2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഇബ്ൻ സെയ്ദുൻ - മദിരയും പനിനീർപ്പൂക്കളും

zaydun_thumb2



“വരട്ടെ, മദിര!”യെന്നു ഞാൻ പറഞ്ഞു.
മദിരയും പനിനീർപ്പൂക്കളുമവൾ കൊണ്ടുവന്നു.
അവളുടെയധരത്തിൽ നിന്നു ഞാൻ
മദിപ്പിക്കുന്ന മധുരമദിര നുകർന്നു;
അവളുടെ കവിളിൽ നിന്നു ഞാൻ
ചുവന്ന പനിനീർപ്പൂക്കളിറുത്തു.

*



(ഇബ്ൻ സെയ്ദുൻ 1003-1071 സ്പെയിനിലെ കൊർദോബയിൽ ജീവിച്ചിരുന്ന അറബിക്കവി.)

അഭിപ്രായങ്ങളൊന്നുമില്ല: