2021, ഏപ്രിൽ 10, ശനിയാഴ്‌ച

ബോദ്‌ലേർ - ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെ...

 

ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെയാണു ഞാൻ-
ധനികൻ, എന്നാൽ ഷണ്ഡൻ, അകാലത്തിൽ വൃദ്ധനായവൻ;
മുട്ടുകാലിലിഴയുന്ന ഉപദേശികളെ മാനിക്കാതെ
വേട്ടനായ്ക്കളും അന്യമൃഗങ്ങളുമായി നേരം കളയുകയാണയാൾ.
നായാട്ടും പ്രാവുവേട്ടയും- യാതൊന്നുമയാളെ രസിപ്പിക്കുന്നില്ല,
തന്റെ മട്ടുപ്പാവിനു മുന്നിൽ മരിച്ചുവീഴുന്ന പ്രജകൾ പോലും.
ആ ക്രൂരനായ രോഗിയുടെ ചുളിഞ്ഞ നെറ്റിത്തടം നിവർത്താൻ
കൊട്ടാരം വിദൂഷകന്റെ പേക്കൂത്തുകൾക്കൊന്നിനുമാവുന്നില്ല.
അയാളുടെ രാജകീയശയ്യ ഒരു ശവകുടീരമായിമാറുന്നു;
ഏതു രാജാവും സുന്ദരനായ കൊട്ടാരം ദാസിമാർക്കാകട്ടെ,
ആ എലുമ്പുകൂടത്തിലൊരു പുഞ്ചിരി വിടർത്താൻ
ഏതസഭ്യവേഷമണിയണമെന്നറിയുന്നുമില്ല.
ഈയത്തെ സ്വർണ്ണമാക്കുന്ന രസായനവിദ്യക്കാരനറിയുന്നില്ല,
ഏതധമലോഹമാണയാളിൽ തുരുമ്പിക്കുന്നതെന്നും.
പണ്ടു റോമാക്കാർക്കു പരിചിതമായിരുന്ന രക്തസ്നാനങ്ങളും
-അധികാരസ്ഥർ വാർദ്ധക്യത്തിലതോർക്കുന്നു-
ഈ തണുത്ത ജഡത്തിലൊരു തരി ചൂടു പകരാനശക്തം;

അഭിപ്രായങ്ങളൊന്നുമില്ല: