2020, ജൂലൈ 29, ബുധനാഴ്‌ച

അന്തോണിയോ മച്ചാദോ - വിണ്ടുകീറിയ മേഘങ്ങൾ


സ്പെ യി നി ൽ ലോ റ്ക്കയെ ക്കാ ൾ വാ യി ക്കപ്പെ ടു ന്നത് അന്തോ ണിയോ മച്ചാ ദോ ആണെ ങ്കി ലും അത്ര യും
പ്രശസ്തി അദ്ദേ ഹത്തി ന് സ്പാ നി ഷ് ലോ കത്തി നു പുറത്തു കി ട്ടി യി ട്ടി ല്ല. ഇരുപതാം നൂറ്റാ ണ്ടി ലെ ഏറ്റവും
ചി ന്താ ശീ ലനാ യ, വി നീ തനാ യ, സ്നേ ഹയോ ഗ്യ നാ യ കവി എന്നാ ണ് റോ ബർട്ട് ബ്ലൈ അദ്ദേ ഹത്തെ
വി ശേ ഷി പ്പി ക്കുന്നത്. 1875 ജൂലൈ 26നു സെ വി യേ യി ൽ ജനി ച്ച മച്ചാ ദോ യു ടെ വി ദ്യാ ഭ്യാ സം മാ ഡ്രി ഡി ൽ
ആയി രുന്നു. പാ രീ സി ലെ സോ ർബോ ൺ യൂ ണിവേ ഴ്സി റ്റി യി ലെ പഠനത്തിനു ശേ ഷം അദ്ദേ ഹം ഫ്ര ഞ്ച്
അദ്ധ്യാ പകനാ യി . 1909ൽ പതി നാ റു കാ രി യാ യ ലി യോ നോ റി നെ വി വാ ഹം ചെ യ്തു . എന്നാ ൽ
ക്ഷയരോ ഗബാ ധി തയാ യി രണ്ടുകൊ ല്ലത്തി നുള്ളി ൽ അവർ മരി ച്ചു . മച്ചാ ദോ പി ന്നീ ട് വി വാ ഹം ചെ യ്തി ല്ല.
ഫ്രാ ങ്കോ അധി കാ രം പി ടി ച്ചെ ടുത്തതി നെ ത്തുടർന്ന് സ്പെ യി നി ൽ ആഭ്യ ന്തരയു ദ്ധം രൂ ക്ഷമാ യപ്പോ ൾ 1939ൽ
അദ്ദേ ഹം അമ്മയോ ടൊ പ്പം ഫ്രാ ൻസി ലേ ക്കു കടന്നു . എന്നാ ൽ ഫെ ബ്രു വരി 22ന് ഒരു കടലോ രഗ്രാ മത്തിലെ
ഒരു ഹോ ട്ടൽമു റി യി ൽ വച്ച് അദ്ദേ ഹവും രണ്ടു ദി വസത്തിനു ള്ളി ൽ അമ്മയും മരി ച്ചു . Soledades
ഏകാ ന്തതകൾ (1903), Soledades, galerías, y otros poemas ഏകാ ന്തതകൾ, ഗാ ലറി കൾ, മറ്റു
കവി തകൾ (1907), Campos de Castilla കാ സി യേ യി ലെ സമതലങ്ങൾ (1912), Nuevas canciones
പുതി യ കവി തകൾ (1924) എന്നി വയാ ണ് അദ്ദേ ഹത്തിന്റെ പ്ര ധാ നപ്പെ ട്ട കവി താ സമാ ഹാ രങ്ങൾ.

വിണ്ടുകീറിയ മേഘങ്ങൾ,
മഴവില്ലു തിളങ്ങുന്ന മാനം,
വെയിലും മഴയും നെയ്ത പുതപ്പിൽ
ചുരുണ്ടുകൂടിയ പാടങ്ങൾ.
ഞാനുണർന്നു.
ആരാണെൻ്റെ സ്വപ്നത്തിന്റെ മാന്ത്രികജാലകങ്ങൾ
പടുതയിട്ടു മറയ്ക്കുന്നത്?
എന്റെ ഹൃദയം ചകിതമായി മിടിച്ചു.
പൂവിടുന്ന നാരകത്തോപ്പുകൾ,
വരിയിട്ടുനിന്ന സൈപ്രസ് മരങ്ങൾ,
പച്ചപ്പാടം, ഈർപ്പം, വെയിൽ, മഴവിൽ...
നിന്റെ മുടിയിലിറ്റുന്ന മഴത്തുള്ളികൾ!...
ഓർമ്മയിൽ നിന്നെല്ലാം കൈവിട്ടു പോകുന്നു,
കാറ്റത്തു പാറുന്ന സോപ്പുകുമിളകൾ പോലെ.

അഭിപ്രായങ്ങളൊന്നുമില്ല: