2025 ജൂൺ 17
സൗമ്യ സി.
അന്തോണിയോ പോർച്ചിയയുടെ "ശബ്ദങ്ങൾ" എന്ന പുസ്തകത്തെക്കുറിച്ച്:
കാലാതിവർത്തിയായ കവിതയ്ക്ക് വായനക്കാരിയുടെ മനോനിലയ്ക്കനുസൃതമായി വന്ന് പതിക്കാനാവും. ആനന്ദവും ആഘോഷവും സ്നേഹവും വിരഹവും നോവും ദാരിദ്ര്യവും അങ്ങനെ എന്തും വായിച്ചെടുക്കാൻ പാകത്തിൽ പരുവപ്പെട്ട വരികൾ എഴുതി കടന്നു പോകാൻ ചില പ്രതിഭാശാലികൾക്ക് കഴിഞ്ഞേക്കാം. വിശ്വാസി ഒരു മതഗ്രന്ഥം വായിക്കുന്നത് പോലെ വായനക്കാരി അതിനെ സമീപിക്കുന്നു. മറ്റെന്തെല്ലാം വായിച്ചാലും ദിനാന്ത്യങ്ങളിൽ അതിലെ വരികൾ ഓർത്ത് ചൊല്ലുന്നത് പോലെയാണത്. അന്യ ഭാഷകളിലെ കവിതകൾ തിരഞ്ഞു തുടങ്ങിയ കാലത്ത്, എപ്പോഴൊക്കെയോ പോർച്ചിയയുടെ കവിതകൾ കണ്ണിൽപ്പെടുകയും കുറിച്ച് വെച്ചിരുന്നതുമോർക്കുന്നു. കവി ആരാണെന്ന് പോലും അറിയാതെയായിരുന്നു പലതും ഡയറിയിൽ കുറിച്ച് വെച്ചത്. ഇപ്പോൾ വി. രവികുമാറിന്റെ വിവർത്തനത്തിൽ പോർച്ചിയയെ വായിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒന്നോ രണ്ടോ വരികൾ മാത്രമുള്ള കവിതകളിൽ ഒരു മനുഷ്യന്റെ ധ്യാനാവസ്ഥയിൽ ഒപ്പം നടക്കുന്നത് പോലെ അനുഭവപ്പെടുന്നു.
സുന്ദരമായ വിവർത്തനം.
"എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല,
എന്റെയൊരു കുറവുണ്ടതിന് "
2025 ജൂൺ 22
സുധീർ എൻ.ഇ
തെരുവിൽ കാണുന്ന ഏതു കീറക്കടലാസും എടുത്തു വായിച്ചിരുന്ന ഒരാളായിരുന്നു സെർവാൻ്റസ്. ആരെന്തു പറഞ്ഞാലും കേൾക്കണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നില്ല. എന്നാൽ എഴുതിയ കാര്യങ്ങളോട് ഒരു പ്രത്യേക മമതവെച്ചു പുലർത്തി. പുസ്തകങ്ങൾ പവിത്ര വസ്തുവായി മനുഷ്യന് തോന്നിയതിനെപ്പറ്റി ലൂയിസ് ബോർഹസ് എഴുതിയത് ഞാൻ വായിക്കുകായിരുന്നു. ബെർണാഡ് ഷായുടെ ഒരു കോമഡിയിൽ അലക്സാൻഡ്രിയിലെ ഗ്രന്ഥപ്പുരയ്ക്കു തീപിടിക്കുന്നു; മനുഷ്യരാശിയുടെ ഓർമ്മകളാണ് കത്തിപ്പോകുന്നതെന്ന് ആരോ സങ്കടപ്പെടുന്നു. അപ്പോൾ സീസർ മറുപടി പറഞ്ഞു. “ നാണം കെട്ട ഓർമ്മ. അതെരിഞ്ഞു തീരട്ടെ.” ബോർഹസ് ഇതെല്ലാം പറയുന്നുണ്ട്. ഞാൻ വി.രവികുമാർ സമാഹരിച്ച “ദിനേന “ എന്ന പുസ്തകത്തിലൂടെ കടന്നുപോവുകയായിരുന്നു.
ജീവിതത്തെ സൂക്ഷമമായി നോക്കിക്കണ്ട്, സവിശേഷമായ ഉൾക്കാഴ്ചയോടെ വിലയിരുത്തിയ മനുഷ്യർ എല്ലാ കാലത്തും നമുക്കിടയിലുണ്ടായിട്ടുണ്ട്. അത്തരം മനുഷ്യരുടെ ചിന്താശകലങ്ങൾ വായിച്ചുകൊണ്ടിരിക്കുകവഴി വായനക്കാർക്ക് ജീവിതത്തെ നേരിടാനുള്ള കരുത്ത് വർദ്ധിച്ചു കൊണ്ടിരിക്കും. പുതിയ ആശയങ്ങളിലേക്കും അത് നയിക്കും. കാലത്തിൻ്റെ ഏതോ കോണിൽ ജീവിച്ചു മരിച്ച, തികച്ചും അപരിചിതരായ ആ മനുഷ്യരുമായി സമ്പർക്കത്തിലാവാൻ സഹായിക്കുന്ന മനോഹരമായ ഒരു ഗ്രന്ഥമാണ് “ദിനേന - ചിന്താശകലങ്ങളുടെ പുസ്തകം.”
(തൃശ്ശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചത്.)
രവികുമാറിൻ്റെ ‘ വിപുലമായ വായനക്കിടയിൽ ശ്രദ്ധയിൽ തടഞ്ഞ ഭാഗങ്ങളാണ്
അദ്ദേഹം വിവർത്തനം ചെയ്ത് ഇതിൽ ചേർത്തിട്ടുള്ളത്. എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രകോപിപ്പിച്ച, ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച വലിയ മനുഷ്യരുടെ ശ്രദ്ധേയമായ വാചകങ്ങൾ. അതങ്ങ് രണ്ടാം നൂറ്റാണ്ടിലെ മാർക്കസ് അറീലിയസ് തൊട്ട് ഇപ്പോൾ നമ്മോടൊപ്പുള്ള സ്ലാവോ ഷിഷെക്ക് വരെയുള്ളവരുടേതുണ്ട്. ടോൾസ്റ്റോയ് തൊട്ട് പാമുക്ക് വരെയുണ്ട്. റൂമിയും റിൽക്കെയും വിറ്റ്മാനും പെസോവയും ഷിംബോസ്കയും ടാഗോറും അഡോണിസുമുണ്ട്. എറിക് ഫ്രോമും കാനേറ്റിയും ഗലിയാനോയും ഗ്രാംഷിയും കമ്യൂവും മാർകേസും സരമാഗുവും ബുനുവേലും പിക്കാസ്സോയും കാഫ്കയും ബോർഹസ്സും ലോർക്കയും! ഇല്ലാത്തവരാര് എന്ന അന്വേഷണമാവും എളുപ്പം.
അത്ര സമഗ്രമാണ് ഇതിലെ പ്രാതിനിധ്യം. പ്രത്യേക വിഷയത്തിലല്ല; മറിച്ച് ചിന്തയുടെ ഒരു വിസ്മയ കൂട്ടായ്മ. ഇംഗ്ലിഷിൽ പോലും ഇത്തരമൊരു സമാഹാരം എൻ്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല.
നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ ഒരല്പം ക്ഷമ
കാണാക്കുക എന്ന് റെയ്നർ മറിയ റിൽക്കെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുക എന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഉംബർട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആ ഗണത്തിൽ പെടുന്നതല്ല. ഇത് ഇടയ്ക്കൊക്കെ വായിച്ചു കൊണ്ടിരിക്കാവുന്ന മികച്ചൊരു പുസ്തകമാണ്.
അജയ് പി. മങ്ങാട്ട്
2024 ജൂൺ 23
2025 ജൂൺ 17
സൗമ്യ സി.
അന്തോണിയോ പോർച്ചിയയുടെ "ശബ്ദങ്ങൾ" എന്ന പുസ്തകത്തെക്കുറിച്ച്: കാലാതിവർത്തിയായ കവിതയ്ക്ക് വായനക്കാരിയുടെ മനോനിലയ്ക്കനുസൃതമായി വന്ന് പതിക്കാനാവും. ആനന്ദവും ആഘോഷവും സ്നേഹവും വിരഹവും നോവും ദാരിദ്ര്യവും അങ്ങനെ എന്തും വായിച്ചെടുക്കാൻ പാകത്തിൽ പരുവപ്പെട്ട വരികൾ എഴുതി കടന്നു പോകാൻ ചില പ്രതിഭാശാലികൾക്ക് കഴിഞ്ഞേക്കാം. വിശ്വാസി ഒരു മതഗ്രന്ഥം വായിക്കുന്നത് പോലെ വായനക്കാരി അതിനെ സമീപിക്കുന്നു. മറ്റെന്തെല്ലാം വായിച്ചാലും ദിനാന്ത്യങ്ങളിൽ അതിലെ വരികൾ ഓർത്ത് ചൊല്ലുന്നത് പോലെയാണത്. അന്യ ഭാഷകളിലെ കവിതകൾ തിരഞ്ഞു തുടങ്ങിയ കാലത്ത്, എപ്പോഴൊക്കെയോ പോർച്ചിയയുടെ കവിതകൾ കണ്ണിൽപ്പെടുകയും കുറിച്ച് വെച്ചിരുന്നതുമോർക്കുന്നു. കവി ആരാണെന്ന് പോലും അറിയാതെയായിരുന്നു പലതും ഡയറിയിൽ കുറിച്ച് വെച്ചത്. ഇപ്പോൾ വി. രവികുമാറിന്റെ വിവർത്തനത്തിൽ പോർച്ചിയയെ വായിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒന്നോ രണ്ടോ വരികൾ മാത്രമുള്ള കവിതകളിൽ ഒരു മനുഷ്യന്റെ ധ്യാനാവസ്ഥയിൽ ഒപ്പം നടക്കുന്നത് പോലെ അനുഭവപ്പെടുന്നു. സുന്ദരമായ വിവർത്തനം. "എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല, എന്റെയൊരു കുറവുണ്ടതിന് "
2025 ജൂൺ 22
സുധീർ എൻ.ഇ
(തൃശ്ശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചത്.) രവികുമാറിൻ്റെ ‘ വിപുലമായ വായനക്കിടയിൽ ശ്രദ്ധയിൽ തടഞ്ഞ ഭാഗങ്ങളാണ്
അദ്ദേഹം വിവർത്തനം ചെയ്ത് ഇതിൽ ചേർത്തിട്ടുള്ളത്. എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രകോപിപ്പിച്ച, ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച വലിയ മനുഷ്യരുടെ ശ്രദ്ധേയമായ വാചകങ്ങൾ. അതങ്ങ് രണ്ടാം നൂറ്റാണ്ടിലെ മാർക്കസ് അറീലിയസ് തൊട്ട് ഇപ്പോൾ നമ്മോടൊപ്പുള്ള സ്ലാവോ ഷിഷെക്ക് വരെയുള്ളവരുടേതുണ്ട്. ടോൾസ്റ്റോയ് തൊട്ട് പാമുക്ക് വരെയുണ്ട്. റൂമിയും റിൽക്കെയും വിറ്റ്മാനും പെസോവയും ഷിംബോസ്കയും ടാഗോറും അഡോണിസുമുണ്ട്. എറിക് ഫ്രോമും കാനേറ്റിയും ഗലിയാനോയും ഗ്രാംഷിയും കമ്യൂവും മാർകേസും സരമാഗുവും ബുനുവേലും പിക്കാസ്സോയും കാഫ്കയും ബോർഹസ്സും ലോർക്കയും! ഇല്ലാത്തവരാര് എന്ന അന്വേഷണമാവും എളുപ്പം. അത്ര സമഗ്രമാണ് ഇതിലെ പ്രാതിനിധ്യം. പ്രത്യേക വിഷയത്തിലല്ല; മറിച്ച് ചിന്തയുടെ ഒരു വിസ്മയ കൂട്ടായ്മ. ഇംഗ്ലിഷിൽ പോലും ഇത്തരമൊരു സമാഹാരം എൻ്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല. നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ ഒരല്പം ക്ഷമ
കാണാക്കുക എന്ന് റെയ്നർ മറിയ റിൽക്കെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുക എന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഉംബർട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആ ഗണത്തിൽ പെടുന്നതല്ല. ഇത് ഇടയ്ക്കൊക്കെ വായിച്ചു കൊണ്ടിരിക്കാവുന്ന മികച്ചൊരു പുസ്തകമാണ്.
അജയ് പി. മങ്ങാട്ട്
2024 ജൂൺ 23

“ബോധത്തിന്റെ വക്കിലെ ഏറ്റവും ചെറിയ പ്രകമ്പനങ്ങൾ പോലും ഒരു ഭൂകമ്പമാപിനിയുടെ കൃത്യതയോടെ രേഖപ്പെടുത്താൽ വാൽസറിന് കഴിഞ്ഞിരുന്നു”.
ഉയർന്ന അഭിരുചിക്കായി വെമ്പൽ കൊള്ളുന്ന വായനക്കാർക്കായി, ജർമൻ എഴുത്തുകാരനായ റോബർട്ട് വാൽസറുടെ (1878-1956) ഗദ്യരചനകളുടെ മനോഹരമായ ഒരു സമാഹാരം ‘അലസയാത്രകൾ’ എന്ന പേരിൽ വി. രവികുമാർ വിവർത്തനം ചെയ്തിരിക്കുന്നു.
രവികുമാറിന്റെ മറ്റു വിവർത്തനങ്ങൾക്കൊപ്പം ഈ വാൽസർ കൃതിയും മലയാളഭാഷയിൽ സവിശേഷമായ ഒരിടം നേടും.
ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു,ഊഷരമായ നമ്മുടെ പൊതുഭാവനയിൽ ജീവരാശി പടർത്തുന്നതിന്.
ആർ.പി. ശിവകുമാർ
2020 ജനുവരി 16
ചില എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും വാങ്ങി വയ്ക്കാനൊരാവേശമുണ്ട്. ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകൻ ഡോ. രാജശേഖരൻ പിള്ളയാണ് അതിലൊരാൾ. ന്യൂറോ സർജ്ജനായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നമുക്കറിയാത്ത അപരിചിതമേഖലയിലേക്ക് നമുക്കറിയാവുന്ന മലയാളം കൊണ്ട് എത്തിക്കുന്ന പുസ്തകമാണ്. സൈറ്റേഷൻ എങ്ങനെ കൊടുക്കണം, എന്തിനു കൊടുക്കണം, എന്തിനെയാണ് ഗവേഷണം എന്നു പറയുന്നത് എന്നൊക്കെ മനസിലാക്കി തന്നെ എഴുത്തുകാരനാണ്. ഇപ്പോഴും വായിക്കാൻ പരമ സുഖം. അടുത്തയാൾ സി രവിചന്ദ്രനാണ്. മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ആദമിന്റെ പാലം മുതൽ ഇതുവരെയുള്ള എല്ലാം കൈയിലുണ്ട്. എഴുതി പോകുന്നതിന്റെ യുക്തിയാണ് അതിലേക്ക് പിടിച്ചിടുന്ന ഘടകം. അധികം താമസിക്കാതെ നമ്മളും ആ വഴിക്ക് ചിന്തിച്ചു തുടങ്ങും. ഓ അങ്ങനെയായിരുന്നോ അതെന്നു ചിന്തിച്ച് വാ വട്ടത്തിലാക്കും.. കുട്ടികൃഷ്ണമാരാരുടെയും മുണ്ടശ്ശേരിയുടെയും മുഴുവൻ കൃതികളും കയ്യിലില്ല. പി രാമന്റെയും പി എൻ ഗോപീകൃഷ്ണന്റെയും കണ്ണിൽപ്പെട്ട പുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ടെങ്കിലും ( ഇടയ്ക്ക് ഷെൽഫിൽനിന്ന് ‘മടിയരുടെ മാനിഫെസ്റ്റോ‘ കാണാതായി) അവരുടെ എല്ലാ സമാഹാരവും ഉണ്ടോ എന്നു സംശയമാണ്.. വിഷ്ണുപ്രാസദും മുഴുവനായി ഉണ്ടെന്ന് അവകാശപ്പെടാനില്ല. ലിംഗവിശപ്പ് ഈ അടുത്തകാലത്താണ് കിട്ടിയത്. ചുള്ളിക്കാടിന്റെ നോവലില്ല, എന്റെ സച്ചിദാനന്ദൻ കവിതകളും ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ