2016, ജൂൺ 26, ഞായറാഴ്‌ച

ജെ. ഫ്രീമാൻ - വേട്ടനായ്ക്കൾ


അകലെയെവിടെയോ ഏകാകിയായൊരു വേട്ടനായ മോങ്ങുന്നു,
തന്റെ ഏകാകികതയെക്കുറിച്ചു പറയുകയാണവൻ,
ഇരുണ്ട കാടുകളോട്, ഇരുണ്ട കുന്നുകളോട്, അതിലുമിരുണ്ട കടലിനോട്.

അതിനു മറുപടിയെന്നോണം മറ്റൊരേകാന്തരോദനം;
കടലെന്ന ഒറ്റയാൻ വേട്ടനായ വിലപിക്കുകയാണ്‌,
ഏകാന്തനക്ഷത്രങ്ങളോടു തന്റെ ഏകാന്തതയെക്കുറിച്ചു പറയുകയാണ്‌.

അതു കേൾക്കെ കൂട്ടിലടച്ച നായയ്ക്കു സമാധാനമാകുന്നു,
അല്പമൊരു സ്വസ്ഥതയും ഒരു പരിചയക്കാരനെയും അവനു കിട്ടിക്കഴിഞ്ഞു,
സ്വസ്ഥത കെട്ടു വിറ കൊള്ളുന്ന നക്ഷത്രങ്ങൾക്കു ചോടെ അവൻ ഉറക്കമാവുന്നു.

എന്നാൽ രാത്രി മുഴുവൻ വിളിച്ചുകരയുകയായിരുന്നു,
കൂട്ടിലടയ്ക്കാത്ത, മെരുക്കിയാൽ മെരുങ്ങാത്ത ആ കടൽവേട്ടനായ-
പരിചയക്കാരില്ലാത്ത, സമാധാനം കിട്ടാത്ത തണുത്ത കടൽ.

അഭിപ്രായങ്ങളൊന്നുമില്ല: