ങളൊരൊന്നാന്തരം നൃത്തക്കാരി തന്നെ! എന്റമ്മേ, ആ കാലു പോകുന്ന പോക്കു കണ്ടോ! എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല! ഒരു മനുഷ്യനെക്കൊണ്ടും നടക്കാത്ത കാര്യമാണേയിത്‌!'

'അതൊക്കെ എനിക്കറിയാം!' കത്രിക പറഞ്ഞു.

'നിങ്ങളൊരു പണക്കാരന്റെ ഭാര്യയാകേണ്ടവളാണ്‌!' കോളർ നെടുവീർപ്പിട്ടു. 'എനിക്കാകെയുള്ളത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനും ഒരു തൂവാലയും ഒരു ചീർപ്പും മാത്രം! ഞാനൊരു പണക്കാരനായിരുന്നെങ്കിൽ!'

'അയാൾ കല്യാണമാലോചിക്കാൻ വരികയാണ്‌!' അരിശം വന്നുകൊണ്ട്‌ കത്രിക പറഞ്ഞു; നല്ലൊരു വെട്ടു കൊടുത്ത്‌ അവൾ കോളറിനെ മാറ്റിയിട്ടു.

'ഇനി ചീർപ്പിനെ കല്യാണമാലോചിക്കുക തന്നെ!' കോളർ പറഞ്ഞു. 'നീയീ പല്ലൊന്നും പോകാതെ വച്ചിരിക്കുന്നതൊരതിശയമാണല്ലോ, കൊച്ചേ! കല്യാണത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലേ?'

'ഞാനും തൂവാലയുമായിട്ട്‌ നിശ്ചയം കഴിഞ്ഞല്ലോ!' ചീർപ്പു പറഞ്ഞു.

'നിശ്ചയവും കഴിഞ്ഞു!' കോളറിനു നിരാശയായി. ഇനി കല്യാണമാലോചിക്കാൻ ചെന്നിട്ടെന്തു കാര്യം? അതിനാൽ അയാൾക്കു കല്യാണാലോചന തന്നെ വെറുത്തു.

അങ്ങനെ കാലം കുറേ കടന്നുപോയി. കോളർ പേപ്പർമില്ലിലെ ഒരു പെട്ടിയിൽച്ചെന്നു വീണു. പഴന്തുണികൾ ഒരു വിരുന്നു നടത്തുകയായിരുന്നു; നേർത്ത തുണികൾക്ക്‌ അവരുടെ വക ഒരു വിരുന്ന്; പരുക്കൻ തുണികൾക്ക്‌ അവരുടെ വക വേറെ; അങ്ങനെയാകാതെ തരമില്ലല്ലോ. എല്ലാവർക്കും ഒരുപാടു പറയാനുണ്ടായിരുന്നു; പക്ഷേ ഏറ്റവുമധികം പറയാനുണ്ടായിരുന്നത്‌ നമ്മുടെ കോളറിനായിരുന്നു- അയാൾ ശരിക്കുമൊരു വീമ്പുപറച്ചിലുകാരനായിരുന്നല്ലോ!

'എനിക്കെത്ര കാമുകിമാരുണ്ടായിരുന്നെന്നോ!' കോളർ പറഞ്ഞു. 'ഒരു നിമിഷം സ്വൈരം കിട്ടണ്ടേ! അതെങ്ങനാ, ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനായിരുന്നില്ലേ-അതും കഞ്ഞിമുക്കിയത്‌! എനിക്കൊരു തൂവാലയും ചീർപ്പുമുണ്ടായിരുന്നു, രണ്ടും ഞാൻ ഉപയോഗിച്ചിട്ടുമില്ലേ! നിങ്ങൾ എന്നെ അന്നൊന്നു കാണണമായിരുന്നു! എന്റെ ആദ്യത്തെ കാമുകിയെ ജീവിതത്തിൽ എനിക്കു മറക്കാൻ പറ്റില്ല! അവളൊരു അരപ്പട്ടയായിരുന്നു- എത്ര ലോലയും മൃദുലയുമായിരുന്നു അവൾ! എനിക്കു വേണ്ടി അവളൊരു വെള്ളത്തൊട്ടിയിൽച്ചെന്നു ചാടി! പിന്നെയൊരു വിധവയുണ്ടായിരുന്നു, ആകെ ചുട്ടുപഴുത്ത്‌-പക്ഷേ ഞാൻ അവരെ ഗൗനിക്കാൻ പോയില്ല; അവരങ്ങനെ നിന്നു തണുത്തുകറുത്തുപോയി! ഒരു നൃത്തക്കാരിയൊരുത്തിയുണ്ടായിരുന്നു- അവൾ തന്നിട്ടുപോയതാണ്‌ ഈ മുറിവ്‌. അവളൊരു മെരുങ്ങാത്ത ജാതിയായിരുന്നു! പക്ഷേ ഇപ്പോഴും എന്റെ നെഞ്ചു നീറുന്നത്‌ വെള്ളത്തൊട്ടിയിൽച്ചെന്നു ചാടിയ ആ അരപ്പട്ടയെ ഓർത്തിട്ടാണേ. എനിക്കു വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാനൊരു വെള്ളക്കടലാസ്സാകേണ്ട കാലമായി.'

അതങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു- പഴന്തുണികളൊക്കെ വെള്ളക്കടലാസ്സായി മാറി. പക്ഷേ നമ്മുടെ കോളറോ, നാം ഇപ്പോള്‍  വായിക്കുന്ന അതേ കടലാസ്സായിട്ടാണു മാറിയത്‌. അത്രയ്ക്കായിരുന്നു താനാകാത്തതും തനിക്കാകാത്തതുമായതിനെക്കുറിച്ച്‌ അയാളുടെ വീമ്പടിക്കൽ. നമുക്കിതോർമ്മയിൽ വേണം, നമ്മുടെ ഗതിയും അതുപോലാകാതിരിക്കണമെങ്കിൽ. നമ്മളും ഒരുനാൾ ഒരു പഴന്തുണിപ്പെട്ടിയിലൊടുങ്ങി വെള്ളക്കടലാസ്സായി മാറില്ലയെന്ന് ആരുകണ്ടു? എന്നിട്ട്‌ നമ്മുടെ സകലരഹസ്യങ്ങളുമുൾപ്പെടെ നമ്മുടെ ജീവിതകഥ അതിൽ അച്ചടിച്ചുവരികയും നാം തന്നെ അതു പറഞ്ഞുനടക്കേണ്ടിവരികയും ചെയ്യുക- ആ കോളറിനെപ്പോലെ!

(1848)

shirt-collar-04

The False Collar

There was once a fine gentleman, all of whose moveables were a boot-jack and a hair-comb: but he had the finest false collars in the world; and it is about one of these collars that we are now to hear a story.
It was so old, that it began to think of marriage; and it happened that it came to be washed in company with a garter.
"Nay!" said the collar. "I never did see anything so slender and so fine, so soft and so neat. May I not ask your name?"
"That I shall not tell you!" said the garter.
"Where do you live?" asked the collar.
But the garter was so bashful, so modest, and thought it was a strange question to answer.
"You are certainly a girdle," said the collar; "that is to say an inside girdle. I see well that you are both for use and ornament, my dear young lady."
"I will thank you not to speak to me," said the garter. "I think I have not given the least occasion for it."
"Yes! When one is as handsome as you," said the collar, "that is occasion enough."
"Don't come so near me, I beg of you!" said the garter. "You look so much like those men-folks."
"I am also a fine gentleman," said the collar. "I have a bootjack and a hair-comb."
But that was not true, for it was his master who had them: but he boasted.
"Don't come so near me," said the garter: "I am not accustomed to it."
"Prude!" exclaimed the collar; and then it was taken out of the washing-tub. It was starched, hung over the back of a chair in the sunshine, and was then laid on the ironing-blanket; then came the warm box-iron. "Dear lady!" said the collar. "Dear widow-lady! I feel quite hot. I am quite changed. I begin to unfold myself. You will burn a hole in me. Oh! I offer you my hand."
"Rag!" said the box-iron; and went proudly over the collar: for she fancied she was a steam-engine, that would go on the railroad and draw the waggons. "Rag!" said the box-iron.
The collar was a little jagged at the edge, and so came the long scissors to cut off the jagged part. "Oh!" said the collar. "You are certainly the first opera dancer. How well you can stretch your legs out! It is the most graceful performance I have ever seen. No one can imitate you."
"I know it," said the scissors.
"You deserve to be a baroness," said the collar. "All that I have, is, a fine gentleman, a boot-jack, and a hair-comb. If I only had the barony!"
"Do you seek my hand?" said the scissors; for she was angry; and without more ado, she cut him, and then he was condemned.
"I shall now be obliged to ask the hair-comb. It is surprising how well you preserve your teeth, Miss," said the collar. "Have you never thought of being betrothed?"
"Yes, of course! you may be sure of that," said the hair-comb. "I am betrothed--to the boot-jack!"
"Betrothed!" exclaimed the collar. Now there was no other to court, and so he despised it.
A long time passed away, then the collar came into the rag chest at the paper mill; there was a large company of rags, the fine by themselves, and the coarse by themselves, just as it should be. They all had much to say, but the collar the most; for he was a real boaster.
"I have had such an immense number of sweethearts!" said the collar. "I could not be in peace! It is true, I was always a fine starched-up gentleman! I had both a boot-jack and a hair-comb, which I never used! You should have seen me then, you should have seen me when I lay down! I shall never forget my first love--she was a girdle, so fine, so soft, and so charming, she threw herself into a tub of water for my sake! There was also a widow, who became glowing hot, but I left her standing till she got black again; there was also the first opera dancer, she gave me that cut which I now go with, she was so ferocious! My own hair-comb was in love with me, she lost all her teeth from the heart-ache; yes, I have lived to see much of that sort of thing; but I am extremely sorry for the garter--I mean the girdle--that went into the water-tub. I have much on my conscience, I want to become white paper!"
And it became so, all the rags were turned into white paper; but the collar came to be just this very piece of white paper we here see, and on which the story is printed; and that was because it boasted so terribly afterwards of what had never happened to it. It would be well for us to beware, that we may not act in a similar manner, for we can never know if we may not, in the course of time, also come into the rag chest, and be made into white paper, and then have our whole life's history printed on it, even the most secret, and be obliged to run about and tell it ourselves, just like this collar.