2021, ഏപ്രിൽ 21, ബുധനാഴ്‌ച

ബോദ്‌ലേർ - ദിനാവസാനം



വിളറിയ വെളിച്ചത്തിലാർത്തുവിളിക്കുന്നു,
കാരണമേതുമില്ലാതോടിനടക്കുന്നു,
നിർലജ്ജം നൃത്തം വയ്ക്കുന്നു- ജീവിതം.
പിന്നെ ചക്രവാളത്തിൽ,

സർവ്വതും, വിശപ്പുപോലുമടക്കിയും
സർവ്വതും, നാണക്കേടു പോലും മായ്ച്ചും
മാദകരാത്രി വന്നെത്തുമ്പോൾ
കവി തന്നോടുതന്നെ പറയുന്നു: “അവസാനം!

എന്റെ മനസ്സുമെന്റെ തണ്ടെല്ലിനെപ്പോലെ
വിശ്രമത്തിനായിക്കേഴുന്നു;
ഹൃദയം നിറയെ നിഴലടഞ്ഞ സ്വപ്നങ്ങളുമായി

ഞാൻ മലർന്നുകിടക്കാൻ പോകുന്നു;
നിന്റെ തിരശ്ശീലകളിൽ ഞാനെന്നെപ്പൊതിയും
ഉന്മേഷമേകുന്ന നിബിഡാന്ധകാരമേ!”

അഭിപ്രായങ്ങളൊന്നുമില്ല: