2022, ജൂലൈ 11, തിങ്കളാഴ്‌ച

മാർഗരറ്റ് ജൾ കോസ്റ്റ

 ചോദ്യം: വിവർത്തകന്‌ ഭാഷയോടുള്ള സമീപനത്തെക്കുറിച്ച് എന്തു പറയുന്നു?


മാർഗരറ്റ് ജൾ കോസ്റ്റ: വിവർത്തനം എഴുത്തു തന്നെയാണ്‌; എഴുത്തുകാരിയാവുന്നതും വിവർത്തകയാവുന്നതും തമ്മിൽ ശരിക്കും പറഞ്ഞാൽ അങ്ങനെയൊരു വ്യത്യാസം ഞാൻ കാണുന്നുമില്ല, ഒരൊഴിഞ്ഞ പേജു വച്ചല്ല ഞാൻ തുടങ്ങുന്നതെന്നും മറിച്ച് മറ്റൊരെഴുത്തുകാരന്റെ വാക്കുകളിൽ ആണ്ടുമുങ്ങുകയും എന്റെ സ്വന്തം ഭാഷയിലേക്ക് അവയെ മാറ്റി പ്രതിഷ്ഠിക്കുകയാണു ചെയ്യുന്നതെന്നുമുള്ള മുഖ്യമായ വ്യത്യാസമൊഴികെ. സ്വന്തമായി നോവലുകളെഴുതാൻ ആഗ്രഹമില്ലേ എന്ന് ആളുകൾ എന്നോടു ചോദിക്കാറുണ്ട്.; എനിക്കാഗ്രഹമില്ല. കഥ പറച്ചിലിനു വേണ്ടതരം ഭാവനാശേഷി എനിക്കില്ല. എല്ലാ നാടകാഭിനേതാക്കളും നാടകമെഴുതാൻ ആഗ്രഹിക്കാത്തപോലെ, എല്ലാ സംഗീതജ്ഞരും സിംഫണികൾ രചിക്കാൻ ആഗ്രഹിക്കാത്തപോലെ ഞാനും ആനന്ദം കാണുന്നത് വ്യാഖ്യാനിക്കുക, അവതരിപ്പിക്കുക എന്ന പ്രക്രിയയിലാണ്‌, മറ്റൊരാളുടെ വാക്കുകളും ആശയങ്ങളും പുതിയൊരു സദസ്സിലേക്കു കൈമാറ്റം ചെയ്യുന്നതിലാണ്‌. ഞാനൊരു നിഷ്പക്ഷസ്വരമായിരിക്കുമെന്നല്ല; അതാസാദ്ധ്യമാണല്ലോ. മറിച്ച്, എല്ലാം ശരിയായി പോവുകയാണെങ്കിൽ, ഞാൻ എഴുത്തുകാരന്റെ സ്വരമായിരിക്കും, മറ്റൊരു താളത്തിൽ.


(പോർച്ചുഗീസിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള ഏറ്റവും പ്രശസ്തയായ വിവർത്തക മാർഗരറ്റ് ജൾ കോസ്റ്റയുമായി പാരീസ് റിവ്യു നടത്തിയ അഭിമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: