2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

മോപ്പസാങ്ങ് - ഒരു കുടുംബം


index


ഞാൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ്‌ അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ്‌ നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ചിന്തകൾ നാം കണ്ടെടുക്കുന്നതും.


കൊല്ലങ്ങളായി ഞങ്ങൾ പിരിഞ്ഞിട്ടില്ലെന്നു തന്നെ പറയാം: ഞങ്ങൾ ജീവിച്ചതും യാത്ര ചെയ്തതും ചിന്തിച്ചതും സ്വപ്നം കണ്ടതും ഒരുമിച്ചായിരുന്നു, ഒരേ കാര്യങ്ങൾ ഒരേ ഇഷ്ടത്തോടെ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു, ഒരേ പുസ്തകങ്ങളെ ഞങ്ങൾ ശ്ലാഘിച്ചിരുന്നു, ഒരേ അനുഭൂതികൾ കൊണ്ട് ഞങ്ങൾ ത്രസിച്ചിരുന്നു, മിക്കപ്പോഴും ഒരേ വ്യക്തികളെ, ഒരു നോട്ടം കൈമാറിക്കൊണ്ടു തന്നെ ഞങ്ങൾക്കു പൂർണ്ണമായും മനസ്സിലായിരുന്ന വ്യക്തികളെ, ഞങ്ങൾ കളിയാക്കി ചിരിച്ചിരുന്നു.


അങ്ങനെയിരിക്കെ അയാൾ വിവാഹം കഴിച്ചു- ഒരു ഭർത്താവിനെ തേടി പാരീസിൽ വന്ന നാട്ടുമ്പുറത്തുകാരി ഒരു കൊച്ചുപെണ്ണിനെ അപ്രതീക്ഷിതമായി അയാൾ വിവാഹം ചെയ്തു.


തണ്ടും തടിയുമില്ലാത്ത, ചോര വാർന്നുപോയ പോലെ വിളറിയ, ബലം കെട്ട കൈകൾ തൂങ്ങിക്കിടക്കുന്ന, കണ്ണുകൾ വിദൂരതയിലെങ്ങോ പോയിത്തങ്ങുന്ന, ഒച്ച പൊള്ളയായ ആ കൊച്ചുപെണ്ണ്‌ എങ്ങനെ ആ ബുദ്ധിമാനും സമർത്ഥനുമായ ചെറുപ്പക്കാരനെ തട്ടിയെടുത്തു? ഈ തരം സംഗതികൾ ആർക്കെങ്കിലും മനസ്സിലാകുമോ? നിസ്സംശയമായും നല്ലവളും ഹൃദയാലുവും വിശ്വസ്തയുമായ ഒരു പെണ്ണിന്റെ കൈകളിൽ നിന്നു കിട്ടുന്ന സന്തോഷത്തിലാവാം അയാൾ പ്രതീക്ഷ വയ്ച്ചത്- സരളവും അകലുഷവും ചിരസ്ഥായിയുമായ സന്തോഷം. മുടി നേർത്ത ആ സ്കൂൾകുട്ടിയുടെ തെളിഞ്ഞ നോട്ടത്തിൽ അയാൾ അതെല്ലാം കണ്ടിരിക്കണം.


എന്നാൽ അയാൾ സ്വപ്നം കണ്ടിട്ടുപോലുമില്ല, ഊർജ്ജസ്വലനും സിരകളിൽ ചോര തുടിക്കുന്നവനുമായ ഒരു പുരുഷന്‌ വിരസമായ സാധാരണജീവിതത്തിന്റെ മൂഢയാഥാർത്ഥ്യം പിടി കിട്ടിക്കഴിഞ്ഞാൽ എത്ര വേഗമാണ്‌ വായിൽ കയ്പു നിറയുന്നതെന്ന്; അങ്ങനെയല്ലാതാവണമെങ്കിൽ വിശദാംശങ്ങളോട് തീരെ ഉദാസീനനായ മൃഗതുല്യമായ ജന്മമായിരിക്കണം അയാൾ.


വീണ്ടും തമ്മിൽ കാണുമ്പോൾ അയാൾ എങ്ങനെയുണ്ടാവും? ഇപ്പോഴും അതേ ഓജസ്സോടെ, നർമ്മത്തോടെ, ഉത്സാഹത്തോടെ ആയിരിക്കുമോ അതോ നാട്ടുമ്പുറജീവിതത്തിന്റെ ഫലമായുണ്ടായ മാനസികജാഡ്യത്തോടെയോ? പതിനഞ്ചു കൊല്ലം കൊണ്ട് ഒരു മനുഷ്യന്‌ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിക്കൂടാ!


ട്രെയിൻ ഒരു ചെറിയ സ്റ്റേഷനിൽ നിന്നു; ഞാൻ പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ തടിച്ച, വളരെ തടിച്ച ഒരാൾ, ചുവന്ന കവിളും കുടവയറുമായി ഒരാൾ, രണ്ടു കൈയും നീട്ടി എന്റെ നേർക്കോടി വന്നു: “ജോർജ്ജേ!”


ഞാൻ അയാളെ ആലിംഗനം ചെയ്തുവെങ്കിലും എനിക്ക് ആളെ മനസ്സിലായിക്കഴിഞ്ഞിരുന്നില്ല; പിന്നെ ഒരാശ്ചര്യത്തോടെ ഞാൻ പറഞ്ഞു: “കർത്താവേ! താൻ ഒട്ടും മെലിഞ്ഞിട്ടില്ലല്ലോ!”


ഒരു ചിരിയോടെ അയാൾ പറഞ്ഞു: “പിന്നെ താനെന്താണു പ്രതീക്ഷിച്ചത്? നല്ല ജീവിതം, നല്ല ഭക്ഷണം, നല്ല ഉറക്കം! തീറ്റയും ഉറക്കവും, അതാണെന്റെ ജീവിതം.”


ഞാൻ അയാളെ സൂക്ഷിച്ചു നോക്കി; ഒരിക്കൽ എനിക്കു പ്രിയപ്പെട്ടതായിരുന്ന പലതും ആ പരന്ന മുഖത്തു കാണാനുണ്ടോയെന്നു നോക്കുകയായിരുന്നു ഞാൻ. അയാളുടെ കണ്ണുകൾക്കു മാത്രം ഒരു മാറ്റവും വന്നിട്ടില്ല; പക്ഷേ ആ പഴയ നോട്ടം ഞാൻ അവയിൽ കണ്ടില്ല. ഞാൻ മനസ്സിൽ പറഞ്ഞു: “മനസ്സിലുള്ളതാണ്‌ നോട്ടത്തിലുള്ളതെങ്കിൽ ആ തലയ്ക്കുള്ളിലുള്ള ചിന്തകൾ ആ പഴയ ചിന്തകളല്ല- എനിക്കത്രമേൽ പരിചിതമായ ആ ചിന്തകൾ.”
എന്നാല്ക്കൂടി അയാളുടെ കണ്ണുകളിൽ തെളിച്ചമുണ്ടായിരുന്നു, സന്തോഷവും സൗഹൃദവും ഉണ്ടായിരുന്നു; അതേ സമയം മനസ്സിനെക്കുറിച്ച് വാക്കുകളെക്കാൾ നന്നായി പറയാനറിയുന്ന ആ തെളിഞ്ഞ ധിഷണ ഞാൻ അവയിൽ കണ്ടതുമില്ല.


“ഇതാ, എന്റെ മൂത്ത രണ്ടു കുട്ടികൾ.” യുവതി എന്നുതന്നെ പറയാവുന്ന പതിന്നാലു വയസ്സുള്ള ഒരു പെൺകുട്ടിയും ഹൈസ്കൂൾ വേഷം ധരിച്ച ഒരു പതിമൂന്നു  വയസ്സുകാരനും മടിച്ചുമടിച്ച് മുന്നിലേക്കു കയറിനിന്നു. ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു: “ഇവർ തന്റെ തന്നെയാണോ?”


“ഒരു സംശയവുമില്ല,” ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.


“ആകെ എത്രപേരുണ്ട്?”


“അഞ്ച്! മൂന്നെണ്ണം വീട്ടിലുണ്ട്.”


അയാൾ അതു പറഞ്ഞത് അഭിമാനത്തോടെയും സംതൃപ്തിയോടെയും എന്തോ പിടിച്ചടക്കിയ മട്ടിലുമായിരുന്നു; തന്റെ നാട്ടുമ്പുറവസതിയിൽ ദാമ്പത്യസുഖങ്ങളിൽ രമിച്ചുകൊണ്ട് രാത്രികൾ കഴിക്കുന്ന ആ മനുഷ്യനോട്, സ്വന്തം വർഗ്ഗത്തിന്റെ ആ വെറും പുനരുല്പാദകനോട് എന്തോ ഒരവജ്ഞ കലർന്ന കടുത്ത സഹതാപമാണ്‌ എനിക്കു തോന്നിയത്.


ഞാൻ ഒരു വണ്ടിയിൽ കയറി; അയാൾ തന്നെയാണ്‌ അതോടിച്ചത്. ഞങ്ങൾ ഒരു ചെറിയ ടൗണിലൂടെ കടന്നുപോയി; വിരസവും ഉറക്കം തൂങ്ങുന്നതും ചില നായ്ക്കളും രണ്ടോ മൂന്നോ വീട്ടുവേലക്കാരികളുമല്ലാതെ മറ്റൊന്നിനും ചലനമില്ലെന്നു തോന്നിക്കുന്നതുമായ ഒരു ടൗൺ. ചില കടക്കാർ സിമോങ്ങിനെ നോക്കി കൈ കാണിച്ചിരുന്നു; സിമോങ്ങ് തിരിച്ചു കൈ വീശിയിട്ട് അയാളുടെ പേര്‌ എന്നോടു പറയും- അവിടെയുള്ളവരെയെല്ലാം തനിക്കു വ്യക്തിപരമായി അറിയാം എന്ന് എന്നെ കാണിക്കാൻ വേണ്ടിയാണ്‌ എന്നതിൽ സംശയമില്ല. അടുത്ത പ്രാദേശികതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ അയാൾ ആലോചിക്കുന്നുണ്ടാവും എന്ന് എനിക്കു തോന്നി; ഒരു പ്രാദേശികജീവിതത്തിൽ സ്വയം കുഴിച്ചുമൂടിയവരുടെയൊക്കെ ഒരു സ്വപ്നമാണത്.


അധികം വൈകാതെ ഞങ്ങൾ ടൗണിൽ നിന്നു പുറത്തു കടന്നു; ഒരുദ്യാനത്തിന്റെ നാട്യങ്ങൾ ചിലതു കാണിച്ചിരുന്ന ഒരു തോട്ടത്തിനുള്ളിലൂടെ വണ്ടി ഒരു വീട്ടിനു മുന്നിൽ ചെന്നുനിന്നു.


“ഇതാണെന്റെ മാളം,” ഒരഭിനന്ദനം പ്രതീക്ഷിച്ചുകൊണ്ടെന്നപോലെ സിമോൺ പറഞ്ഞു; വീട് നന്നായിട്ടുണ്ടെന്ന് ഞാൻ മറുപടിയായി പറയുകയും ചെയ്തു.


നടക്കല്ലിൽ ഒരു സ്ത്രീ പ്രത്യക്ഷയായി, ഒരതിഥിയെ സ്വീകരിക്കാനുള്ള വേഷധാരണത്തോടെ, ഒരതിഥിയെ സ്വീകരിക്കാനുള്ള കേശധാരണത്തോടെ, ഒരതിഥിയെ സ്വീകരിക്കാൻ ഉരുക്കഴിച്ചുപഠിച്ച വാക്കുകളോടെ. പതിനഞ്ചു കൊല്ലം മുമ്പ് പള്ളിയിൽ വച്ചു ഞാൻ കണ്ട ആ വിളർച്ചക്കാരി പെൺകുട്ടിയല്ല എന്റെ മുന്നിൽ നില്ക്കുന്നത്; മറിച്ച്, ധാരാളം ഞൊറിവുകളും മടക്കുകളുമുള്ള വേഷത്തിൽ, തടിച്ചുകൊഴുത്ത ഒരു സ്ത്രീ;  പ്രായമേതെന്നു നിങ്ങൾക്കൊരിക്കലും ഉറപ്പിച്ചു പറയാനാവാത്ത തരത്തിൽ പെട്ടവൾ; ബുദ്ധി എന്നതില്ലാത്തവൾ, സ്ത്രീ എന്നു വിളിക്കാൻ വേണ്ടതൊന്നുമില്ലാത്തവൾ. ചുരുക്കിപ്പറഞ്ഞാൽ അവൾ ഒരമ്മയായിരുന്നു, ശരീരം സ്ഥൂലിച്ച, എവിടെയും കാണുന്ന ഒരമ്മ; ഒരു പിടക്കോഴിയുടെ മനുഷ്യരൂപം, പെറ്റുകൂട്ടാനുള്ള പെൺകുതിര, പ്രത്യുല്പാദനത്തിനുള്ള മാംസയന്ത്രം; അതിന്റെ മനസ്സ് എന്തെങ്കിലും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അത് തന്റെ സന്തതികളേയും തന്റെ അടുക്കളബഡ്ജറ്റും മാത്രം.


അവർ എന്നെ സ്വീകരിച്ച് ഒരു ഹാളിലേക്കു കൊണ്ടുപോയി; അവിടെ പൊക്കം അനുസരിച്ച് നിരത്തിനിർത്തിയിരുന്ന മൂന്നു കുട്ടികൾ- മേയർക്കു പരിശോധിക്കാൻ അറ്റൻഷനായി നില്ക്കുന്ന മുനിസിപ്പൽ തൊഴിലാളികളെപ്പോലെ.

“കൊള്ളാമല്ലോ! അപ്പോ വേറെയുമുണ്ടല്ലേ!” ഞാൻ പറഞ്ഞു. സന്തോഷം കൊണ്ട് ചുവന്ന മുഖത്തോടെ അയാൾ ഓരോരുത്തരുടെയും പേരു പറഞ്ഞു: “ജീൻ, സോഫി, ഗോൺട്രാൻ.”


സ്വീകരണമുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ഞാൻ കയറിച്ചെന്നപ്പോൾ ഒരു ചാരുകസേരയുടെ ആഴങ്ങളിൽ നിന്ന് ഒരനക്കം കണ്ണിൽ പെട്ടു: ഒരു മനുഷ്യനാണ്‌, വാതം കൊണ്ടു കൈകാലുകൾ മരവിച്ച, പ്രായം ചെന്ന ഒരു മനുഷ്യനാണ്‌. മദാം റഡേവിൻ മുന്നിലേക്കു വന്നു പറഞ്ഞു: “ഇതെന്റെ അപ്പുപ്പനാണ്‌, മോസ്യേ; എമ്പത്തേഴു വയസ്സായി.” എന്നിട്ട് സദാ വിറച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ കാതുകളിലേക്ക് അവർ ഉറക്കെപ്പറഞ്ഞു: “ഇത് സിമോങ്ങിന്റെ ഒരു കൂട്ടുകാരനാണപ്പുപ്പാ.”


വൃദ്ധൻ എനിക്ക് ‘ഗുഡ് ഡേ’ പറയാൻ ശ്രമിച്ചു; എന്നിട്ട് “ഔ, ഔ, ഔ.” എന്നു  സ്വയം പിറുപിറുത്തുകൊണ്ട് എന്നെ നോക്കി കൈയാട്ടി.


അയാളുടെ സന്മനസ്സിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഒരു കസേരയിൽ ഇരുന്നു.


സിമോങ്ങ് അപ്പോഴാണ്‌ കയറിവന്നത്; അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു: “ആഹാ! അപ്പുപ്പന്റെ പരിചയക്കാരനുമായോ!എന്തു വിലപിടിച്ച സമ്പാദ്യമാണെന്നോ, ഈ കിഴവൻ! കുട്ടികൾക്കു ചിരിക്കാൻ വേറൊന്നും വേണ്ട. ഓരോ ഭക്ഷണനേരത്തും ആർത്തി കണ്ടാൽ ഇപ്പോൾ ചാവുമെന്നു തോന്നും. തന്റെ ഇഷ്ടം പോലെ കഴിക്കാൻ പറ്റിയിരുന്നെങ്കിൽ ഇദ്ദേഹം എന്തൊക്കെ കഴിക്കുമായിരുന്നില്ല! ഒക്കെ തനിക്കും കാണാം. പെൺപിള്ളേരെ നോക്കുന്ന പോലെയാണ്‌ കക്ഷി അവിടിരിക്കുന്ന ആ മധുരപലഹാരങ്ങളെ നോക്കുന്നത്! ഇതുപോലൊരു തമാശ തനിക്കു കാണാൻ കിട്ടില്ല.“


പിന്നെ ഡിന്നറിനു വേഷം മാറ്റാനായി അയാൾ എന്നെ എന്റെ മുറിയിലേക്കാനയിച്ചു. പിന്നിൽ ഒരു കലപില കേട്ടു ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കുട്ടികളും അച്ഛന്റെ പിന്നാലെ എന്നെ പിന്തുടരുകയാണ്‌- അവർ എന്നോടു ബഹുമാനം കാണിക്കുകയാണ്‌, സംശയമില്ല!


എന്റെ മുറിയുടെ ജനാലകൾ തുറക്കുന്നത് ഒരു സമതലപ്രദേശത്തേക്കാണ്‌, അന്തമില്ലാത്തതെന്നു തോന്നുന്ന വെറുമൊരു പരപ്പ്, പുല്ലിന്റെയും ഗോതമ്പിന്റെയും ഓട്സിന്റെയും ഒരു കടൽ, ഒരു മരക്കൂട്ടമോ ഒരു കുന്നോ എവിടെയുമില്ല; ആ വീട്ടിനുള്ളിൽ അവർ നയിക്കുന്ന ജീവിതത്തിന്റെ ഹൃദയസ്പർശിയും വിഷാദപൂർണ്ണവുമായ ചിത്രമാണതെന്ന് എനിക്കു തോന്നി.


ഒരു മണി മുഴങ്ങി; അത് ഡിന്നറിനുള്ളതാണ്‌; ഞാൻ താഴേക്കു ചെന്നു. മദാം റവേഡിൻ ഔപചാരികമായ ഒരു ചേഷ്ടയോടെ എന്റെ കൈ പിടിച്ച് ഭക്ഷണമുറിയിലേക്കാനയിച്ചു. ഒരു വേലക്കാരൻ വൃദ്ധന്റെ ചക്രക്കസേര മുറിയിലേക്ക് ഉരുട്ടിക്കൊണ്ടു വന്നു; വിറയ്ക്കുന്ന കഴുത്തു തിരിച്ച് ഓരോ പാത്രത്തിലും നോക്കിനോക്കി ഒടുവിൽ മധുരമിരിക്കുന്ന പാത്രമെത്തിയപ്പോൾ ആർത്തിയും ജിജ്ഞാസയും അയാൾക്കടക്കാനായില്ല.


സിമോങ്ങ് കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടു പറഞ്ഞു: ”തനിക്കു നല്ല രസമായിരിക്കും.“ തങ്ങളുടെ ആർത്തിക്കാരൻ അപ്പുപ്പന്റെ കാഴ്ച എനിക്കു നല്ലൊരു വിരുന്നായിട്ടാണ്‌ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്ന് കുട്ടികൾക്കെല്ലാം മനസ്സിലായിരിക്കുന്നു; അതിനാൽ അവരും ചിരിക്കാൻ തുടങ്ങി. അവരുടെ അമ്മ ഒരു പുഞ്ചിരിയോടെ തോളൊന്നു വെട്ടിച്ചതേയുള്ളു. സിമോങ്ങ് കൈ രണ്ടും ഒരു കോളാമ്പി പോലെ വായക്കു മുന്നിൽ പിടിച്ചുകൊണ്ട് വൃദ്ധനെ നോക്കി ഉറക്കെപ്പറഞ്ഞു: “റൈസ് പുഡ്ഡിംഗാണ്‌ ഇന്നത്തെ സ്പെഷ്യൽ.” അതു കേട്ടതും അപ്പുപ്പന്റെ ജര വീണ മുഖം ദീപ്തമായി; കുളിരു കോരിയ പോലെ അയാൾ ആകെയൊന്നു വിറച്ചു; പറഞ്ഞതു മനസ്സിലായെന്നും ആൾക്കതിഷ്ടപ്പെട്ടു എന്നുമായിരുന്നു അതിനർത്ഥം.


“നോക്കിക്കോണേ!” സിമോങ്ങ് അടക്കത്തിൽ പറഞ്ഞു. അപ്പുപ്പന്‌ സൂപ്പ് അത്ര ഇഷ്ടമായില്ല, ആൾ അതു കഴിക്കാനും വിസമ്മതിച്ചു; പക്ഷേ ആരോഗ്യത്തിന്റെ പേരും പറഞ്ഞ് അയാളെ അതു നിർബ്ബന്ധിച്ചു കഴിപ്പിക്കാൻ നോക്കുകയാണവർ. വേലക്കാരൻ ബലം പിടിച്ച് സ്പൂൺ അയാളുടെ വായിലേക്കു വച്ചു; വൃദ്ധൻ സൂപ്പ് ഉള്ളിൽ ചെല്ലാതിരിക്കാനായി ഊറ്റത്തോടെ ഒരു തുപ്പു കൊടുത്തു; അതൊരു ജലധാര പോലെ മേശപ്പുറത്തും അടുത്തിരിക്കുന്നവരുടെ മേലും തെറിച്ചുവീണു. ആ കാഴ്ച കണ്ട് കുട്ടികൾ കുലുങ്ങിച്ചിരിച്ചു; അവരുടെ അച്ഛനും രസം പിടിച്ചുകൊണ്ട് ചോദിച്ചു: “കിഴവൻ നല്ല തമാശയല്ലേ?”


ഭക്ഷണം കഴിക്കുന്ന നേരമൊക്കെ അവരുടെ ശ്രദ്ധ അയാളിൽ മാത്രമായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ഓരോ വിഭവവും കണ്ണുകൾ കൊണ്ട് അയാൾ വെട്ടിവിഴുങ്ങി; വിറയ്ക്കുന്ന കൈ കൊണ്ട് ഓരോന്നും തന്റെയടുത്തേക്കു വലിച്ചടുപ്പിക്കാൻ ശ്രമിക്കുകയാണയാൾ. അയാളുടെ വിഫലമായ ശ്രമം കാണാനായി അവർ എല്ലാം അയാൾക്കടുത്തേക്കു നീക്കിവച്ചു; വിറച്ചുകൊണ്ടുള്ള ആ എത്തിപ്പിടിക്കൽ, അയാളുടെ കണ്ണുകളുടെ, ചുണ്ടുകളുടെ, മണം പിടിക്കുന്ന മൂക്കിന്റെ ദയനീയമായ അർത്ഥനകൾ. സ്പഷ്ടമാകാത്തതെന്തൊക്കെയോ പിറുപിറുക്കുമ്പോൾ ആർത്തി കൊണ്ട് അയാളുടെ വായിൽ നിന്ന് ഈളുവായ ഒഴുകി. അറയ്ക്കുന്നതും വികൃതവുമായ ആ കാഴ്ച കണ്ട് ആസ്വദിക്കുകയായിരുന്നു കുടുംബമാകെ.


പിന്നെ അവർ അയാളുടെ പാത്രത്തിലേക്ക് അല്പമെന്തോ വച്ചുകൊടുത്തു. പിന്നെയും കിട്ടാനായി പനി പിടിച്ച ഒരാർത്തിയോടെ അയാൾ അതകത്താക്കി. പുഡ്ഡിംഗ് വന്നപ്പോൾ അയാൾ സന്നി പിടിച്ച പോലെ വിറയ്ക്കുകയായിരുന്നു; ആർത്തി കൊണ്ട് അയാൾ ഞരങ്ങി. ഗോണ്ട്റാൻ ഉറക്കെപ്പറഞ്ഞു: “ഇപ്പോൾത്തന്നെ കുറേ കഴിച്ചു; ഇനി ഒന്നും കിട്ടില്ല.” അയാൾക്ക് ഒന്നും കൊടുക്കില്ലെന്ന് അവർ നടിച്ചു. അപ്പോൾ അയാൾ കരയാൻ തുടങ്ങി- അയാൾ വിറച്ചുകൊണ്ട് കരയുമ്പോൾ കുട്ടികൾ ആർത്തുചിരിക്കുകയായിരുന്നു. ഒടുവിൽ പക്ഷേ, അവർ അയാൾക്ക് ഒരല്പം പുഡ്ഡിംഗ് കൊടുത്തു. തമാശ തോന്നിക്കുന്നതും ആർത്തി പിടിച്ചതുമായ ഒരു ശബ്ദത്തോടെയും തൊണ്ടയിൽ ഒതുങ്ങാത്തതൊന്നു വിഴുങ്ങുമ്പോൾ താറാവുകൾ കാണിക്കുന്ന ഒരു കഴുത്തിളക്കത്തോടെയും അയാൾ അതകത്താക്കി. എന്നിട്ട് പിന്നെയും കൊടുക്കാൻ വേണ്ടി തറയിൽ കാലിട്ടു ചവിട്ടാൻ തുടങ്ങി.


ദയനീയവും അപഹാസ്യവുമായ ആ ടാന്റലസ് കാഴ്ച കണ്ട് സഹതാപമിളകിയ ഞാൻ അയാൾക്കു വേണ്ടി വക്കാലത്തു പറഞ്ഞു: “ഒരല്പം കൂടി കൊടുത്തുകൂടേ?”


പക്ഷേ സിമോങ്ങിന്റെ മറുപടി ഇതായിരുന്നു: “അയ്യയ്യോ, പറ്റില്ല ചങ്ങാതീ; ഈ പ്രായത്തിൽ കൂടുതൽ കഴിച്ചാൽ അങ്ങേരു കഷ്ടപ്പെടും.”


ഞാൻ പിന്നെ ഒന്നും മിണ്ടാതെ സിമോങ്ങ് പറഞ്ഞതും മനസ്സിലിട്ടുകൊണ്ടിരുന്നു. എന്തൊരു ധാർമ്മികത! എന്തൊരു യുക്തി! എന്തൊരു ജ്ഞാനം! ഈ പ്രായത്തിൽ! അയാൾക്കു ശേഷിച്ച ഒരേയൊരാഹ്ളാദം അയാളുടെ ആരോഗ്യത്തെ കരുതി നിഷേധിക്കുകയായണത്രെ! അയാളുടെ ആരോഗ്യം! വിറ മാറാത്ത, ബലം കെട്ട ആ പേക്കോലം അതും കൊണ്ടെന്തു ചെയ്യാൻ പോകുന്നു? അവർ അയാളുടെ ജീവിതം സുരക്ഷിതമാക്കുകയാണത്രെ. അയാളുടെ ജീവിതം? എത്ര നാളത്തേക്കുണ്ടത്? പത്ത്, ഇരുപത്, അമ്പത്, അതോ നൂറോ? എന്തിന്‌? അയാൾക്കു വേണ്ടി? അതോ അയാളുടെ ആ ഷണ്ഡമായ ആർത്തി കുറച്ചു നാളത്തേക്കു കൂടി കുടുംബക്കാർക്കൊരു കാഴ്ചയാകട്ടെ എന്നു കരുതിയിട്ടോ?


ഈ ജീവിതത്തിൽ അയാൾക്കിനി ചെയ്യാൻ യാതൊന്നും, യാതൊന്നും ശേഷിക്കുന്നില്ല. ഒരേയൊരാഗ്രഹമേ അയാൾക്കു ബാക്കിയുള്ളു, ഒരേയൊരാനന്ദം; എന്തുകൊണ്ട് അയാൾക്കതു നല്കിക്കൂടാ, അയാൾ മരിക്കും വരെ, മുടക്കമില്ലാതെ?


കുറേ നേരം ചീട്ടു കളിച്ചിരുന്നിട്ട് ഞാൻ മുകളിലത്തെ മുറിയിൽ ചെന്നു കിടന്നു; എന്റെ ഉത്സാഹമൊക്കെ പൊയ്പ്പോയിരുന്നു, എനിക്കു സങ്കടവും തോന്നി. അതെ. ഞാൻ ജനാലയുടെ അടുത്തു ചെന്നിരുന്നു; ദൂരെയെവിടെയോ ഒരു മരത്തിൽ ഒരു കിളിയുടെ മനോഹരമായ കലപില മാത്രം കേൾക്കാനുണ്ട്. അടയിരിക്കുന്ന തന്റെ ഇണയെ ഉറക്കാൻ വേണ്ടി അവൻ ശബ്ദം താഴ്ത്തി പാടുകയാവണം.
ഞാൻ എന്റെ പാവം സുഹൃത്തിന്റെ അഞ്ചു കുട്ടികളെക്കുറിച്ചോർത്തു; ഭംഗി കെട്ട തന്റെ ഭാര്യയുടെ അരികിൽ കൂർക്കം വലിച്ചുറങ്ങുന്ന അയാളെ ഞാൻ മനസ്സിൽ കണ്ടു.



*ടാന്റലസ് - ഗ്രീക്ക് പുരാണകഥാപാത്രം; സ്വന്തം മകനെ അറുത്തു ഭക്ഷണമാക്കി ദേവന്മാർക്കു വിളമ്പിയതിനാൽ നിത്യശിക്ഷക്കു വിധേയനായി. ഒരു തടാകത്തിൽ മധുരഫലങ്ങൾ നിറഞ്ഞ ഒരു മരത്തിനു ചുവട്ടിൽ അയാൾ നില്ക്കുന്നു; തൊട്ടടുത്തു തൂങ്ങിക്കിടക്കുന്ന ഒരു പഴത്തിൽ കടിക്കാൻ കഴുത്തു നീട്ടുമ്പോഴേക്കും അതുയർന്നുപോകുന്നു; ചുവട്ടിൽ താൻ ചവിട്ടിനില്ക്കുന്ന തടാകത്തിൽ നിന്ന് ഒരു കവിൾ മോന്താൻ തല താഴ്ത്തുമ്പോഴേക്കും വെള്ളം വലിഞ്ഞുകളയുന്നു.


A Family

by Guy de Maupassant (1850-1893)


I was to see my old friend, Simon Radevin, of whom I had lost sight for fifteen years. At one time he was my most intimate friend, the friend who knows one's thoughts, with whom one passes long, quiet, happy evenings, to whom one tells one's secret love affairs, and who seems to draw out those rare, ingenious, delicate thoughts born of that sympathy that gives a sense of repose.

For years we had scarcely been separated; we had lived, travelled, thought and dreamed together; had liked the same things, had admired the same books, understood the same authors, trembled with the same sensations, and very often laughed at the same individuals, whom we understood completely by merely exchanging a glance.

Then he married. He married, quite suddenly, a little girl from the provinces, who had come to Paris in search of a husband. How in the world could that little thin, insipidly fair girl, with her weak hands, her light, vacant eyes, and her clear, silly voice, who was exactly like a hundred thousand marriageable dolls, have picked up that intelligent, clever young fellow? Can any one understand these things? No doubt he had hoped for happiness, simple, quiet and long-enduring happiness, in the arms of a good, tender and faithful woman; he had seen all that in the transparent looks of that schoolgirl with light hair.

He had not dreamed of the fact that an active, living and vibrating man grows weary of everything as soon as he understands the stupid reality, unless, indeed, he becomes so brutalized that he understands nothing whatever.

What would he be like when I met him again? Still lively, witty, light- hearted and enthusiastic, or in a state of mental torpor induced by provincial life? A man may change greatly in the course of fifteen years!

The train stopped at a small station, and as I got out of the carriage, a stout, a very stout man with red cheeks and a big stomach rushed up to me with open arms, exclaiming: "George!" I embraced him, but I had not recognized him, and then I said, in astonishment: "By Jove! You have not grown thin!" And he replied with a laugh:

"What did you expect? Good living, a good table and good nights! Eating and sleeping, that is my existence!"

I looked at him closely, trying to discover in that broad face the features I held so dear. His eyes alone had not changed, but I no longer saw the same expression in them, and I said to myself: "If the expression be the reflection of the mind, the thoughts in that head are not what they used to be formerly; those thoughts which I knew so well."

Yet his eyes were bright, full of happiness and friendship, but they had not that clear, intelligent expression which shows as much as words the brightness of the intellect. Suddenly he said:

"Here are my two eldest children." A girl of fourteen, who was almost a woman, and a boy of thirteen, in the dress of a boy from a Lycee, came forward in a hesitating and awkward manner, and I said in a low voice: "Are they yours?" "Of course they are," he replied, laughing. "How many have you?" "Five! There are three more at home."

He said this in a proud, self-satisfied, almost triumphant manner, and I felt profound pity, mingled with a feeling of vague contempt, for this vainglorious and simple reproducer of his species.

I got into a carriage which he drove himself, and we set off through the town, a dull, sleepy, gloomy town where nothing was moving in the streets except a few dogs and two or three maidservants. Here and there a shopkeeper, standing at his door, took off his hat, and Simon returned his salute and told me the man's name; no doubt to show me that he knew all the inhabitants personally, and the thought struck me that he was thinking of becoming a candidate for the Chamber of Deputies, that dream of all those who bury themselves in the provinces.

We were soon out of the town, and the carriage turned into a garden that was an imitation of a park, and stopped in front of a turreted house, which tried to look like a chateau.

"That is my den," said Simon, so that I might compliment him on it. "It is charming," I replied.

A lady appeared on the steps, dressed for company, and with company phrases all ready prepared. She was no longer the light-haired, insipid girl I had seen in church fifteen years previously, but a stout lady in curls and flounces, one of those ladies of uncertain age, without intellect, without any of those things that go to make a woman. In short, she was a mother, a stout, commonplace mother, a human breeding machine which procreates without any other preoccupation but her children and her cook-book.

She welcomed me, and I went into the hall, where three children, ranged according to their height, seemed set out for review, like firemen before a mayor, and I said: "Ah! ah! so there are the others?" Simon, radiant with pleasure, introduced them: "Jean, Sophie and Gontran."

The door of the drawing-room was open. I went in, and in the depths of an easy-chair, I saw something trembling, a man, an old, paralyzed man. Madame Radevin came forward and said: "This is my grandfather, monsieur; he is eighty-seven." And then she shouted into the shaking old man's ears: "This is a friend of Simon's, papa." The old gentleman tried to say "good-day" to me, and he muttered: "Oua, oua, oua," and waved his hand, and I took a seat saying: "You are very kind, monsieur."

Simon had just come in, and he said with a laugh: "So! You have made grandpapa's acquaintance. He is a treasure, that old man; he is the delight of the children. But he is so greedy that he almost kills himself at every meal; you have no idea what he would eat if he were allowed to do as he pleased. But you will see, you will see. He looks at all the sweets as if they were so many girls. You never saw anything so funny; you will see presently."

I was then shown to my room, to change my dress for dinner, and hearing a great clatter behind me on the stairs, I turned round and saw that all the children were following me behind their father; to do me honor, no doubt.

My windows looked out across a dreary, interminable plain, an ocean of grass, of wheat and of oats, without a clump of trees or any rising ground, a striking and melancholy picture of the life which they must be leading in that house.

A bell rang; it was for dinner, and I went downstairs. Madame Radevin took my arm in a ceremonious manner, and we passed into the dining-room. A footman wheeled in the old man in his armchair. He gave a greedy and curious look at the dessert, as he turned his shaking head with difficulty from one dish to the other.

Simon rubbed his hands: "You will be amused," he said; and all the children understanding that I was going to be indulged with the sight of their greedy grandfather, began to laugh, while their mother merely smiled and shrugged her shoulders, and Simon, making a speaking trumpet of his hands, shouted at the old man: "This evening there is sweet creamed rice!" The wrinkled face of the grandfather brightened, and he trembled more violently, from head to foot, showing that he had understood and was very pleased. The dinner began.

"Just look!" Simon whispered. The old man did not like the soup, and refused to eat it; but he was obliged to do it for the good of his health, and the footman forced the spoon into his mouth, while the old man blew so energetically, so as not to swallow the soup, that it was scattered like a spray all over the table and over his neighbors. The children writhed with laughter at the spectacle, while their father, who was also amused, said: "Is not the old man comical?"

During the whole meal they were taken up solely with him. He devoured the dishes on the table with his eyes, and tried to seize them and pull them over to him with his trembling hands. They put them almost within his reach, to see his useless efforts, his trembling clutches at them, the piteous appeal of his whole nature, of his eyes, of his mouth and of his nose as he smelt them, and he slobbered on his table napkin with eagerness, while uttering inarticulate grunts. And the whole family was highly amused at this horrible and grotesque scene.

Then they put a tiny morsel on his plate, and he ate with feverish gluttony, in order to get something more as soon as possible, and when the sweetened rice was brought in, he nearly had a fit, and groaned with greediness, and Gontran called out to him:

"You have eaten too much already; you can have no more." And they pretended not to give him any. Then he began to cry; he cried and trembled more violently than ever, while all the children laughed. At last, however, they gave him his helping, a very small piece; and as he ate the first mouthful, he made a comical noise in his throat, and a movement with his neck as ducks do when they swallow too large a morsel, and when he had swallowed it, he began to stamp his feet, so as to get more.

I was seized with pity for this saddening and ridiculous Tantalus, and interposed on his behalf:

"Come, give him a little more rice!" But Simon replied: "Oh! no, my dear fellow, if he were to eat too much, it would harm him, at his age."

I held my tongue, and thought over those words. Oh, ethics! Oh, logic! Oh, wisdom! At his age! So they deprived him of his only remaining pleasure out of regard for his health! His health! What would he do with it, inert and trembling wreck that he was? They were taking care of his life, so they said. His life? How many days? Ten, twenty, fifty, or a hundred? Why? For his own sake? Or to preserve for some time longer the spectacle of his impotent greediness in the family.

There was nothing left for him to do in this life, nothing whatever. He had one single wish left, one sole pleasure; why not grant him that last solace until he died?

After we had played cards for a long time, I went up to my room and to bed; I was low-spirited and sad, sad, sad! and I sat at my window. Not a sound could be heard outside but the beautiful warbling of a bird in a tree, somewhere in the distance. No doubt the bird was singing in a low voice during the night, to lull his mate, who was asleep on her eggs. And I thought of my poor friend's five children, and pictured him to myself, snoring by the side of his ugly wife.

മലയാളനാട് വെബ് മാസികയുടെ ആഗസ്റ്റ് ലക്കത്തില്‍ വന്നത്


2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

ഗബ്രിയേല മിസ്ത്രൽ - മറ്റൊരുവള്‍



ഗബ്രിയേല മിസ്ത്രൽ Gabriela Mistral (1889-1957) ചിലിയൻ കവിയും ഡിപ്ലോമാറ്റും വിദ്യാഭ്യാസപ്രവർത്തകയും. ലാറ്റിനമരിക്കയിൽ നിന്ന് ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത് ഇവരാണ്‌.

1889 ഏപ്രിൽ 7ന്‌ ചിലിയിൽ ജനിച്ചു. ശരിക്കുള്ള പേര്‌ ലൂസില്ല ഗൊദോയ് അല്ക്കായഗ Lucila Godoy Alcayaga എന്നാണ്‌. സ്പാനിഷ്, ബാസ്ക്, റെഡ് ഇന്ത്യൻ പൈതൃകം സിരകളിലോടുന്ന മിസ്ത്രൽ വടക്കൻ ചിലിയിലെ ഒരു ഗ്രാമത്തിലാണ്‌ വളർന്നത്. പതിനഞ്ചാമത്തെ വയസ്സിൽത്തന്നെ സ്കൂൾ ടീച്ചറായി. പിന്നീടവർ കോളേജ് പ്രൊഫസ്സറും ചിലിയുടെ സാസ്കാരികമന്ത്രിയും സ്പെയിൻ, പോർട്ടുഗൽ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അംബാസ്സഡറുമായി.

1914ൽ "Sonetos de la muerte"(മരണത്തെക്കുറിച്ചുള്ള ഗീതകങ്ങൾ) എന്ന കൃതിക്ക് ചിലിയിലെ ഒരു സാഹിത്യസമ്മാനം ലഭിക്കുന്നതോടെയാണ്‌ കവി എന്ന നിലയിൽ അവർ ശ്രദ്ധിക്കപ്പെടുന്നത്. ഈ കൃതിയിലാണ്‌ അവർ ഗബ്രിയേല മിസ്ത്രൽ എന്ന തന്റെ തൂലികാനാമം ആദ്യമായി ഉപയോഗിക്കുന്നത്. (തന്റെ പ്രിയപ്പെട്ട കവികളായ Gabriele D’Annunzio, Frédéric Mistral എന്നിവരുടെ പേരുകളിൽ നിന്നാണ്‌ അവർ അത് രൂപപ്പെടുത്തിയതും.) കാമുകന്റെ ആത്മഹത്യയിൽ അവസാനിച്ച ഒരു പ്രണയബന്ധത്തെ തുടർന്ന് അവർ പിന്നെ വിവാഹം കഴിച്ചില്ല. മാതൃവാത്സല്യവും കുഞ്ഞുങ്ങളോടും അധഃസ്ഥിതരോടുമുള്ള സ്നേഹവും അവരുടെ കവിതയിൽ നിത്യപ്രമേയമാകുന്നതും പിന്നീടാണ്‌.



1.  പൈന്മരക്കാടുകൾ


ഈ കാടുകള്‍ വഴി നമുക്കിനിയൊന്നുപോകാം-
മരങ്ങളൊന്നൊന്നായി നിനക്കു മുന്നിലൂടെക്കടന്നുപോകും,
ഇന്നിന്നവയാണവയെന്നു  ഞാൻ ചൊല്ലിത്തരുമ്പോൾ
നിന്നെക്കുനിഞ്ഞു നോക്കുവാനവയ്ക്കു മുട്ടുകൾ മടങ്ങുകയുമില്ല.
രാത്രിയതിന്റെ സന്തതികളെ ഉറക്കിക്കിടത്തുമ്പോൾ
പൈന്മരങ്ങൾ മാത്രം നീണ്ടുനിവർന്നു നിൽക്കും.
പുരാതനരായി, ആഴത്തിൽ വടുക്കളുമായി,
രാത്രിയിൽ വാസനിച്ചിറ്റുന്ന കറയുമായി.
ആകുമെങ്കിലവ നിന്നെപ്പൊക്കിയെടുത്തേനെ,
അകലേക്കകലേക്കു നിന്നെക്കൊണ്ടുപോയേനെ,
കൈകളിൽ നിന്നു കൈകളിലേക്കു നീ പോയേനെ,
ഒരു പിതാവിൽ നിന്നു മറ്റൊരു പിതാവിലേക്കെന്നപോലെ...


2.  വൃത്തത്തിൽ നൃത്തം വയ്ക്കുന്നവർ


നക്ഷത്രങ്ങൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലന്മാർ;
ലോകവുമായി അവർ ഒളിച്ചുകളിയ്ക്കുന്നു.
ഗോതമ്പുകതിരുകൾ, ബാലികമാരുടെ തനുമദ്ധ്യങ്ങൾ;
അവരുലയുന്നു...അവരുലഞ്ഞുകളിയ്ക്കുന്നു.

പുഴകൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലന്മാർ,
കടലും കാറ്റുകളുമായി അവർ കളിയാടുന്നു.
തിരകൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലികമാർ;
അവർ ഭൂമിയെ കൈകളിലേന്തിക്കളിയ്ക്കുന്നു.


3.  നിന്റെ കൈ തരൂ...

നിന്റെ കൈ തരൂ, നിന്റെ സ്നേഹം  തരൂ,
നിന്റെ കൈ തരൂ, നമുക്കൊരുമിച്ചു നൃത്തം വയ്ക്കാം.
നാമൊരുമിച്ചൊരേയൊരു പൂവാകും,
ഒരേകാന്തപുഷ്പം, നാമതു മാത്രം.

ഒരേ വരികൾ പാടും നാം,
ഒരേ ചുവടു വയ്ക്കും നാം,
ഒരു പുൽക്കൊടി പോലുലയും നാം,
ഒരു പുൽക്കൊടി, നാമതു മാത്രം.

നിന്റെ പേരു റോസ, എന്റെ പേരാശ,
നിന്റെ പേരു പക്ഷേ നീ മറക്കും,
മല മേലൊരു നൃത്തമാണു നാമെന്നതിനാൽ,
അതു മാത്രമാണു നാമെന്നതിനാൽ.


4.  നൃത്തം ചെയ്യാത്തവർ


തളർവാതം പിടിച്ച കുട്ടി ചോദിച്ചു,
“ഞാനെങ്ങനെ നൃത്തം ചെയ്യും?”
നിന്റെ ഹൃദയം നൃത്തം ചെയ്യട്ടെ,
ഞങ്ങൾ പറഞ്ഞു.


പിന്നെ ദീനക്കാരനായ കുട്ടി ചോദിച്ചു,
“ഞാനെങ്ങനെ പാട്ടു പാടും?”
നിന്റെ ഹൃദയം പാടട്ടെ,
ഞങ്ങൾ പറഞ്ഞു.


പട്ടുപോയ പാവം മുൾച്ചെടി ചോദിച്ചു,
“ഞാനെങ്ങനെ നൃത്തം ചെയ്യും?”
നിന്റെ ഹൃദയം കാറ്റിൽ പാറട്ടെ,
ഞങ്ങൾ പറഞ്ഞു.


പിന്നെ ദൈവം മുകളിൽ നിന്നു ചോദിച്ചു,
“ഞാനീ നീലിമയിൽ നിന്നെങ്ങനെ താഴെ വരും?”
വരൂ, ഈ വെളിച്ചത്തിൽ ഞങ്ങൾക്കായി നൃത്തം ചെയ്യൂ,
ഞങ്ങൾ പറഞ്ഞു.


താഴ്വരയാകെ നൃത്തത്തിൽ,
ഒരുമിച്ചു സൂര്യവെളിച്ചത്തിൽ.
ഞങ്ങളോടു ചേരാത്തൊരു ഹൃദയമുണ്ടെങ്കിൽ
അതു പൊടിയാവട്ടെ, വെറും മൺപൊടി.


5.  നർത്തകി


നർത്തകിയിപ്പോൾ നൃത്തം വയ്ക്കുന്നത് 
തനിക്കുള്ളതൊക്കെ നഷ്ടപ്പെടുത്തുന്ന നൃത്തം.
തനിക്കുണ്ടായിരുന്നതൊക്കെ
അവള്‍ കൊഴിച്ചുകളയുന്നു,
അച്ഛനമ്മമാർ, കൂടപ്പിറപ്പുകൾ, തോപ്പുകൾ, പാടങ്ങൾ,
തന്റെ പുഴയുടെ മർമ്മരങ്ങൾ, താൻ നടന്ന വഴികൾ,
വീട്ടിൽ കേട്ട കഥകൾ, തന്റെ മുഖം,
തന്റെ പേരും, ബാല്യകാലസ്വപ്നങ്ങളും.
ഒക്കെയുമൂർന്നുപോകട്ടെയെന്നവൾ വയ്ക്കുന്നു,
തന്റെ ചുമലിൽ നിന്ന്, തന്റെ നെഞ്ചിൽ നിന്ന്, തന്റെ ആത്മാവിൽ നിന്ന്.
പകലിന്റെ വിളുമ്പിൽ നിന്നു ചിരിച്ചും കൊണ്ടവളാടുന്നു
ഇല്ലായ്മയുടെ നൃത്തം.
അവൾ പാറ്റിക്കളയുന്നതു ലോകത്തെ,
സ്നേഹിക്കുന്ന, വെറുക്കുന്ന, ചിരിക്കുന്ന, കൊല്ലുന്ന ലോകത്തെ,
ചോരച്ച വീഞ്ഞായി ഞെക്കിപ്പിഴിഞ്ഞ ഭൂമിയെ,
ഉറക്കമില്ലാത്ത ധൂർത്തുകളുടെ രാത്രിയെ,
ഉറങ്ങാനിടമില്ലാത്തവരുടെ നോവുകളെ.
ഊരും പേരുമില്ലാതെ, ഒന്നിനോടും,
തന്നോടുപോലും ബന്ധമില്ലാതെ,
അവളാത്മസമർപ്പണം ചെയ്യുന്നു,
പറക്കുന്ന ചുവടുകളാൽ,
സുന്ദരവും നിർമ്മലവുമായി.
കൊടുങ്കാറ്റു പിടിച്ചൊരു തൈമരം പോലെ
അവളാകെയുലയുന്നു,
അവൾ സാക്ഷി പറയുന്നു.
അവളാടുന്നതാൽബട്രോസ്സിന്റെ പറക്കലല്ല,
ഉപ്പു നുണഞ്ഞ തിരകളുടെ കളിമ്പങ്ങളല്ല,
കാറ്റു തല്ലുന്ന ഓടൽപ്പാടങ്ങളുടെ ജയപരാജയങ്ങളല്ല,
തെന്നലിൽ വിളക്കുതിരികളുടെ വേവലാതികളല്ല,
നീളൻപുൽക്കൊടികളുടെ പുഞ്ചിരികളുമല്ല.
തന്നെ സ്നാനപ്പെടുത്തിയ പേരല്ലവൾക്കിപ്പോൾ,
തന്റെ ജാതിയും ഉടലുമല്ലവൾക്കിപ്പോൾ;
അവൾ കുഴിച്ചുമൂടിയിരിക്കുന്നു,
തന്റെ ചോരയുടെ മൃദുലതാളം,
തന്റെ കൗമാരത്തിന്റെ നൃത്തഗാനവും.
നാമറിയാതവൾക്കു മേൽ നാമൂരിയെറിയുന്നു,
ചുവന്ന വിഷക്കച്ച പോലെ നമ്മുടെ ജീവിതങ്ങള്‍;
സർപ്പദംശനമേറ്റപോലവൾ നൃത്തമാടുമ്പോൾ
അവളുടെ മേലിഴഞ്ഞുകേറുകയാണണലിപ്പാമ്പുകൾ;
പിന്നെയവൾ താഴെ വീഴുന്നു,
കശക്കിയ പൂച്ചെണ്ടു പോലെ,
തോറ്റ പട വിട്ടുപോയ പതാക പോലെ.
സ്വപ്നത്തിലെന്നപോൽ താനറയ്ക്കുന്നവളായവൾ മാറുന്നു,
താൻ മാറിയെന്നുമറിയാതവൾ നൃത്തമാടുന്നു,
അവളുടെ ചേഷ്ടകൾ വാരിവിതറുന്നു, വാരിയെടുക്കുന്നു,
അവളുതിർക്കുന്നതു നാമുതിർക്കുന്ന നെടുവീർപ്പുകൾ.
നാം, നാം തന്നെ അവളുടെ കിതയ്ക്കുന്ന മാറിടം,
ചോര വറ്റിയ തൊലിനിറം, ഭ്രാന്തമായ സീൽക്കാരം,
അവളുടെ സിരകളിലെ പനിയ്ക്കുന്ന ചുവപ്പും.
തന്റെ ശൈശവത്തിലെ ദൈവത്തെ അവൾ മറന്നുപോയിരിക്കുന്നു.


6.  നിശാഗീതം

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നീയെന്നെ കൈവിട്ടതെന്തേ!
മാണിക്യക്കഴമ്പു പിളർന്ന ശരൽക്കാലക്കനിയെ
ഓർമ്മിയ്ക്കാൻ നീ മറന്നില്ല.
തുളഞ്ഞുകേറിയതാണെന്റെ പാര്‍ശ്വവും,
എന്നാലും തിരിഞ്ഞുനോക്കില്ല നീയെന്നെ!

തുടുത്തിരുണ്ട മുന്തിരിക്കുലകളെ നീയോർമ്മവയ്ച്ചു,
ചുവന്ന ചക്കിലേക്കവയെ നീയയച്ചു.
നിന്റെ സൗമ്യനിശ്വാസത്താൽ
പോപ്ളാർമരങ്ങൾക്കു നീ വീശിക്കൊടുക്കുകയും ചെയ്തു.
എന്നിട്ടും മരണത്തിന്റെ ചക്കിൽ വീഞ്ഞാകാൻ
എന്റെ ഹൃദയത്തെ നീയിട്ടുകൊടുക്കുന്നില്ല!

വയലറ്റുകൾ വിടരുന്നതു വഴിയിൽ ഞാൻ കണ്ടു,
കാറ്റിന്റെ മദിര ഞാൻ കുടിച്ചു,
മഞ്ഞ പടർന്ന കണ്ണിമകളും ഞാൻ താഴ്ത്തി,
എനിയ്ക്കു കാണേണ്ടിനി വസന്തവും ഹേമന്തവും.
എന്റെ ചുണ്ടുകളും ഞാൻ പൂട്ടിയടച്ചു;
ഇനിയൊരുനാളുമെന്നിൽ നിന്നു കവിതകളുതിരുകയുമില്ല.
ശരൽക്കാലമേഘത്തെ മുറിപ്പെടുത്തിയോനേ,
തിരിഞ്ഞുനോക്കുന്നില്ല നീയെന്നെ!

എന്റെ കവിളത്തു ചുംബിച്ചവനെന്നെ വിലയ്ക്കു വിറ്റു;
ഹീനമായ മേലങ്കിയ്ക്കായവനെന്നെ ഒറ്റുകൊടുത്തു.
ഞാനെന്നെ എന്റെ കവിതകളിലവനു കൊടുത്തു,
എന്റെ ചോരക്കറ പറ്റിയ മുഖം ഞാനവനു കൊടുത്തു,
അവളുടെ മൂടുപടത്തിൽ നിന്റെ മുഖത്തിന്റെ മുദ്ര പോലെ.
ഉദ്യാനത്തിലെന്റെ രാത്രിയിൽ കാണുകയും ചെയ്തു ഞാൻ,
വിമുഖനായ യോഹന്നാനെ, പക വച്ച മാലാഖയെ.

ഇന്നെന്റെ കണ്ണുകളിൽ തുളച്ചുകേറുകയായി,
അതിരറ്റൊരു ക്ഷീണം,
ഒടുങ്ങുന്ന പകലിന്റെ ക്ഷീണം,
ഇനിയുമൊരുദയത്തിന്റെ ക്ഷീണം;
ലോഹം പോലായ മാനത്തിന്റെ ക്ഷീണം,
നീലാകാശത്തിന്റെ ക്ഷീണം!

ഇതാ ഞാനഴിച്ചിടുന്നു,
രക്തസാക്ഷിയുടെ ചെരുപ്പുകൾ,
ഒരാത്മബലിയുടെ മുടിക്കെട്ടും.
ഇനിയൊന്നുറങ്ങിയാൽ മതിയെനിയ്ക്ക്.
രാത്രിയിൽ വഴിതെറ്റിയുഴലുമ്പോൾ
നിന്നെപ്പോലെ ഞാൻ വാവിട്ടുകരയുന്നു:
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നീയെന്നെ കൈവിട്ടതെന്തേ!


7.  ചുംബനങ്ങൾ


അഭിശപ്തപ്രണയത്തിനു മരണശിക്ഷ സ്വയം വിധിച്ച ചുംബനങ്ങളുണ്ട്,
ഒരു നോട്ടം മാത്രമായൊതുങ്ങുന്ന ചുംബനങ്ങളുണ്ട്,
ഒരോർമ്മ മാത്രമായൊതുങ്ങുന്ന ചുംബനങ്ങളുണ്ട്.
മൌനചുംബനങ്ങളുണ്ട്, കുലീനചുംബനങ്ങളുണ്ട്,
ചുംബനസമസ്യകളുണ്ട്, ആത്മാർത്ഥചുംബനങ്ങളുണ്ട്,
ആത്മാവുകൾ തമ്മിൽ നല്കുന്ന ചുംബനങ്ങളുണ്ട്,
നിഷിദ്ധചുംബനങ്ങളുണ്ട്, നേരുള്ള ചുംബനങ്ങളുണ്ട്,
പൊള്ളുകയും മുറിയുകയും ചെയ്യുന്ന ചുംബനങ്ങളുണ്ട്,
സൂചനകൾ തരാത്ത സന്ദിഗ്ധചുംബനങ്ങളുണ്ട്,
ദുരന്തനാടകങ്ങൾക്കു ജന്മം നല്കുന്ന ചുംബനങ്ങളുണ്ട്,
വിടരാൻ വെമ്പുന്ന പനിനീർപ്പൂക്കളിറുത്തിട്ടവ.
പരിമളം പുരട്ടിയ ചുംബനങ്ങളുണ്ട്,
തൃഷ്ണയുടെ ഇളംചൂടുള്ള ചുംബനങ്ങളുണ്ട്,
രണ്ടു മഞ്ഞുകട്ടകൾക്കിടയിൽ സൂര്യനെപ്പോലെ
ചുണ്ടുകളിൽ പാടുകൾ വീഴ്ത്തുന്ന ചുംബനങ്ങളുണ്ട്.
വെളുത്ത ലില്ലിപ്പൂക്കൾ പോലുള്ള  ചുംബനങ്ങളുണ്ട്,
ഉദാത്തതയാൽ, ആർജ്ജവത്താൽ, നൈർമ്മല്യത്താൽ.
ഭീരുത്വത്തിന്റെ, വിശ്വാസവഞ്ചനയുടെ ചുംബനങ്ങളുണ്ട്,
കള്ളസാക്ഷ്യത്തിന്റെ ശപ്തചുംബനങ്ങളുണ്ട്.
യേശുവിനെ യൂദാസ് ചുംബിക്കുമ്പോൾ
ദൈവമുഖത്തു പാപത്തിന്റെ പാടു വീഴുന്നു;
മഗ്ദലന തന്റെ ചുംബനങ്ങളാലവന്റെ വേദനയാറ്റുന്നു.
അതില്പിന്നെ ചുംബനങ്ങളിൽ തുടിക്കുന്നു,
സ്നേഹം, വിശ്വാസം, വേദനയും.
പൂക്കളിൽ തഴുകിപ്പോവുന്ന തെന്നലായി
വിവാഹമണ്ഡപങ്ങളിലവ പ്രത്യക്ഷമാവുന്നു.
വിഭ്രാന്തവികാരങ്ങളുണർത്തുന്ന ഉന്മത്തചുംബനങ്ങളുണ്ട്,
നിനക്കു നന്നായറിയും, എന്റേതാണവയെന്ന്,
നിന്റെ ചുണ്ടുകൾക്കായി ഞാൻ കണ്ടുപിടിച്ചവ.
കരിഞ്ഞ പാടുകൾ വീഴ്ത്തുന്ന ചുംബനജ്വാലകളുണ്ട്,
ചുംബനചണ്ഡവാതങ്ങളുണ്ട്, കിരാതചുംബനങ്ങളുണ്ട്,
നമ്മുടെ ചുണ്ടുകൾ മാത്രം രുചിയറിഞ്ഞവയും.
നിനക്കോർമ്മയുണ്ടോ, നമ്മുടെ പ്രഥമചുംബനം?
അതിന്നതെന്നു പറയാനരുതാത്തതായിരുന്നു,
നിന്റെ മുഖമാകെയതു തുടുപ്പിച്ചിരുന്നു,
വികാരമൂർച്ഛയാലന്നു നിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നിനക്കോർമ്മയുണ്ടോ, അന്നൊരു സായാഹ്നത്തിൽ
അസൂയ കൊണ്ടു ഭാവന കാടു കയറിയ നിന്നെ ഞാൻ കണ്ടു;
നിന്നെ ഞാനെടുത്തുയർത്തിയപ്പോൾ ഒരു ചുംബനം വിറ കൊണ്ടു...
പിന്നെ നീയെന്തു കണ്ടു? എന്റെ ചുണ്ടിൽ ചോരത്തുള്ളികൾ!
ചുംബിക്കാൻ നിന്നെ ഞാൻ പഠിപ്പിച്ചു, എന്റെ ചുംബനങ്ങളാൽ,
നിന്റെ ചുണ്ടുകൾക്കായി ഞാൻ കണ്ടുപിടിച്ച ചുംബനങ്ങളാൽ.


8.  താരാട്ടുപാട്ട്


ലക്ഷോപലക്ഷങ്ങളായ ദിവ്യനക്ഷത്രങ്ങളെ
കടല്‍ പാടിയുറക്കുന്നു,
കടലിന്റെ സ്നേഹത്തിനു കാതോർക്കവെ
എനിക്കു സ്വന്തമായതൊന്നിനെ ഞാൻ പാടിയുറക്കുന്നു.

രാത്രിയിൽ നാടോടിത്തെന്നൽ
ഒരു ഗോതമ്പുകതിരിനെ പാടിയുറക്കുന്നു;
കാറ്റിന്റെ സ്നേഹത്തിനു കാതോർക്കവെ
എന്റെ ഓമനയെ ഞാൻ പാടിയുറക്കുന്നു.

മൌനിയായൊരായിരം ലോകങ്ങളെ
നമ്മുടെ പിതാവായ ദൈവം പാടിയുറക്കുന്നു;
ഇരുട്ടത്തവന്റെ കൈപ്പെരുമാറ്റമറിയവെ,
എനിക്കു കിട്ടിയ കുഞ്ഞിനെ ഞാൻ പാടിയുറക്കുന്നു.


9.  മണ്ണിനടിയിൽ നീയെന്തറിയുന്നു

മണ്ണിനടിയിൽ കിടക്കെ നീയറിയുന്നുവോ,
ഈ വസന്തത്തിന്റെ ഊഷ്മളമാർദ്ദവം?
മണ്ണിലൂടെ നിന്നിലേക്കെത്തുന്നുണ്ടോ,
സുഗന്ധിപ്പൂവിന്റെ നിശിതപരിമളം?
ആകാശം നിനക്കോർമ്മയുണ്ടോ,
മലഞ്ചോലകളുടെ തെളിഞ്ഞ പീലികള്‍,
മിന്നിയും മങ്ങിയും മലമുടികള്‍?
നീയോർക്കുന്നുവോ, കട്ടിക്കംബളം വിരിച്ചൊരു പാത,
നിന്റെ പിടയ്ക്കുന്ന കൈയിലെന്റെ കൈയടക്കം?
സിരകളിൽ ഈ വസന്തം വാറ്റുന്നു,
വാസനിക്കുന്ന മധുരമദിര.
അടഞ്ഞ ചുണ്ടുകൾ കൊണ്ടതു നുകരാൻ
മണ്ണിനടിയിലായ നിനക്കായെങ്കില്‍?
പുഎങ്കില്‍ പുഴയ്ക്കരികു വയ്ക്കുന്ന ഈ പച്ചപ്പിൽ
പരിമളവാഹിയായി നീ വന്നേനെ .
എന്റെ ചുണ്ടുകളിൽ നിനക്കിഷ്ടമായേനെ,
അതിന്റെ മാർദ്ദവവും ഊഷ്മളപാരുഷ്യവും.
മണ്ണിനടിയിലാണു നീ പക്ഷേ;
മണ്ണു നിശബ്ദമാക്കിയിരിക്കുന്നു നിന്റെ നാവിനെ.
ഈ വസന്തത്തിന്റെ ജ്വലിക്കുന്ന മധുരഗാനങ്ങൾ
ഇനി നിനക്കാവില്ലെന്നോടൊത്തു പാടാന്‍.


10. ചോദ്യങ്ങൾ


എങ്ങനെയാണവരുറങ്ങുക ദൈവമേ, ആത്മഹത്യ ചെയ്തവർ?
വായടച്ചുപിടിച്ചും ചെന്നികൾ രണ്ടുമൊഴിഞ്ഞും,
കണ്ണുകൾ നിലാവു പോലെ വെളുത്തും തുറിച്ചും,
കൈകളദൃശ്യമായൊരു നങ്കൂരത്തിനു നേർക്കു നീട്ടിയും?

അഥവാ, ആളുകൾ പിരിഞ്ഞാൽ നീ വരുമോ,
അന്ധമായിപ്പോയ കണ്ണുകൾ തിരുമ്മിയടയ്ക്കാൻ,
നോവാ,തൊച്ചവയ്ക്കാതെ കുടലുകൾ പിടിച്ചിടാൻ,
മിടിപ്പടങ്ങിയ നെഞ്ചിൽ കൈകൾ പിണച്ചുവയ്ക്കാൻ?

ആ കുഴിമാടത്തിനു മേൽ നട്ടുപിടിപ്പിച്ച പനിനീർച്ചെടി,
അതു പൂക്കളിത്ര ചുവപ്പിച്ചതു മുറിവുകൾ പോലെ തോന്നിക്കാനല്ലേ?
അതിനില്ലേ എരിക്കുന്നൊരു മണം, ഒരിരുണ്ട സൌന്ദര്യം,
പിണഞ്ഞ പാമ്പുകൾ പോലെ മുരടിച്ച ഇലകളും?

പിളർന്ന മുറിവായകളുടെ നനഞ്ഞ വാതിലുകളിലൂടെ,
പറയൂ ദൈവമേ, ആത്മാവിറങ്ങിയോടുമ്പോൾ
അതു നിന്റെ മുന്നിലേക്കു വരുന്നതു നിശ്ചലവായു പകുത്തും കൊണ്ടോ,
അതോ, ചിറകുകളുടെ വിഭ്രാന്തകലാപത്തോടിരച്ചും കൊണ്ടോ?

ഒരു വെയിൽക്കതിരു പോലുമവരിലേക്കെത്തില്ലേ?
അവരുടെ ചുവന്ന മുറിപ്പാടുകൾ കഴുകാനൊരു ജലവുമില്ലേ?
അവർക്കു നേരെ മാത്രമാണോ നിന്റെ ഹൃദയം നിർവികാരം,
നിന്റെ കൂർത്ത കാതുകൾ ബധിരം, നിന്റെ കണ്ണുകളടഞ്ഞതും?

അതേയെന്നാളുകൾ പറയുന്നു, അതൊരു സ്ഖലിതമാവാം, പകയുമാവാം;
അവർ തന്നെയാണു നിന്നെ നീതിയെന്നെന്നും വിളിക്കുന്നതും.
എന്നാൽ ഞാൻ, ദൈവമേ, മദിര പോലെ നീ തലയ്ക്കു പിടിച്ചവൾ,
സ്നേഹമെന്നല്ലാതൊരു പേരും നിന്നെ ഞാൻ വിളിക്കില്ല.

എനിക്കറിയാം, മനുഷ്യന്റെ കൈകളെന്നും ക്രൂരമാണെന്നിരിക്കെ,
ജലപാതം തല ചുറ്റിക്കും, മലകൾ മെരുങ്ങുകയുമില്ലെന്നിരിക്കെ,
ഈ മണ്ണിലെ പഴത്തോപ്പുകളിൽ മരങ്ങളായ മരങ്ങളെല്ലാം
തങ്ങളുടെ മാധുര്യം കുതിർത്തെടുക്കുന്ന ജലകുംഭം നീയെന്ന്.


11. മരിച്ചവരുടെ അസ്ഥികൾ

മരിച്ചവരുടെ അസ്ഥികൾക്കറിയാം,
തങ്ങളെ സ്നേഹിച്ചവരുടെ ചുണ്ടുകൾക്കു മേൽ
മഞ്ഞു പോലെ മൺപൊടി വിതറാൻ:
ആ ചുണ്ടുകൾ പിന്നെ ചുംബനമറിയുകയുമില്ല.

മരിച്ചവരുടെ അസ്ഥികൾ
ജീവന്റെ പൊള്ളുന്ന കനലുകൾക്കു മേൽ
തങ്ങളുടെ വെണ്മ കോരിയിടുന്നു,
വെളിച്ചമെല്ലാം കെടുത്തിക്കളയുന്നു.

ശക്തമാണു മരിച്ചവരുടെ അസ്ഥികൾ,
ജീവിച്ചിരിക്കുന്നവരുടെ പേശികളെക്കാൾ ശക്തം.
ചിതറിയെങ്കിലും അവ പണിയുന്ന തുടലിൽ
നാം പെട്ടുകിടക്കുന്നു, തുണയറ്റവരായി.


12. മൃത്യുഗീതം


കണക്കെടുപ്പുകാരിക്കിഴവീ,
മരണമെന്ന സൂത്രക്കാരീ,
നീ നടക്കുന്ന വഴിയിലെവിടെയും
എന്റെ കുഞ്ഞിനെ നീ കാണാതെപോകട്ടെ.

കൈക്കുഞ്ഞുങ്ങളെ മണക്കുമ്പോൾ,
പാൽമണം മണത്തു നടക്കുമ്പോൾ
ഉപ്പും കുറുക്കിയതും നീ മണത്തറിയട്ടെ,
എന്റെ മുലപ്പാലിന്റെ മണം നിനക്കറിയാതെപോകട്ടെ.

ലോകത്തിനെതിരമ്മേ,
മനുഷ്യരെ പെറുക്കിയെടുക്കുന്നവളേ,
കടപ്പുറങ്ങളിലും ഇടവഴികളിലും,
ആ കുഞ്ഞിനെ നീ കാണാതെപോകട്ടെ.

അവനെ സ്നാനപ്പെടുത്തിയ പേരും
അവനോടൊപ്പം വളരുന്ന പൂവും
നീ മറന്നേക്കൂ, ഓർമ്മക്കാരീ.
അതു വച്ചുമറക്കൂ, മരണമേ.

കാറ്റും മണലും ഉപ്പും നിന്നെ ഭ്രാന്തെടുപ്പിക്കട്ടെ,
നിനക്കെല്ലാം കൂടിക്കുഴഞ്ഞുപോകട്ടെ,
നിനക്കു വേറിട്ടറിയാതെപോകട്ടെ,
കിഴക്കു നിന്നു പടിഞ്ഞാറും,

കടലിൽ മീനിനെപ്പോലെ
അമ്മയിൽ നിന്നു കുഞ്ഞിനെയും.
ആ ദിവസം, ആ മുഹൂർത്തത്തിൽ
നീ കാണുന്നതെന്നെ മാത്രമാകട്ടെ.


13. മറ്റൊരുവൾ


എനിക്കുള്ളിൽ ഞാനിന്നൊരുവളെക്കൊന്നു:
എനിക്കു സ്നേഹമില്ലാത്തൊരുവളെ.

മലകളിൽ കാട്ടുകള്ളിച്ചെടിയുടെ
ജ്വലിക്കുന്ന പൂവായിരുന്നു അവൾ,
ഒരിക്കലുമുടൽച്ചൂടു മാറാത്ത
വരൾച്ചയും തീയുമായിരുന്നു.

അവൾക്കു കാല്ക്കൽ കല്ലുകളായിരുന്നു,
ചുമലുകൾക്കു മേലാകാശമായിരുന്നു,
ജലത്തിന്റെ നനഞ്ഞ കൺപീലിക്കായി
ഒരിക്കലുമവൾ താഴേക്കിറങ്ങിവന്നിരുന്നുമില്ല.

അവൾ കിടന്നുറങ്ങിയേടത്തൊക്കെ
പുൽക്കൊടികൾ വാടിക്കരിഞ്ഞുപോയിരുന്നു,
അവളുടെ പൊള്ളുന്ന നിശ്വാസത്താൽ,
അവളുടെ മുഖത്തെരിയുന്ന കനലുകളാൽ.

കാറ്റു തട്ടിയാലുണങ്ങുന്ന മരക്കറ പോലെ
അവളുടെ വാക്കുകളുറയുമായിരുന്നു,
മോചനം കിട്ടിയ തടവുകാരെപ്പോലെ
സ്വതന്ത്രമായിരുന്നില്ല അവളുടെ വാക്കുകൾ.

മലകളിലെ പരുക്കൻ മരത്തിനു
മുതുകു വളച്ചുനില്ക്കാനറിയില്ല,
അവൾക്കരികിൽ പക്ഷേ,
ഞാൻ കുനിഞ്ഞുകുനിഞ്ഞു പോയി...

എന്റെ ഹൃദയരക്തം കൊടുക്കാതെ
ഞാനവളെ ചാവാൻ വിട്ടു.
തീറ്റ കിട്ടാതായ കഴുകനെപ്പോലെ
അവൾ വിശന്നുചത്തു.

ചിറകടികൾ സാവധാനമടങ്ങി,
ശോഷിച്ചുശോഷിച്ചവളൊടുങ്ങി;
കനലണഞ്ഞ ചാരം
എന്റെ കൈകളിൽ വന്നുവീണു.

എന്നിട്ടുമവളുടെ സഹോദരിമാർ
അവൾക്കു വേണ്ടി എന്നെ വിളിച്ചുകരയുന്നു,
ഞാൻ കടന്നുപോകുമ്പോൾ
പൊള്ളുന്ന കളിമണ്ണെന്റെ കാലടി കീറുന്നു.

അവരെക്കടന്നുപോകെ ഞാൻ പറയുന്നു:
കൊല്ലികളിൽ പോയിനോക്കൂ,
ആ കളിമണ്ണിൽ നിന്നു മെനഞ്ഞെടുക്കൂ
മറ്റൊരു ജ്വലിക്കുന്ന കഴുകനെ.

നിങ്ങൾക്കാവില്ലതിനെങ്കിൽ, കഷ്ടം,
അവളെ മറന്നേക്കൂ!
ഞാനവളെ കൊന്നു.
നിങ്ങളും, സ്ത്രീകളേ, അവളെ കൊല്ലണം!


14. നക്ഷത്രഗീതം


നക്ഷത്രമേ, ഞാൻ ദുഃഖിത.
പറയൂ, നീ എന്നെങ്കിലും കണ്ടിട്ടുണ്ടോ,
ഇത്രയും ദുഃഖിക്കുന്നൊരാത്മാവിനെ?
“നിന്നിലും ദുഃഖിതയെ എനിക്കറിയാം.”

നക്ഷത്രമേ, ഞാനേകാകിനി.
എന്റെ ആത്മാവിനോടൊന്നു പറയൂ,
അവളെപ്പോലൊരേകാകിനിയുണ്ടോയെന്ന്.
“തീർച്ചയായും,” നക്ഷത്രം പറഞ്ഞു.

ഞാൻ കരയുന്നതൊന്നു നോക്കൂ.
ഇതുപോലൊരു കണ്ണീരിന്റെ മൂടുപടം
ഏതൊരുവളെന്നണിഞ്ഞിരിക്കുന്നു?
“നിന്നെക്കാൾ കണ്ണിരൊഴുക്കുന്നവളുമുണ്ട്.”

അവളെ നിനക്കറിയുമോ,
ആ ഏകാകിനിയെ, ദുഃഖിതയെ,
പറയൂ, അവളരികിലാണോ?

“ഞാൻ തന്നെയാണവൾ,
സ്വപ്നങ്ങളുടെ നെയ്ത്തുകാരി,
വെളിച്ചം കണ്ണീരായി മാറിയവൾ.“



Pine Forest

Let us go now into the forest.
Trees will pass by your face,
and I will stop and offer you to them,
but they cannot bend down.
The night watches over its creatures,
except for the pine trees that never change:
the old wounded springs that spring
blessed gum, eternal afternoons.
If they could, the trees would lift you
and carry you from valley to valley,
and you would pass from arm to arm,
a child running
from father to father.

Rocking

A thousand waves
Divine the sea she rocks
I hear the loving seas
And rock my son, my son
Night fields of wheat
The wandering wind rocks
I hear the loving winds
And rock my son, my son
His thousands worlds
Silent God Father rocks
I feel His hand in shades
And rock my son, my son.

Those Who Do Not Dance

A crippled child
Said, “How shall I dance?”
Let your heart dance
We said.
Then the invalid said:
“How shall I sing?”
Let your heart sing
We said
Then spoke the poor dead thistle,
But I, how shall I dance?”
Let your heart fly to the wind
We said.
Then God spoke from above
“How shall I descend from the blue?”
Come dance for us here in the light
We said.
All the valley is dancing
Together under the sun,
And the heart of him who joins us not
Is turned to dust, to dust.


GIVE ME YOUR HAND

For Tasso de Silveira

Give me your hand and give me your love,
give me your hand and dance with me.
A single flower, and nothing more,
a single flower is all we’ll be.

Keeping time in the dance together,
singing the tune together with me,
grass in the wind, and nothing more,
grass in the wind is all we’ll be.

I’m called Hope and you’re called Rose;
but losing our names we’ll both go free,
a dance on the hills, and nothing more,
a dance on the hills is all we’ll be.


“Everything is Round”

Stars are circles of children
Looking at the earth as they play…
Wheat stalks are bodies of children
swaying and swaying as they play…

Rivers are circles of children
running of to the sea as they play
Waves are circlets of little girls
embracing this world…as they play…

(Translated by D.M. Pettinella)

“The Other Woman”

I killed a woman in me.
I didn’t love her.

She was the flower flaming
from the mountain cactus,
she was dryness and fire;
nothing could cool her.

Stone and sky she had
underfoot and around her;
never did she kneel
to seek the gaze of water.

Where she lay down to rest
she withered the grass
with the heat of her breath,
the ember of her face.

Her speech hardened
quick as pitch,
so no soft charm
could be released.

She couldn’t bow,
the mountain plant,
while I beside her
bowed and bent.

I left her to die,
robbing her of my heart.
She ended like that,
an eagle starved.

Her wings stopped beating,
she bowed down, spent,
and her quenched spark
dropped in my hand.

Her sisters still
mourn her, accuse me,
and the burning quicklime
claws me as I pass.

Going by I tell them:
“Look in the creekbeds,
from their clays
make another fire-eagle.

If you can’t,
well then, forge her!
I killed her. You, too,
you kill her!”

tr. by Ursula K. Le Guin

The Dancer

The dancer now is dancing
the dance of losing it all.
Whatever she had, she lets it go,
fathers and brothers, gardens and fields,
the sound of her river, the roads,
her fireside tale, her face,
her name, and the games of her childhood,
as if she were letting everything fall
from her back, her breast, her soul.

On the edge of night and winter
laughing, she dances total poverty.
It’s the world she’s winnowing away,
the loving, hating, smiling, killing world,
earth crushed to a bloody vintage,
night with its sleepless excesses,
and the ache of homelessness.

Without name or creed or people, stripped
of everything and of herself, she gives from the core
beautiful, pure, with flying feet.
Shaken like a tree and in the eye
of the tornado, she bears witness.

She isn’t dancing the flight of the albatross,
salt-spattered, sport of the waves,
nor the lift and bow
of reed-beds in the wind,
nor the wind that fills the sail,
nor the smile of the high grass.

She isn’t called by her baptismal name.
She loosed herself from caste and flesh,
buried the beat of her blood
and the ballad of her adolescence.

Without knowing it we throw our lives
over her like a poisonous red garment.
And so she dances while vipers
crawl on her, biting, quick and free,
and let her drop like a tattered wreath,
the banner of a defeated army.

Sleepwalking, turned into what she hates,
she dances on, not knowing she is changed,
her gestures scattering and gathering,
gasping out our gasping breaths,
cutting the air that brings her no relief,
alone, a whirlwind, foul and pure.

We, we are the gasping of her breast,
her bloodless pallor, the wild cry
she sends from west to east,
the red fever of her veins,
the loss of the God of her childhood.

(translated from the Spanish by Ursula K. Guin)