രണ്ടു പോരാളികൾ നേർക്കുനേർ പാഞ്ഞടുത്തു,
ചോരത്തുള്ളികളും തീപ്പൊരികളും വായുവിൽ തെറിച്ചു;
ഈ തമാശക്കളികൾ, ഈ വാളിളക്കങ്ങൾ,
ചിണുങ്ങുന്ന പ്രണയത്തിനിരയായ യൗവ്വനത്തിന്റെ കോലാഹലം.
വാളുകളൊടിയുന്നു! നമ്മുടെ യൗവ്വനം പോലെ, പ്രിയേ!
പിന്നെ പല്ലുകളുണ്ടല്ലോ, കൂർത്ത വിരൽനഖങ്ങളുണ്ടല്ലോ;
വാളിനും കൊടിയ കഠാരയ്ക്കും പകരം വീട്ടാൻ അവ മതി.
-ഹാ, പ്രണയം വ്രണപ്പെടുത്തിയ ഹൃദയങ്ങളുടെ രോഷമേ!
പുലികളും കാട്ടുപൂച്ചകളും പതുങ്ങുന്ന കൊടുംകൊല്ലിയിൽ
നമ്മുടെ വീരയോദ്ധാക്കൾ കെട്ടിമറിഞ്ഞുവീഴുന്നു;
മുൾക്കാടുകളുടെ ഊഷരതയിൽ അവരുടെ ചർമ്മം പൂവിടും.
ഈ ഗർത്തം നരകം, അതിൽ വസിക്കുന്നവർ നമ്മുടെ സ്നേഹിതർ;
കുറ്റബോധമില്ലാതതിൽക്കിടന്നുരുളുക നാം, ക്രൂരയായ ആമസോണേ,
നമ്മുടെ കുടിപ്പകയൊരുനാളും കെടാതെരിഞ്ഞുനില്ക്കാനായി!
wer
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ