എത്രവേഗം വസന്തമെത്തുന്നു:
ഒറ്റരാത്രി കൊണ്ടെന്നപോലെ പ്ലം മരങ്ങൾ പൂവിടുന്നു,
ഊഷ്മളമായ വായുവിൽ കിളിപ്പാട്ടുകൾ നിറയുന്നു.
ഉഴുതിട്ട പുതുമണ്ണിലാരോ ഒരു സൂര്യനെ വരച്ചിട്ടിരിക്കുന്നു,
നാലുപാടും പ്രസരിക്കുന്ന രശ്മികളുമായി.
പശ്ചാത്തലമെന്നാൽ ചെളിമണ്ണായതിനാൽ സൂര്യനു കറുത്ത നിറം.
ആരും ഒപ്പിട്ടിട്ടുമില്ല.
കഷ്ടമേ, എത്ര വേഗമാണെല്ലാം മറഞ്ഞുപോകുന്നത്,
കിളിപ്പാട്ടുകൾ, അതിലോലമായ പൂക്കൾ,
ഒടുവിൽ ഭൂമി പോലും കലാകാരന്റെ പേരിനെ പിന്തുടരുന്നു,
വിസ്മൃതിയിലേക്ക്.
എന്നാല്ക്കൂടി കലാകാരനുദ്ദേശിച്ചത്
ആഘോഷത്തിനായുള്ള ഒരു മനോഭാവം.
എത്ര മനോഹരമാണ് പൂക്കൾ- പിടിച്ചുനില്ക്കുന്ന ജീവന്റെ മുദ്രകൾ.
കിളികൾ പറന്നടുക്കുന്നതെത്ര വ്യഗ്രതയോടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ