കരയൊടുങ്ങുന്നിടത്ത് ആകാശം തുടങ്ങുന്നു
-അയാൾ പറഞ്ഞു-
ആകാശം തുടങ്ങുന്നിടത്ത് ദുഃഖമൊടുങ്ങുന്നു.
അയാളൊറ്റയ്ക്കായിരുന്നു,
എന്നാലയാൾ ദുഃഖിതനായിരുന്നില്ല,
അയാൾക്കു നോക്കിനില്ക്കാൻ
മേഘങ്ങളുണ്ടായിരുന്നതിനാൽ,
മേഘങ്ങൾക്കിളംചുവപ്പുനിറമായിരുന്നതിനാൽ,
അയാൾക്കവ സുന്ദരമായിത്തോന്നിയതിനാൽ.
പിന്നീട്, രാത്രിയുടെ വിരലുകൾക്കിടയിലൂടെ
ഒരു നക്ഷത്രമയാളുടെ കണ്ണുകളിലേക്കു നോക്കി.
അതിനയാളെ വിശ്വാസമായില്ല.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ