തീവണ്ടികൾ സാവധാനമകലങ്ങളിലേക്കിഴഞ്ഞുനീങ്ങുമ്പോൾ
അതിലൊരു ജനാലയിൽ പൊടുന്നനേ മിന്നിമറഞ്ഞു ഞാൻ കണ്ടു,
ഒരു പൂവിതൾ പോലെ സുതാര്യമായൊരർദ്ധബാല്യത്തിന്റെ മുഖം.
കണ്ണിമകളിൽ നിഴൽ. കിരീടം പോലെ കുറുനിരകൾ.
ഒരു തേങ്ങൽ തേട്ടിവന്നതു ഞാനടക്കി.
ആ പാതിനിമിഷത്തിലെനിക്കതു തെളിഞ്ഞുകിട്ടി:
മരിച്ചവരെ വിളിച്ചുണർത്തുന്നതു നമ്മുടെ തേങ്ങലുകൾ.
ഇരുളടഞ്ഞ ജനാലയ്ക്കലങ്ങനെയൊരു പെൺകുട്ടി
-സ്റ്റേഷന്റെ കോലാഹലത്തിനിടയിലൊരു സ്വർഗ്ഗീയരൂപം-
സ്വപ്നങ്ങളുടെ താഴ്വരയിലവളെ ഞാൻ പലതവണ കണ്ടിരിക്കുന്നു.
എന്നാലവളെന്തേ വിഷാദവതിയാവാൻ?
ആ സുതാര്യമായ നിഴൽരൂപം തേടുന്നതെന്താവാം?
സ്വർഗ്ഗത്തു പോലുമവളാനനന്ദമറിയുന്നില്ലെന്നോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ