സി. ആർ. പരമേശ്വരൻ വിചിത്രമദിര എന്ന പുസ്തകത്തെക്കുറിച്ച്എനിക്ക് വളരെ അഭിമാനകരമായ സൗഹൃദമാണ് വി രവികുമാറുമായുള്ളത്. കുറച്ച് അസൂയയും ഉണ്ട്.സദാ ലോകത്തിലെ പഴയതും പുതിയതുമായ വിശിഷ്ടമായ സാഹിത്യരചനകളുടെ ലോകത്ത് ജീവിക്കുകയും അവ വിവർത്തനങ്ങൾ വഴി വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ജീവിതചര്യ തന്നെ ആക്കിയിരിക്കുന്ന ഒരാളോട് അസൂയ തോന്നാതിരിക്കുന്നതെങ്ങനെ?
ഞാൻ കുറച്ചുദിവസങ്ങളായി വായിച്ചു കൊണ്ടിരിക്കുന്നത് രവികുമാർ വിവർത്തനം ചെയ്ത ' വിചിത്ര മദിര ' എന്ന 30 ലോക കഥകളുടെ സമാഹാരമാണ്. ടാഗോർ, ദസ്തയെവ്സ്‌കി, ടോൾസ്റ്റൊയ് എന്നിവർ തൊട്ട് ആശാപൂർണ്ണാദേവി വരെയുള്ള എഴുത്തുകാരുടെ രചനകൾ. മിക്കവാറും എല്ലാം പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും മഹാന്മാരായ എഴുത്തുകാരുടെ രചനകൾ. ഉദാഹരണത്തിന്,ദസ്തയെവ്സ്‌കിയുടെയും ടോൾസ്റ്റൊയിയുടെയും വേദനിപ്പിക്കുന്ന, എന്നാൽ കുളിർകാറ്റ് പോലുള്ള, കഥകൾ മഹത്തായ സാഹിത്യത്തിന്റെ കാലാതീതത്വം എന്തെന്ന് നമ്മളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. സമാഹാരത്തിലെ ഏതാണ്ട് എല്ലാ കഥകളും ഈ വിധത്തിൽ അമൂല്യമാണ്.*
സമകാലികമലയാളത്തിന്റെ പുതിയ ലക്കത്തിൽ 2025ലെ തന്റെ ഇഷ്ടപ്പെട്ട പുസ്തകമായി എഴുത്തുകാരി ഗ്രേസി തിരഞ്ഞെടുത്തത് ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ച ബോർഹസ് സമാഹാരമായ “സ്വപ്നവ്യാഘ്രങ്ങൾ” ആണ്.
വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസ് ഐറിസ് ബുക്സിൻ്റെ "റോബർട്ട് വാൾസർ/അലസയാത്രകൾ " എന്ന പുസ്തകത്തെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ്
ഒരു നൂറ്റാണ്ട് മുമ്പ് ഭൂമിയിൽ ജീവിച്ച എഴുത്തുകാരനെ കാലത്തിന്റെ ഈ തീരത്തിരുന്ന് ഞാനിന്നലെ വായിച്ചു .എം. കൃഷ്ണൻ നായർ സാറിലൂടെ "റോബർട്ട് വാൾസർ "എന്ന എഴുത്തുകാരനെ കുറിച്ച് കേട്ടിരുന്നെങ്കിലും ,മലയാളവും തമിഴും മാത്രം വായിക്കാനറിയുന്ന എനിക്കാ മനുഷ്യനെ വായിക്കാൻ പറ്റിയിരുന്നില്ല.ഇന്നലെ ആ പ്രതിഭയുടെ വാക്കുകൾ എന്നെ വന്ന് തൊട്ടു. ആദ്യം ഇളം തെന്നലായി തോന്നിയ ആ സ്പർശം പിന്നീട് ഉഷ്ണക്കാറ്റായി പരിണമിക്കുന്നത് ഞാൻ അനുഭവിച്ചു തന്നെ അറിഞ്ഞു. ബുദ്ധൻ മുതൽ ഓഷോ വരെ പറഞ്ഞ കാര്യമാണ്, ഇപ്പോൾ, ഇവിടെ ,ഈ നിമിഷത്തിൽ, ജീവിക്കുക എന്നത്. കഴിഞ്ഞതിനെ ഓർത്തു ദുഃഖിക്കാതെ വരാനുള്ളതിനെ ഓർത്ത് ആശങ്കപ്പെടാതെയുള്ള വർത്തമാന കാലത്തിലെ ജീവിതം. അത്തരം ജീവിതം എല്ലാവർക്കും സാദ്ധ്യമായ ഒന്നല്ല എനിക്ക് ഒട്ടും സാധ്യമല്ല.സ്വന്തമായൊരു വീടോ, രണ്ട് ജോഡിക്കപ്പുറം വസ്ത്രമോ, സ്ഥിരമായ ജോലിയോ, എഴുതാൻ കടലാസോ, ഇല്ലാതെ റോബർട്ട് വാൾസർ കാൽനടയായി അലഞ്ഞു തീർത്ത നഗരങ്ങളാണ്, സൂറിച്ചും, ബെർലിനും, ബീലും, ബേണും . അദ്ദേഹം വായിച്ചത് കടം വാങ്ങിയ പുസ്തകങ്ങളാണ് .തികച്ചും വർത്തമാന കാലത്തിൽ ജീവിച്ച ഈ മനുഷ്യൻ്റെ ഗദ്യവും വർത്തമാന കാലത്തിന്റേതാണ്. ഇപ്പോൾ ഈ നിമിഷത്തിൻ്റെതാണ്.വായിക്കുന്ന നിമിഷം നിങ്ങളീ എഴുത്തിൽ വല്ലാതെ മുഴുകിപ്പോവും.തൊട്ടടുത്ത നിമിഷം അതിലും മികച്ച ഗദ്യം കൊണ്ട് അദ്ദേഹം സ്വയം റദ്ദ് ചെയ്ത് മുമ്പോട്ടു പോവും. പിന്നെ അതിലും മികച്ചത്..... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ സകല മനുഷ്യ ഭാവങ്ങളെയും അതിൻ്റെ തീവ്രതയിൽ അനുഭവിച്ച് തീർത്ത് പുസ്തകമടക്കുമ്പോൾ നമ്മൾ അമ്പരന്നു പോവും.അതിമനോഹരമായ ഈ എഴുത്തിലുള്ള കാര്യമായതൊന്നും നമ്മുടെ ഉള്ളിലില്ല .അപ്പോൾ നമ്മൾ വീണ്ടും വായിക്കുന്നു. വീണ്ടും അതേ ആനന്ദാനുഭൂതികളിലൂടെ കടന്നു പോവുന്നു .സ്വന്തം വാക്കുകളെ അപ്രസക്തമാക്കാനായി മാത്രം അടുത്ത വാക്കെഴുതുന്ന ഒരു എഴുത്തുകാരനെ ഞാനീ നീണ്ട മുപ്പത്തിരണ്ട് വർഷത്തെ വായനയ്ക്കിടയിൽ ഇന്നേ വരെ കണ്ടു മുട്ടിയിട്ടില്ല.യാതൊരു പ്രസക്തിയുമില്ലാത്ത അചേതന വസ്തുക്കളിൽ നിന്നു പോലും ഗദ്യത്തിന്റെ കവിത സൃഷ്ടിക്കുന്ന ഈ വിസ്മയത്തെ പ്രതിഭയെന്ന് നമുക്ക് അക്ഷരം തെറ്റാതെ അർത്ഥം തെറ്റാതെ വിളിക്കാം. ആ വിളി പോലും ആഗ്രഹക്കാത്ത ഈ മനുഷ്യനോട് ഭ്രാന്താശുപത്രി വാസത്തിനിടയിൽ ഡോക്ടർ ചോദിച്ചുവത്രേ. "താങ്കൾ ഒന്നും എഴുതുന്നില്ലേ? " എന്ന് .അതിന് വാൾസർ പറഞ്ഞ മറുപടി "ഞാനിവിടെ വന്നത് എഴുതാനല്ല ,ഭ്രാന്തനാവാനാണ് " എന്നാണ്.അലസയാത്രകൾ എന്ന ഈ പുസ്തകത്തിലുള്ളത് 27 കഥകളാണ് . കഥകളെന്ന് കേട്ട് ആവേശം കാണിച്ച് വായിക്കാനെടുത്താൽ നിങ്ങൾ നിരാശരാവും . കഥയെന്നോ, സ്കെച്ചെന്നോ, ഗദ്യ കവിതയെന്നോ വേർതിരിക്കാൻ കഴിയാത്ത ഈ എഴുത്ത് കാഫ്ക മുതൽ റോബർട്ട് മ്യൂസിലിനെ വരെ സ്വാധീനിച്ച ഒന്നാണ്.പതിറ്റാണ്ടുകൾക്ക് മുമ്പ് ഏതൊക്കെയോ സ്ഥലരാശികളിൽ വെച്ച് എഴുതപ്പെട്ട ഈ ഗദ്യം എൻ്റെ ചിന്തയെയും ഭാവനയെയും അപ്പടി താളം തെറ്റിച്ചു കൊണ്ട് വിജയത്തിൻ്റെ ചിരി ചിരിക്കുമ്പോൾ ഞാനറിയുന്നു. വായിച്ചതിലും എത്രയോ അധികം പ്രതിഭകളെ ഞാനിനിയും വായിക്കാനുണ്ടെന്ന്.പുസ്തകം വിവർത്തനം ചെയ്ത വി .രവികുമാറിനും പ്രസാധകരായ ഐറിസ് ബുക്സിനും നന്ദി പറയാതെ വയ്യ
ടി.ടി. ശ്രീകുമാർ നവമലയാളിയിലെ ബുക്ക് റാക്ക് കോളത്തിൽ ദർവീശിൻ്റെ ഒരു പുഴ ദാഹിച്ചുമരിക്കുന്നു എന്ന പുസ്തകത്തെക്കുറിച്ച്:
“A great poet is one who makes me small when I write, and great when I read,” എന്ന് മഹ്മൂദ് ദർവിശ് ഒരിക്കൽ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്‍റെതന്നെ കലയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന വാക്യമാണ്. 2008-ൽ മരിക്കുന്നതിന് എട്ട് മാസം മുമ്പ് അറബിയിൽ പുറത്തിറങ്ങിയ ദർവിശിന്‍റെ രചനകളുടെ അവസാന വാല്യം ആയ A River Dies of Thirst, ഈ അസാധാരണ കവിയുടെ കൃതികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അതിന്‍റെ ഭാവതീവ്രത കൊണ്ടും രാഷ്ട്രീയ ഗൌരവം കൊണ്ടും ഒരു വിലപ്പെട്ട സമ്മാനമായിരുന്നു. കവിതകൾ, ചിന്തകൾ, ജേണൽ ശകലങ്ങൾ എന്നിവയിൽനിന്ന് നെയ്തെടുത്ത ഈ ശേഖരം, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പലസ്തീനെ ദുഃഖഭരിതമായ മിഴിയിലെ ഒരിറ്റു കണ്ണീരിനൊപ്പം നോക്കുന്നതും സ്നേഹം, സമയം, ഓർമ്മ, എന്നിവയുടെ ഭാവശക്തിയില്‍ നിലീനവും എല്ലാറ്റിനുമുപരി, കവിതയുടെ ഉള്‍വിളികളെക്കുറിച്ച് ധ്യാനിക്കുന്നതുമായ രചനകളുടെ സമാഹാരവുമാണ്. രവികുമാറും ബിനി തോമസും ചേർന്ന് നിര്‍വഹിച്ച ഈ കൃതിയുടെ മലയാള വിവർത്തനം മാതൃകാപരമാണ്. “കാവ്യകേളി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഞാൻ ആദ്യമായി രവികുമാറിനെക്കുറിച്ച് അറിയുന്നത്, അവിടെ അദ്ദേഹത്തിന്‍റെ കവിതാ വിവർത്തനങ്ങൾക്ക് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ പല പുസ്തകങ്ങളും എനിക്ക് അയച്ചുതരികയും ചെയ്തിട്ടുണ്ട് (ലോര്‍ക്ക വിവര്‍ത്തനം, നെരൂദ വിവര്‍ത്തനം…). പ്രിയ സുഹൃത്ത് സി.പി.എം സെക്രട്ടറി എം.എ. ബേബി ഒരിക്കല്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് രവികുമാറിന്‍റെ ബോദ്ലേര്‍ വിവര്‍ത്തനമായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും ഇടയിൽ സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്‍റെ അനായാസമായ കഴിവ് ദർവിശിന്‍റെ തിളക്കമുള്ള വരികളോട് പൂർണ്ണ നീതി പുലർത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
2025 ജൂൺ 17
സൗമ്യ സി.
അന്തോണിയോ പോർച്ചിയയുടെ "ശബ്ദങ്ങൾ" എന്ന പുസ്തകത്തെക്കുറിച്ച്:
കാലാതിവർത്തിയായ കവിതയ്ക്ക് വായനക്കാരിയുടെ മനോനിലയ്ക്കനുസൃതമായി വന്ന് പതിക്കാനാവും. ആനന്ദവും ആഘോഷവും സ്നേഹവും വിരഹവും നോവും ദാരിദ്ര്യവും അങ്ങനെ എന്തും വായിച്ചെടുക്കാൻ പാകത്തിൽ പരുവപ്പെട്ട വരികൾ എഴുതി കടന്നു പോകാൻ ചില പ്രതിഭാശാലികൾക്ക് കഴിഞ്ഞേക്കാം. വിശ്വാസി ഒരു മതഗ്രന്ഥം വായിക്കുന്നത് പോലെ വായനക്കാരി അതിനെ സമീപിക്കുന്നു. മറ്റെന്തെല്ലാം വായിച്ചാലും ദിനാന്ത്യങ്ങളിൽ അതിലെ വരികൾ ഓർത്ത് ചൊല്ലുന്നത് പോലെയാണത്. അന്യ ഭാഷകളിലെ കവിതകൾ തിരഞ്ഞു തുടങ്ങിയ കാലത്ത്, എപ്പോഴൊക്കെയോ പോർച്ചിയയുടെ കവിതകൾ കണ്ണിൽപ്പെടുകയും കുറിച്ച് വെച്ചിരുന്നതുമോർക്കുന്നു. കവി ആരാണെന്ന് പോലും അറിയാതെയായിരുന്നു പലതും ഡയറിയിൽ കുറിച്ച് വെച്ചത്. ഇപ്പോൾ വി. രവികുമാറിന്റെ വിവർത്തനത്തിൽ പോർച്ചിയയെ വായിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒന്നോ രണ്ടോ വരികൾ മാത്രമുള്ള കവിതകളിൽ ഒരു മനുഷ്യന്റെ ധ്യാനാവസ്ഥയിൽ ഒപ്പം നടക്കുന്നത് പോലെ അനുഭവപ്പെടുന്നു.
സുന്ദരമായ വിവർത്തനം.
"എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല,
എന്റെയൊരു കുറവുണ്ടതിന് "
2025 ജൂൺ 22
സുധീർ എൻ.ഇ
തെരുവിൽ കാണുന്ന ഏതു കീറക്കടലാസും എടുത്തു വായിച്ചിരുന്ന ഒരാളായിരുന്നു സെർവാൻ്റസ്. ആരെന്തു പറഞ്ഞാലും കേൾക്കണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നില്ല. എന്നാൽ എഴുതിയ കാര്യങ്ങളോട് ഒരു പ്രത്യേക മമതവെച്ചു പുലർത്തി. പുസ്തകങ്ങൾ പവിത്ര വസ്തുവായി മനുഷ്യന് തോന്നിയതിനെപ്പറ്റി ലൂയിസ് ബോർഹസ് എഴുതിയത് ഞാൻ വായിക്കുകായിരുന്നു. ബെർണാഡ് ഷായുടെ ഒരു കോമഡിയിൽ അലക്സാൻഡ്രിയിലെ ഗ്രന്ഥപ്പുരയ്ക്കു തീപിടിക്കുന്നു; മനുഷ്യരാശിയുടെ ഓർമ്മകളാണ് കത്തിപ്പോകുന്നതെന്ന് ആരോ സങ്കടപ്പെടുന്നു. അപ്പോൾ സീസർ മറുപടി പറഞ്ഞു. “ നാണം കെട്ട ഓർമ്മ. അതെരിഞ്ഞു തീരട്ടെ.” ബോർഹസ് ഇതെല്ലാം പറയുന്നുണ്ട്. ഞാൻ വി.രവികുമാർ സമാഹരിച്ച “ദിനേന “ എന്ന പുസ്തകത്തിലൂടെ കടന്നുപോവുകയായിരുന്നു.
ജീവിതത്തെ സൂക്ഷമമായി നോക്കിക്കണ്ട്, സവിശേഷമായ ഉൾക്കാഴ്ചയോടെ വിലയിരുത്തിയ മനുഷ്യർ എല്ലാ കാലത്തും നമുക്കിടയിലുണ്ടായിട്ടുണ്ട്. അത്തരം മനുഷ്യരുടെ ചിന്താശകലങ്ങൾ വായിച്ചുകൊണ്ടിരിക്കുകവഴി വായനക്കാർക്ക് ജീവിതത്തെ നേരിടാനുള്ള കരുത്ത് വർദ്ധിച്ചു കൊണ്ടിരിക്കും. പുതിയ ആശയങ്ങളിലേക്കും അത് നയിക്കും. കാലത്തിൻ്റെ ഏതോ കോണിൽ ജീവിച്ചു മരിച്ച, തികച്ചും അപരിചിതരായ ആ മനുഷ്യരുമായി സമ്പർക്കത്തിലാവാൻ സഹായിക്കുന്ന മനോഹരമായ ഒരു ഗ്രന്ഥമാണ് “ദിനേന - ചിന്താശകലങ്ങളുടെ പുസ്തകം.”
(തൃശ്ശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചത്.)
രവികുമാറിൻ്റെ ‘ വിപുലമായ വായനക്കിടയിൽ ശ്രദ്ധയിൽ തടഞ്ഞ ഭാഗങ്ങളാണ്
അദ്ദേഹം വിവർത്തനം ചെയ്ത് ഇതിൽ ചേർത്തിട്ടുള്ളത്. എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രകോപിപ്പിച്ച, ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച വലിയ മനുഷ്യരുടെ ശ്രദ്ധേയമായ വാചകങ്ങൾ. അതങ്ങ് രണ്ടാം നൂറ്റാണ്ടിലെ മാർക്കസ് അറീലിയസ് തൊട്ട് ഇപ്പോൾ നമ്മോടൊപ്പുള്ള സ്ലാവോ ഷിഷെക്ക് വരെയുള്ളവരുടേതുണ്ട്. ടോൾസ്റ്റോയ് തൊട്ട് പാമുക്ക് വരെയുണ്ട്. റൂമിയും റിൽക്കെയും വിറ്റ്മാനും പെസോവയും ഷിംബോസ്കയും ടാഗോറും അഡോണിസുമുണ്ട്. എറിക് ഫ്രോമും കാനേറ്റിയും ഗലിയാനോയും ഗ്രാംഷിയും കമ്യൂവും മാർകേസും സരമാഗുവും ബുനുവേലും പിക്കാസ്സോയും കാഫ്കയും ബോർഹസ്സും ലോർക്കയും! ഇല്ലാത്തവരാര് എന്ന അന്വേഷണമാവും എളുപ്പം.
അത്ര സമഗ്രമാണ് ഇതിലെ പ്രാതിനിധ്യം. പ്രത്യേക വിഷയത്തിലല്ല; മറിച്ച് ചിന്തയുടെ ഒരു വിസ്മയ കൂട്ടായ്മ. ഇംഗ്ലിഷിൽ പോലും ഇത്തരമൊരു സമാഹാരം എൻ്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല.
നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ ഒരല്പം ക്ഷമ
കാണാക്കുക എന്ന് റെയ്നർ മറിയ റിൽക്കെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുക എന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഉംബർട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആ ഗണത്തിൽ പെടുന്നതല്ല. ഇത് ഇടയ്ക്കൊക്കെ വായിച്ചു കൊണ്ടിരിക്കാവുന്ന മികച്ചൊരു പുസ്തകമാണ്.
2024 ഏപ്രിൽ 6
ബോർഹസിലേക്കുള്ള വഴികൾ അതിസങ്കീർണങ്ങളാണ്. ഒട്ടും ആയാസകരമല്ല ആ യാത്ര. ചെന്നെത്തിയാൽത്തന്നെ കൊടുങ്കാടാണ്. മടക്കം എളുപ്പമല്ല. മാന്ത്രികമായ ചില ചുറ്റുകളുണ്ടവിടെ. കുടുങ്ങിപ്പോകും.
ഇറങ്ങിപ്പോരാൻ തോന്നുകയുമില്ല.
ഗാഢമായ വായനാനുഭവങ്ങളെ പ്രണയിക്കുന്ന ഒരു അനുവാചകന് ബോർഹസ് എന്നെന്നുമൊരു മോഹനതീരമാണ്.
ബോർഹസിന്റെ 'സ്വപ്നവ്യാഘ്രങ്ങ'ളാണ് നിലവിലെ വായന. ഓരോ കഥ തീരുമ്പോഴും
ബോർഹസിലേക്കെത്താൻ എന്തേയിത്ര താമസിച്ചുപോയീ എന്നൊരു ചോദ്യം മനസ്സിൽ മുളപൊട്ടുന്നു.
എടുത്തുപറയേണ്ട ഒരു കാര്യം ഈ പുസ്തകത്തിന്റെ വിവർത്തനശൈലിയും, രൂപകൽപ്പനയുമാണ്. രണ്ടും ഒന്നിനൊന്നു മികച്ചത്. കണ്ടപാടെ എടുത്ത് വായിക്കാൻ തോന്നിപ്പിക്കുന്ന ഒരു ക്ലാസിക് ലുക്കുണ്ട് ഈ പുസ്തകത്തിന്റെ രൂപകൽപ്പനയ്ക്കും. അച്ചടിക്കും.മൊഴിമാറ്റത്തിന്റെ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീ.വി.രവികുമാർ.
പബ്ലിഷേഴ്സ് ഐറിസ് ബുക്സ്.
.അജയ് പി. മങ്ങാട്ട്
2024 ജൂൺ 23
സി. ആർ. പരമേശ്വരൻ വിചിത്രമദിര എന്ന പുസ്തകത്തെക്കുറിച്ച്എനിക്ക് വളരെ അഭിമാനകരമായ സൗഹൃദമാണ് വി രവികുമാറുമായുള്ളത്. കുറച്ച് അസൂയയും ഉണ്ട്.സദാ ലോകത്തിലെ പഴയതും പുതിയതുമായ വിശിഷ്ടമായ സാഹിത്യരചനകളുടെ ലോകത്ത് ജീവിക്കുകയും അവ വിവർത്തനങ്ങൾ വഴി വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ജീവിതചര്യ തന്നെ ആക്കിയിരിക്കുന്ന ഒരാളോട് അസൂയ തോന്നാതിരിക്കുന്നതെങ്ങനെ?
ഞാൻ കുറച്ചുദിവസങ്ങളായി വായിച്ചു കൊണ്ടിരിക്കുന്നത് രവികുമാർ വിവർത്തനം ചെയ്ത ' വിചിത്ര മദിര ' എന്ന 30 ലോക കഥകളുടെ സമാഹാരമാണ്. ടാഗോർ, ദസ്തയെവ്സ്‌കി, ടോൾസ്റ്റൊയ് എന്നിവർ തൊട്ട് ആശാപൂർണ്ണാദേവി വരെയുള്ള എഴുത്തുകാരുടെ രചനകൾ. മിക്കവാറും എല്ലാം പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും മഹാന്മാരായ എഴുത്തുകാരുടെ രചനകൾ. ഉദാഹരണത്തിന്,ദസ്തയെവ്സ്‌കിയുടെയും ടോൾസ്റ്റൊയിയുടെയും വേദനിപ്പിക്കുന്ന, എന്നാൽ കുളിർകാറ്റ് പോലുള്ള, കഥകൾ മഹത്തായ സാഹിത്യത്തിന്റെ കാലാതീതത്വം എന്തെന്ന് നമ്മളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. സമാഹാരത്തിലെ ഏതാണ്ട് എല്ലാ കഥകളും ഈ വിധത്തിൽ അമൂല്യമാണ്.*
സമകാലികമലയാളത്തിന്റെ പുതിയ ലക്കത്തിൽ 2025ലെ തന്റെ ഇഷ്ടപ്പെട്ട പുസ്തകമായി എഴുത്തുകാരി ഗ്രേസി തിരഞ്ഞെടുത്തത് ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ച ബോർഹസ് സമാഹാരമായ “സ്വപ്നവ്യാഘ്രങ്ങൾ” ആണ്.
വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസ് ഐറിസ് ബുക്സിൻ്റെ "റോബർട്ട് വാൾസർ/അലസയാത്രകൾ " എന്ന പുസ്തകത്തെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ്
ഒരു നൂറ്റാണ്ട് മുമ്പ് ഭൂമിയിൽ ജീവിച്ച എഴുത്തുകാരനെ കാലത്തിന്റെ ഈ തീരത്തിരുന്ന് ഞാനിന്നലെ വായിച്ചു .എം. കൃഷ്ണൻ നായർ സാറിലൂടെ "റോബർട്ട് വാൾസർ "എന്ന എഴുത്തുകാരനെ കുറിച്ച് കേട്ടിരുന്നെങ്കിലും ,മലയാളവും തമിഴും മാത്രം വായിക്കാനറിയുന്ന എനിക്കാ മനുഷ്യനെ വായിക്കാൻ പറ്റിയിരുന്നില്ല.ഇന്നലെ ആ പ്രതിഭയുടെ വാക്കുകൾ എന്നെ വന്ന് തൊട്ടു. ആദ്യം ഇളം തെന്നലായി തോന്നിയ ആ സ്പർശം പിന്നീട് ഉഷ്ണക്കാറ്റായി പരിണമിക്കുന്നത് ഞാൻ അനുഭവിച്ചു തന്നെ അറിഞ്ഞു. ബുദ്ധൻ മുതൽ ഓഷോ വരെ പറഞ്ഞ കാര്യമാണ്, ഇപ്പോൾ, ഇവിടെ ,ഈ നിമിഷത്തിൽ, ജീവിക്കുക എന്നത്. കഴിഞ്ഞതിനെ ഓർത്തു ദുഃഖിക്കാതെ വരാനുള്ളതിനെ ഓർത്ത് ആശങ്കപ്പെടാതെയുള്ള വർത്തമാന കാലത്തിലെ ജീവിതം. അത്തരം ജീവിതം എല്ലാവർക്കും സാദ്ധ്യമായ ഒന്നല്ല എനിക്ക് ഒട്ടും സാധ്യമല്ല.സ്വന്തമായൊരു വീടോ, രണ്ട് ജോഡിക്കപ്പുറം വസ്ത്രമോ, സ്ഥിരമായ ജോലിയോ, എഴുതാൻ കടലാസോ, ഇല്ലാതെ റോബർട്ട് വാൾസർ കാൽനടയായി അലഞ്ഞു തീർത്ത നഗരങ്ങളാണ്, സൂറിച്ചും, ബെർലിനും, ബീലും, ബേണും . അദ്ദേഹം വായിച്ചത് കടം വാങ്ങിയ പുസ്തകങ്ങളാണ് .തികച്ചും വർത്തമാന കാലത്തിൽ ജീവിച്ച ഈ മനുഷ്യൻ്റെ ഗദ്യവും വർത്തമാന കാലത്തിന്റേതാണ്. ഇപ്പോൾ ഈ നിമിഷത്തിൻ്റെതാണ്.വായിക്കുന്ന നിമിഷം നിങ്ങളീ എഴുത്തിൽ വല്ലാതെ മുഴുകിപ്പോവും.തൊട്ടടുത്ത നിമിഷം അതിലും മികച്ച ഗദ്യം കൊണ്ട് അദ്ദേഹം സ്വയം റദ്ദ് ചെയ്ത് മുമ്പോട്ടു പോവും. പിന്നെ അതിലും മികച്ചത്..... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ സകല മനുഷ്യ ഭാവങ്ങളെയും അതിൻ്റെ തീവ്രതയിൽ അനുഭവിച്ച് തീർത്ത് പുസ്തകമടക്കുമ്പോൾ നമ്മൾ അമ്പരന്നു പോവും.അതിമനോഹരമായ ഈ എഴുത്തിലുള്ള കാര്യമായതൊന്നും നമ്മുടെ ഉള്ളിലില്ല .അപ്പോൾ നമ്മൾ വീണ്ടും വായിക്കുന്നു. വീണ്ടും അതേ ആനന്ദാനുഭൂതികളിലൂടെ കടന്നു പോവുന്നു .സ്വന്തം വാക്കുകളെ അപ്രസക്തമാക്കാനായി മാത്രം അടുത്ത വാക്കെഴുതുന്ന ഒരു എഴുത്തുകാരനെ ഞാനീ നീണ്ട മുപ്പത്തിരണ്ട് വർഷത്തെ വായനയ്ക്കിടയിൽ ഇന്നേ വരെ കണ്ടു മുട്ടിയിട്ടില്ല.യാതൊരു പ്രസക്തിയുമില്ലാത്ത അചേതന വസ്തുക്കളിൽ നിന്നു പോലും ഗദ്യത്തിന്റെ കവിത സൃഷ്ടിക്കുന്ന ഈ വിസ്മയത്തെ പ്രതിഭയെന്ന് നമുക്ക് അക്ഷരം തെറ്റാതെ അർത്ഥം തെറ്റാതെ വിളിക്കാം. ആ വിളി പോലും ആഗ്രഹക്കാത്ത ഈ മനുഷ്യനോട് ഭ്രാന്താശുപത്രി വാസത്തിനിടയിൽ ഡോക്ടർ ചോദിച്ചുവത്രേ. "താങ്കൾ ഒന്നും എഴുതുന്നില്ലേ? " എന്ന് .അതിന് വാൾസർ പറഞ്ഞ മറുപടി "ഞാനിവിടെ വന്നത് എഴുതാനല്ല ,ഭ്രാന്തനാവാനാണ് " എന്നാണ്.അലസയാത്രകൾ എന്ന ഈ പുസ്തകത്തിലുള്ളത് 27 കഥകളാണ് . കഥകളെന്ന് കേട്ട് ആവേശം കാണിച്ച് വായിക്കാനെടുത്താൽ നിങ്ങൾ നിരാശരാവും . കഥയെന്നോ, സ്കെച്ചെന്നോ, ഗദ്യ കവിതയെന്നോ വേർതിരിക്കാൻ കഴിയാത്ത ഈ എഴുത്ത് കാഫ്ക മുതൽ റോബർട്ട് മ്യൂസിലിനെ വരെ സ്വാധീനിച്ച ഒന്നാണ്.പതിറ്റാണ്ടുകൾക്ക് മുമ്പ് ഏതൊക്കെയോ സ്ഥലരാശികളിൽ വെച്ച് എഴുതപ്പെട്ട ഈ ഗദ്യം എൻ്റെ ചിന്തയെയും ഭാവനയെയും അപ്പടി താളം തെറ്റിച്ചു കൊണ്ട് വിജയത്തിൻ്റെ ചിരി ചിരിക്കുമ്പോൾ ഞാനറിയുന്നു. വായിച്ചതിലും എത്രയോ അധികം പ്രതിഭകളെ ഞാനിനിയും വായിക്കാനുണ്ടെന്ന്.പുസ്തകം വിവർത്തനം ചെയ്ത വി .രവികുമാറിനും പ്രസാധകരായ ഐറിസ് ബുക്സിനും നന്ദി പറയാതെ വയ്യ
ടി.ടി. ശ്രീകുമാർ നവമലയാളിയിലെ ബുക്ക് റാക്ക് കോളത്തിൽ ദർവീശിൻ്റെ ഒരു പുഴ ദാഹിച്ചുമരിക്കുന്നു എന്ന പുസ്തകത്തെക്കുറിച്ച്: “A great poet is one who makes me small when I write, and great when I read,” എന്ന് മഹ്മൂദ് ദർവിശ് ഒരിക്കൽ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്‍റെതന്നെ കലയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന വാക്യമാണ്. 2008-ൽ മരിക്കുന്നതിന് എട്ട് മാസം മുമ്പ് അറബിയിൽ പുറത്തിറങ്ങിയ ദർവിശിന്‍റെ രചനകളുടെ അവസാന വാല്യം ആയ A River Dies of Thirst, ഈ അസാധാരണ കവിയുടെ കൃതികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അതിന്‍റെ ഭാവതീവ്രത കൊണ്ടും രാഷ്ട്രീയ ഗൌരവം കൊണ്ടും ഒരു വിലപ്പെട്ട സമ്മാനമായിരുന്നു. കവിതകൾ, ചിന്തകൾ, ജേണൽ ശകലങ്ങൾ എന്നിവയിൽനിന്ന് നെയ്തെടുത്ത ഈ ശേഖരം, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പലസ്തീനെ ദുഃഖഭരിതമായ മിഴിയിലെ ഒരിറ്റു കണ്ണീരിനൊപ്പം നോക്കുന്നതും സ്നേഹം, സമയം, ഓർമ്മ, എന്നിവയുടെ ഭാവശക്തിയില്‍ നിലീനവും എല്ലാറ്റിനുമുപരി, കവിതയുടെ ഉള്‍വിളികളെക്കുറിച്ച് ധ്യാനിക്കുന്നതുമായ രചനകളുടെ സമാഹാരവുമാണ്. രവികുമാറും ബിനി തോമസും ചേർന്ന് നിര്‍വഹിച്ച ഈ കൃതിയുടെ മലയാള വിവർത്തനം മാതൃകാപരമാണ്. “കാവ്യകേളി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഞാൻ ആദ്യമായി രവികുമാറിനെക്കുറിച്ച് അറിയുന്നത്, അവിടെ അദ്ദേഹത്തിന്‍റെ കവിതാ വിവർത്തനങ്ങൾക്ക് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ പല പുസ്തകങ്ങളും എനിക്ക് അയച്ചുതരികയും ചെയ്തിട്ടുണ്ട് (ലോര്‍ക്ക വിവര്‍ത്തനം, നെരൂദ വിവര്‍ത്തനം…). പ്രിയ സുഹൃത്ത് സി.പി.എം സെക്രട്ടറി എം.എ. ബേബി ഒരിക്കല്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് രവികുമാറിന്‍റെ ബോദ്ലേര്‍ വിവര്‍ത്തനമായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും ഇടയിൽ സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്‍റെ അനായാസമായ കഴിവ് ദർവിശിന്‍റെ തിളക്കമുള്ള വരികളോട് പൂർണ്ണ നീതി പുലർത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
2025 ജൂൺ 17
സൗമ്യ സി.
അന്തോണിയോ പോർച്ചിയയുടെ "ശബ്ദങ്ങൾ" എന്ന പുസ്തകത്തെക്കുറിച്ച്: കാലാതിവർത്തിയായ കവിതയ്ക്ക് വായനക്കാരിയുടെ മനോനിലയ്ക്കനുസൃതമായി വന്ന് പതിക്കാനാവും. ആനന്ദവും ആഘോഷവും സ്നേഹവും വിരഹവും നോവും ദാരിദ്ര്യവും അങ്ങനെ എന്തും വായിച്ചെടുക്കാൻ പാകത്തിൽ പരുവപ്പെട്ട വരികൾ എഴുതി കടന്നു പോകാൻ ചില പ്രതിഭാശാലികൾക്ക് കഴിഞ്ഞേക്കാം. വിശ്വാസി ഒരു മതഗ്രന്ഥം വായിക്കുന്നത് പോലെ വായനക്കാരി അതിനെ സമീപിക്കുന്നു. മറ്റെന്തെല്ലാം വായിച്ചാലും ദിനാന്ത്യങ്ങളിൽ അതിലെ വരികൾ ഓർത്ത് ചൊല്ലുന്നത് പോലെയാണത്. അന്യ ഭാഷകളിലെ കവിതകൾ തിരഞ്ഞു തുടങ്ങിയ കാലത്ത്, എപ്പോഴൊക്കെയോ പോർച്ചിയയുടെ കവിതകൾ കണ്ണിൽപ്പെടുകയും കുറിച്ച് വെച്ചിരുന്നതുമോർക്കുന്നു. കവി ആരാണെന്ന് പോലും അറിയാതെയായിരുന്നു പലതും ഡയറിയിൽ കുറിച്ച് വെച്ചത്. ഇപ്പോൾ വി. രവികുമാറിന്റെ വിവർത്തനത്തിൽ പോർച്ചിയയെ വായിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒന്നോ രണ്ടോ വരികൾ മാത്രമുള്ള കവിതകളിൽ ഒരു മനുഷ്യന്റെ ധ്യാനാവസ്ഥയിൽ ഒപ്പം നടക്കുന്നത് പോലെ അനുഭവപ്പെടുന്നു. സുന്ദരമായ വിവർത്തനം. "എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല, എന്റെയൊരു കുറവുണ്ടതിന് "
2025 ജൂൺ 22
സുധീർ എൻ.ഇ
(തൃശ്ശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചത്.) രവികുമാറിൻ്റെ ‘ വിപുലമായ വായനക്കിടയിൽ ശ്രദ്ധയിൽ തടഞ്ഞ ഭാഗങ്ങളാണ്
അദ്ദേഹം വിവർത്തനം ചെയ്ത് ഇതിൽ ചേർത്തിട്ടുള്ളത്. എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രകോപിപ്പിച്ച, ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച വലിയ മനുഷ്യരുടെ ശ്രദ്ധേയമായ വാചകങ്ങൾ. അതങ്ങ് രണ്ടാം നൂറ്റാണ്ടിലെ മാർക്കസ് അറീലിയസ് തൊട്ട് ഇപ്പോൾ നമ്മോടൊപ്പുള്ള സ്ലാവോ ഷിഷെക്ക് വരെയുള്ളവരുടേതുണ്ട്. ടോൾസ്റ്റോയ് തൊട്ട് പാമുക്ക് വരെയുണ്ട്. റൂമിയും റിൽക്കെയും വിറ്റ്മാനും പെസോവയും ഷിംബോസ്കയും ടാഗോറും അഡോണിസുമുണ്ട്. എറിക് ഫ്രോമും കാനേറ്റിയും ഗലിയാനോയും ഗ്രാംഷിയും കമ്യൂവും മാർകേസും സരമാഗുവും ബുനുവേലും പിക്കാസ്സോയും കാഫ്കയും ബോർഹസ്സും ലോർക്കയും! ഇല്ലാത്തവരാര് എന്ന അന്വേഷണമാവും എളുപ്പം. അത്ര സമഗ്രമാണ് ഇതിലെ പ്രാതിനിധ്യം. പ്രത്യേക വിഷയത്തിലല്ല; മറിച്ച് ചിന്തയുടെ ഒരു വിസ്മയ കൂട്ടായ്മ. ഇംഗ്ലിഷിൽ പോലും ഇത്തരമൊരു സമാഹാരം എൻ്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല. നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ ഒരല്പം ക്ഷമ
കാണാക്കുക എന്ന് റെയ്നർ മറിയ റിൽക്കെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുക എന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഉംബർട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആ ഗണത്തിൽ പെടുന്നതല്ല. ഇത് ഇടയ്ക്കൊക്കെ വായിച്ചു കൊണ്ടിരിക്കാവുന്ന മികച്ചൊരു പുസ്തകമാണ്.
അജയ് പി. മങ്ങാട്ട്
2024 ജൂൺ 23

“ബോധത്തിന്റെ വക്കിലെ ഏറ്റവും ചെറിയ പ്രകമ്പനങ്ങൾ പോലും ഒരു ഭൂകമ്പമാപിനിയുടെ കൃത്യതയോടെ രേഖപ്പെടുത്താൽ വാൽസറിന് കഴിഞ്ഞിരുന്നു”.
ഉയർന്ന അഭിരുചിക്കായി വെമ്പൽ കൊള്ളുന്ന വായനക്കാർക്കായി, ജർമൻ എഴുത്തുകാരനായ റോബർട്ട് വാൽസറുടെ (1878-1956) ഗദ്യരചനകളുടെ മനോഹരമായ ഒരു സമാഹാരം ‘അലസയാത്രകൾ’ എന്ന പേരിൽ വി. രവികുമാർ വിവർത്തനം ചെയ്തിരിക്കുന്നു.
രവികുമാറിന്റെ മറ്റു വിവർത്തനങ്ങൾക്കൊപ്പം ഈ വാൽസർ കൃതിയും മലയാളഭാഷയിൽ സവിശേഷമായ ഒരിടം നേടും.
ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു,ഊഷരമായ നമ്മുടെ പൊതുഭാവനയിൽ ജീവരാശി പടർത്തുന്നതിന്.
ആർ.പി. ശിവകുമാർ
2020 ജനുവരി 16
ചില എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും വാങ്ങി വയ്ക്കാനൊരാവേശമുണ്ട്. ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകൻ ഡോ. രാജശേഖരൻ പിള്ളയാണ് അതിലൊരാൾ. ന്യൂറോ സർജ്ജനായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നമുക്കറിയാത്ത അപരിചിതമേഖലയിലേക്ക് നമുക്കറിയാവുന്ന മലയാളം കൊണ്ട് എത്തിക്കുന്ന പുസ്തകമാണ്. സൈറ്റേഷൻ എങ്ങനെ കൊടുക്കണം, എന്തിനു കൊടുക്കണം, എന്തിനെയാണ് ഗവേഷണം എന്നു പറയുന്നത് എന്നൊക്കെ മനസിലാക്കി തന്നെ എഴുത്തുകാരനാണ്. ഇപ്പോഴും വായിക്കാൻ പരമ സുഖം. അടുത്തയാൾ സി രവിചന്ദ്രനാണ്. മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ആദമിന്റെ പാലം മുതൽ ഇതുവരെയുള്ള എല്ലാം കൈയിലുണ്ട്. എഴുതി പോകുന്നതിന്റെ യുക്തിയാണ് അതിലേക്ക് പിടിച്ചിടുന്ന ഘടകം. അധികം താമസിക്കാതെ നമ്മളും ആ വഴിക്ക് ചിന്തിച്ചു തുടങ്ങും. ഓ അങ്ങനെയായിരുന്നോ അതെന്നു ചിന്തിച്ച് വാ വട്ടത്തിലാക്കും.. കുട്ടികൃഷ്ണമാരാരുടെയും മുണ്ടശ്ശേരിയുടെയും മുഴുവൻ കൃതികളും കയ്യിലില്ല. പി രാമന്റെയും പി എൻ ഗോപീകൃഷ്ണന്റെയും കണ്ണിൽപ്പെട്ട പുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ടെങ്കിലും ( ഇടയ്ക്ക് ഷെൽഫിൽനിന്ന് ‘മടിയരുടെ മാനിഫെസ്റ്റോ‘ കാണാതായി) അവരുടെ എല്ലാ സമാഹാരവും ഉണ്ടോ എന്നു സംശയമാണ്.. വിഷ്ണുപ്രാസദും മുഴുവനായി ഉണ്ടെന്ന് അവകാശപ്പെടാനില്ല. ലിംഗവിശപ്പ് ഈ അടുത്തകാലത്താണ് കിട്ടിയത്. ചുള്ളിക്കാടിന്റെ നോവലില്ല, എന്റെ സച്ചിദാനന്ദൻ കവിതകളും ഇല്ല.







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ